Skip to main content

മരണ നിക്ഷേപം

എല്ലാവരെയും ചതിച്ചു നടന്ന എന്നെ
അവസാനം എന്റെ ചുണ്ടും  ചെറുതായി ഒന്ന് ചതിച്ചു
ഒരിക്കലും ചിരിക്കാത്ത എന്റെ മുഖത്ത്
അത് ഒരു ചിരി മോർഫ് ചെയ്തു വച്ചു

ആ ചിരിക്കു പലവിധ വ്യാഖ്യാനങ്ങളും വന്നു
ഡാവിഞ്ചിക്ക് പഠിച്ചതാണെന്ന്  ചുണ്ട് കോട്ടി ചിലർ
സംതൃപ്ത ജീവിത അന്ത്യം! എന്ന് കൈ മലർത്തി ചിലർ
മരിക്കുവാൻ ഇനി പേടി വേണ്ട എന്നുള്ളതാകാം സത്യം
എന്ന് എപ്പോഴോ തോന്നിയ ഒരു തോന്നൽ
അങ്ങിനെ കഴിഞ്ഞ കാലത്തേ ആസ്തികൾ തിരിഞ്ഞു
നോക്കുമ്പോൾ കണ്ടു മരണത്തിനു വേണ്ടി ജീവിതത്തിൽ തന്നെ
പലപ്പോഴായി നടത്തിയ ചില പ്രവാസനിക്ഷേപങ്ങൾ

വിവിധതരം അസുഖങ്ങളിൽ
ബി പി യുടെ ഉയർന്ന ഷെയറുകളിൽ
കൊളസ്ട്രോളിന്റെ റിയൽ എസ്റ്റുകളിൽ
ഷുഗർ കമ്പനിയുടെ ഉടമസ്താവകാശങ്ങളിൽ
സമ്മർദ്ദങ്ങളുടെ കടപ്പത്രങ്ങളിൽ
ദാമ്പത്യത്തിന്റെ മ്വ്യുച്ച്വൽ ഫണ്ടുകളിൽ
മുഖപുസ്തകത്തിന്റെ മറവിൽ കസേരയോട്
സൊള്ളുന്ന പ്രുഷ്ട്ടത്തിന്റെ ഇരട്ടമുഖങ്ങളിൽ
അതിനു പാലൂട്ടാൻ ഇരിക്കുന്ന കുടവയറിൽ
ഭക്ഷണം കാണുമ്പോഴെല്ലാം വിശക്കുന്ന ലൈംഗികതയിൽ
ബോർഡിംഗ് ഹോസ്റ്റലിൽ സ്കൂളിൽ
നിർത്തി പഠിപ്പിച്ചതിന്റെ കണക്കു
അഭിമാനത്തോടെ പറയുന്ന അച്ഛനമ്മാരെ
അതെ നിലവാരമുള്ള വൃദ്ധ സദനങ്ങളിൽ
തലകുനിച്ചു നിക്ഷേപിച്ചതിന്റെ രസീതികളിൽ
സ്വന്തം ശവമടക്കിനു  രണ്ടു ദിവസം വൈകി ചെന്നിട്ടും
മുന്നിൽ ചെന്ന് പെട്ട തെറ്റിന്  ശവത്തിനെ കൊണ്ട്
എടുപ്പിച്ച  ഇൻഷുറൻസ് പോളിസികളിൽ 

 ജീവിതത്തിന്റെ മടുപ്പുകൾ ഓരോ ദിവസവും
മരണം എന്ന നിക്ഷേപത്തിലേക്ക് ഇതുപോലെ സ്വരുക്കൂട്ടിയതിനാൽ
ഇനി ഒരു വാർദ്ധക്യദൂരം നടക്കേണ്ടി വരില്ലെന്ന് ഓർത്തു
ചുണ്ടിൽ വിരിഞ്ഞ ചിരി കാലം മോർഫു ചെയ്തതാകാമെന്നൊരു തോന്നൽ

Comments

  1. വിവിധതരം അസുഖങ്ങളിൽ
    ബി പി യുടെ ഉയർന്ന ഷെയറുകളിൽ
    കൊളസ്ട്രോളിന്റെ റിയൽ എസ്റ്റുകളിൽ
    ഷുഗർ കമ്പനിയുടെ ഉടമസ്താവകാശങ്ങളിൽ
    സമ്മർദ്ദങ്ങളുടെ കടപ്പത്രങ്ങളിൽ
    ദാമ്പത്യത്തിന്റെ മ്വ്യുച്ച്വൽ ഫണ്ടുകളിൽ .......കവിത മരം നന്നായി പൂക്കുന്നുണ്ട്...ആശംസകള്

    ReplyDelete
  2. പ്രവാസനിക്ഷേപങ്ങൾ കലക്കി.നാവു നമ്മെ ചതിക്കാതിരുന്നാൽ ചുണ്ടിനു പിന്നെ രക്ഷയില്ല ഭായ്.ചിരിച്ചേ തീരൂ.ഒരു മോർഫിങ്ങുമില്ലാത്ത നല്ല ഒന്നാം തരം ചിരി.നാവു ചതിക്കാതിരിക്കട്ടെ.ജീവിതം മുഴുവൻ കലർപ്പില്ലാത്ത ചിരിമലരുകൾ വിടരട്ടേയെന്നാശംസിക്കുന്നു ഭായ്.


    നല്ല കവിത.


    ശുഭാശംസകൾ ....

    ReplyDelete
  3. ഒരു ചിരിയോടെ തന്നെയായ്ക്കോട്ടെ തെക്കോട്ടുള്ള യാത്ര

    ReplyDelete
    Replies
    1. അതെ ചിരി നിലനില്ക്കട്ടെ നന്ദി അജിത്‌ ഭായ്

      Delete
  4. ഈ ചിരി മോര്‍ഫ് ചെയ്യാത്തത് തന്നെ.
    ചിന്തനീയം ഈ കവിത...

    ReplyDelete
  5. ആ ചിരിക്കു പലവിധ വ്യാഖ്യാനങ്ങളും വന്നു
    ഡാവിഞ്ചിക്ക് പഠിച്ചതാണെന്ന് ചുണ്ട് കോട്ടി ചിലർ.....
    :)

    ReplyDelete
  6. വളരെ വളരെ അര്‍ത്ഥഗര്‍ഭം ഓരോ വരിയും.ഇന്നിന്‍റെ വിപരീത ജീവിതത്തിന്‍റെ ഭൂമികയില്‍ നിന്ന് നന്മയുടെ വാക്കുകള്‍ ഉയര്‍ന്നുയര്‍ന്നു വരുന്നുന്നു -വിരല്‍ചൂണ്ടുന്ന മുന്നറിയിപ്പുകള്‍ പോലെ !!

    ReplyDelete
  7. ഒരു ചിരിയുടെ വിവിധ അര്‍ത്ഥതലങ്ങള്‍ . മനോഹരമാക്കി.

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ ഈ വരവിനു വായനക്ക് അഭിപ്രായത്തിനു

      Delete
  8. നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  9. എന്നായാലും തെക്കോട്ടേക്കല്ലെ എല്ലാവരും....!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..