Skip to main content

വിസർഗം മറന്ന ദുഃഖം

കൌമാരം കൊഴിഞ്ഞു യൗവ്വനം വളർന്നു  മോഹം ശരീരത്തിൽ കൂട്ടുകൂടി
ഇലകൾ കൊഴിഞ്ഞു മരമോന്നുലഞ്ഞു കിളികൾ വീണ്ടും കൂടുകൂട്ടി
മഴയൊന്നു പെയ്തു ഇലയോന്നനങ്ങി എവിടെയോ പൂത്ത പൂ കൊഴിഞ്ഞു
കാറ്റൊന്നടിച്ചു മരമോന്നനങ്ങി കൂട് വെറുതെ നിലത്തണഞ്ഞു

മനസ്സിന്റെ മൂല്യം പലതവണ പേശി പ്രണയമായി  വിലയിട്ടുറപ്പിച്ചു
മുഖമൊന്നു കുനിഞ്ഞു താലിചരട് മുറുകി  എവിടെയോ ജീവിതം കൂട്ടിലായി
ശരീരം തൂക്കി  മറിച്ചങ്ങു  വിറ്റു വിലയോ രതിയായ് കൈമാറി.
മാനം കറുത്ത് നാണം നനഞ്ഞു സ്ത്രീത്വം ഏതോ കരയ്ക്കടിഞ്ഞു
ആലിംഗനം അയഞ്ഞു നാണം മരിച്ചു ദാമ്പത്യം എങ്ങിനെയോ പൂർണമായി

ഹൃദയം  കലങ്ങി അധരം വിതുമ്പി കണ്ണിന്നു ചുറ്റും കരിപുരണ്ടു
മനസ്സ് തടുത്തു മേഘമായ് കനത്തു കണ്ണീർ വീണ്ടും അണപൊട്ടി
മധുരം നുണഞ്ഞു ഹൃദയം മദിച്ചു ജീവിതം എന്തിനോ മടിച്ചു നിന്നു
നിലാവ് നിൽക്കേ സൂര്യനുദിച്ചു  വിസർഗം മറന്നു.. ദുഃഖം കിടന്നുറങ്ങി!

Comments

  1. ഈ വിസ്സര്‍ഗ്ഗം എന്നാല്‍ " മോക്ഷമെന്നല്ലേ " സഖേ ..?
    അങ്ങനെയൊരു ഓര്‍മ്മ ..
    തുടിപ്പില്‍ തുടങ്ങി , ഇല വന്ന് കായ് വന്ന്..
    അവസ്സാനം മഴുകൊണ്ട് തീരുന്ന ചില ജീവിതങ്ങള്‍ ..
    തൊത് കൂടി വരുന്നുണ്ട് .. ലോകം അസ്ത്ഥിരമാകുന്നു ..

    ReplyDelete
    Replies
    1. റിനി തുറന്നു പറയാല്ലോ എനിക്ക് അങ്ങിനെ ഒരു സംഭവം അറിയില്ല. നിസ്സർഗം എന്നൊരു വാക്കും റിനി പറഞ്ഞപ്പോൾ ഒരു ഓര്മ വരുന്നു. നമ്മുടെ അജിത്‌ ഭായ് തിരക്കാണെന്ന് തോന്നുന്നു വല്ലാതെ മിസ്സ്‌ ചെയ്യുന്നു പുള്ളി ആണ് ഇതുപോലുള്ള ഡൌട്ട് ക്ലിയർ ചെയ്യാൻ പറ്റിയത്
      ഏതിനും വായനക്കും അഭിപ്രായത്തിനും സ്നേഹപൂർവ്വം നന്ദി റിനി

      Delete
  2. എങ്ങനെയൊക്കയെ ജനിച്ച്, എങ്ങനെയൊക്കയോ ജീവിച്ച്, ഒടുവില്‍ എങ്ങനെയോക്കയോ മരിക്കുന്നു.....

