Skip to main content

കവിതകൾ (മൊബൈൽ വെർഷൻ)


നിരായുധനായ മരണം 
വികാരങ്ങളുടെ കുളിരിൽ മയങ്ങുന്ന
സായുധനായ എന്നെ പിടിക്കുവാൻ
മരിച്ചെന്നു പേരുദോഷം കേൾപ്പിക്കുവാൻ
നിരായുധനായി വെറുതേ  വന്നൊരു
ബധിരമൂക; പൂർണ്ണ വിരാമ ചിഹ്നം.
നിസ്സഹായനെങ്കിലും അർദ്ധമാനസനായി  ഞാൻ
എറിഞ്ഞു നല്കി എന്നായുധങ്ങൾ
സിഗരറ്റും മദ്യവും ഏറ്റുവാങ്ങി അവൻ
ദുർബലരായി ഞങ്ങൾ കീഴടങ്ങി
ഇരുവരും ഒരുമിച്ചു  മരിച്ചു വീണു

ലോഡ് ഷെഡിംഗ് 
ഒരു ലോഡ് നിറയെ മഴകിട്ടി
ഡാമിൽ കൊണ്ട് ഉണക്കാനിട്ടു
ഉണക്കി പൊടിച്ചു കറണ്ടുമാക്കി
പൽപ്പൊടി പോലെ കറണ്ടുമിന്നി
വെളുക്കെ മന്ത്രിമന്ദിരങ്ങൾ പല്ലുതേച്ചു
വെളുക്കെ ചിരിച്ചു തെരുവുവിളക്കുപോലെ
നേരം ഇരുണ്ടപ്പോൾ കറണ്ട് പോയി
ഉമിക്കരി പോലെ കറണ്ട് കട്ട് വന്നു
ജനം ചിരിക്കാൻ മറന്നു പോയി

പറ്റാത്ത പണി പറ്റീര് പണി 
കവിത ഒരു പെണ്ണിന്റെ പേരും
കവി ഒരു ആണിന്റെ പേരും
ആണെന്ന് കണ്ടപ്പോൾ തോന്നി
ഈ പണി നമുക്ക്  പറ്റിയതല്ല

Comments

  1. കൊള്ളാം..എല്ലാം ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. അനുരാജ് പ്രോത്സാഹനം ആണ് എന്റെ വരികളേക്കാൾ എനിക്കിഷ്ടപെട്ടത്‌
      വളരെ നന്ദിയുണ്ട്

      Delete
  2. കവിത ഒരു പെണ്ണിന്റെ പേരും
    കവി ഒരു ആണിന്റെ പേരും
    പേരിന്റെ വേരു തേടിയാലും
    പെണ്‍പിറവിയിലാവിഷ്കാരം.

    ReplyDelete
    Replies
    1. കലാധരന്മാഷേ ആ വരികളിലെ ഭംഗി താങ്കൾ കൂടുതൽ മനോഹരം ആക്കി വായനക്കും അതിലും മനോഹരമായ താങ്കളുടെ അഭിപ്രായ കവിതക്കും അതിലെ ആന്തരികയുക്തിക്കും നന്ദിയുണ്ട്

      Delete
  3. മൂന്നുമിഷ്ടമായി ഭായ്.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. മൂന്നു നന്ദി സൌഗന്ധികം

      Delete
  4. മൂന്നാമത്തേ , അവസ്സാനത്തേതിനൊടൊരു പ്രേമം ...!
    ഇഷ്ടായി.... കവി ഒരു ആണിന്റെ പേര്
    കവിത ഒരു പെണ്ണിന്റെയും ..
    തിരിച്ചറിവുകളാണ് നമ്മേ എപ്പൊഴും മാറ്റുന്നത്
    ചിലപ്പൊള്‍ അതു കൊണ്ടു മാത്രമൊരു
    മഹാകാവ്യം രചിച്ച് കൂടായികയുമില്ല ..
    സ്നേഹം സഖേ ..

    ReplyDelete
    Replies
    1. റിനി താങ്കളുടെ സഖേ എന്ന വിളി പകരുന്ന ഊര്ജം വല്ലാത്ത ശക്തി പകരാറുണ്ട് അഭിപ്രായം കൂടി ആകുമ്പോൾ വല്ലാത്ത ഒരു ഉന്മേഷം പ്രോത്സാഹനം ഉണർവ് അനുഭവപ്പെടാറുണ്ട് സ്നേഹപൂർവ്വം

      Delete
  5. ഈ പണി പറ്റീതാണേ...
    തുടര്‍ന്നോളൂ!

    ReplyDelete
    Replies
    1. വളരെ നന്ദി സ്നേഹം അജിത്‌ ഭായ്.. അജിത്‌ ഭായി യുടെ ഒരു കയ്യൊപ്പ് ഒരു ഗസറ്റ് ഓഫീസിറുടെ സാക്ഷ്യ പത്രം പോലെ ആധികാരികം ആണ്

      Delete
  6. കവിത ഒരു പെണ്ണിന്റെ പേരും
    കവി ഒരു ആണിന്റെ പേരും

    പിന്നെയെന്താ..... തുടർന്നോളൂ....
    ഇഷ്ടപ്പെട്ടു !!!

    ReplyDelete
    Replies
    1. നന്ദി ഉപഗുപ്തൻ എഴുത്തിനു അഭിപ്രായം തന്നെ പ്രോത്സാഹനം അതിന്റെ ഊര്ജം നന്ദി പറഞ്ഞാൽ തീരില്ല വളരെ വളരെ നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...