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ വളരെ നന്ദി അനുരാജ്

      Delete
  3. കൌമാരം കൊഴിഞ്ഞു യൗവ്വനം വളർന്നു മോഹം ശരീരത്തിൽ കൂട്ടുകൂടി
    ഇലകൾ കൊഴിഞ്ഞു മരമോന്നുലഞ്ഞു കിളികൾ വീണ്ടും കൂടുകൂട്ടി
    മഴയൊന്നു പെയ്തു ഇലയോന്നനങ്ങി എവിടെയോ പൂത്ത പൂ കൊഴിഞ്ഞു
    കാറ്റൊന്നടിച്ചു മരമോന്നനങ്ങി കൂട് വെറുതെ നിലത്തണഞ്ഞു...
    Athe, prakruthi niyamangal.... :)

    ReplyDelete
    Replies
    1. ഡോക്ടർ ആദ്യമായിട്ടാണ് എന്റെ വരികൾക്ക് ഡോക്ടറുടെ ഒരു അഭിപ്രായവും വായനയും വളരെ വളരെ സന്തോഷം നന്ദിയും

      Delete
  4. എന്തായലും ദുഃഖം അതിന്റെ പാട്ടിനു പോട്ടെ, അല്ലേ ഭായ്? ഓന് നല്ല നമസ്ക്കാരം.

    നല്ല കവിത.


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. അതേ എപ്പോവരും പോകും എന്ന് പറയാൻ പറ്റില്ല ദുഃഖം
      നന്ദി സൌഗന്ധികം

      Delete
  5. ഹഹ...
    രണ്ടുമാസം മുമ്പ് “ദുഃഖത്തിനിടയിലെന്തിനാ ഈ രണ്ട് കുത്ത്” എന്നൊരു ചര്‍ച്ച വന്നിരുന്നു.
    വിസര്‍ഗം എന്ന വാക്കിന് തൊണ്ടയില്‍ നിന്ന് ഉരുവാകുന്ന ഒരു ശബ്ദം എന്നും മോചനം, പുറന്തള്ളല്‍, പ്രകാശം, നിര്‍മാണം എന്നൊക്കെ അര്‍ത്ഥമുണ്ട്. വേറേയും അര്‍ത്ഥം കണ്ടേക്കാം.

    ReplyDelete
    Replies
    1. അറിവിന്റെ സംവാദത്തിനു വളരെ നന്ദി അജിത്ഭായ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

പിൻകഴുത്തിൽ ആകാശം വന്ന് മുട്ടും വിധം

വിശുദ്ധ തുവലുള്ള പക്ഷി  അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ ആകാശം ഒരു പുരോഹിതനാണെങ്കിൽ തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത് ആകാശം പുറത്തിറങ്ങുന്നു ഒരു പക്ഷിയാവുന്നു ആദ്യം ആകാശം വരുന്നു പിന്നെ നീല വരുന്നു എന്ന മട്ടിൽ ആദ്യം ഉറക്കം വരുന്നു ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം പിന്നെ അതിൻ്റെ അവകാശിയായ മനുഷ്യനേ  രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ എന്ന് ആകാശം സംശയിക്കും വിധം എനിക്ക് പകരം ആകാശത്തിൽ ജോലി ചെയ്യും മേഘം അതിൻ്റെ ഭാരമില്ലായ്മയുമായി വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു രണ്ട് ആകാശങ്ങൾക്കിടയിൽ അതിൻ്റെ ഇടവേളയിൽ  പുറത്തിറങ്ങും പക്ഷി ഇടവേളകൾ പക്ഷികൾ ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം നീലനിറത്തിൻ്റെ പിൻകഴുത്തുള്ള ആകാശം ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ വന്ന് കിടക്കുന്നത് കാണുന്നില്ലേ ഞാൻ എൻ്റെ പിൻകഴുത്ത് ആകാശത്തിൻ്റെ നിശ്വാസത്തിന്  കടം കൊടുക്കുന്നു പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...