Skip to main content

ജീവൻ പ്രപഞ്ചത്തിൽ ഒരു രോഗാണു

കലികാലമാണിത് കല്കിയാണ്
കല്കി എന്നത് ഉൾക്കയാകാം

ദുരന്തമാകാം അത് ദുരിതമാകാം
ദുരന്തമെന്നാൽ അത് ഭൂമിയാകാം

ഭൂമിക്കു ദുരിതം രോഗമാകാം
രോഗകാരണം ജീവനാകാം

ഭൂമിയിൽ ജീവൻ രോഗമാകാം
രോഗിയാക്കും രോഗാണുവാകാം

രോഗം ചികിത്സിച്ചു ഭേദമാക്കാം
ജീവന് മരണമേ ചികിത്സയുള്ളൂ

ജീവനോ രോഗമോ മാറാരോഗം?
ജീവനല്ലേ?  ഭൂമിക്കു മാറാരോഗം!

ഭൂമിയാണിത്  ജീവനാണ്
ഭൂമിക്കു ജീവൻ പ്രാണനാണ്‌

ഭൂമി പ്രപഞ്ചത്തിൽ ദേഹമാണ്
ദേഹത്ത് ഉള്ളത്  ജീവനാണ്

ജീവൻ ദേഹത്തെ കൊണ്ടേ പോകൂ
ജീവനും ഭൂമിയെ കൊണ്ട് പോകാം

ജീവൻ നശിപ്പിച്ചു ഭൂമിയെ രക്ഷിക്കാൻ
ഉൾക്ക ഭൂമിയിൽ പതിച്ചിരിക്കാം
കാലം കലി ആയി ഗണിച്ചിരിക്കാം

Comments

  1. പഴിത്തിലയുടെ കൊഴിയലില്‍
    ചിരിപ്പത് , നാളെയുടെ കാറ്റില്‍ കൊഴിയുന്ന പച്ചയാണ് ..
    കാത്ത് വയ്ക്കേണ്ട പലതും ചാരമായി പൊകുന്നു
    സ്ഥായി ആയി ഇവിടം നിനക്കുള്ളതെന്ന ചിന്തയില്‍ ..!
    ഭൂമിയിലേ ജീവന്റെ ആരംഭമാകാം
    എല്ലാ വിഷത്തിന്റെയും ഉറവിടവും ...
    ജീവനിലൂടെ ഭൂമി ഇല്ലാണ്ടായി പൊകുക തന്നെ ചെയ്യും ...
    തലമുറകള്‍ക്ക് വേണ്ടി കാത്ത് വയ്ക്കാതെ
    ഇന്നിലേക്ക് മാത്രം ജീവിക്കുന്ന മനസ്സുകള്‍ക്ക്
    ബാക്കി വയ്ക്കുവാന്‍ , രോഗാണു പേറുന്ന ജീവന്‍ മാത്രം ..
    അതു നശിപ്പിക്കുന്നത് , സ്വന്തം മാതാവിനേയും ...!

    ReplyDelete
    Replies
    1. അമ്മയും കുട്ടിയും സുഖമായിരിക്കട്ടെ വളരെ സത്യമാണ് റിനി നിരീക്ഷണങ്ങൾ. കാഴ്ചകൾ ഹൃദയ ഭേദകം. മനുഷ്യൻ പാപി ആണ് അവനെ നേര്വഴിക്കു നയിക്കുവാൻ മതങ്ങൾ വന്നു. ആ മതങ്ങളെ അവൻ പാപി ആക്കി. മനുഷ്യൻ നന്നാവാതെ മതം ഏതു വന്നാലും നന്നാവില്ല മതം കൂടി നശിക്കും പഴി ദൈവത്തിനും

      Delete
  2. HUMAN BODY IS A MINIATURE OF THE COSMIC BODY

    എവിടെയോ വായിച്ചതായി ഓർക്കുന്നു.ശരിയോ തെറ്റോ,

    ഭൂമി പ്രപഞ്ചത്തിൽ ദേഹമാണ്
    ദേഹത്ത് ഉള്ളത് ജീവനാണ്

    ഈ വരികൾ അതിനരികിലൂടെ സഞ്ചരിക്കുന്നു. നല്ല കവിത.


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം ചിന്തകൾക്ക് തരുന്ന ഈ നല്ല പ്രോത്സാഹനങ്ങൾക്ക് വളരെ വളരെ നന്ദി

      Delete
  3. ജീവന്‍ എല്ലാ ജീവനും ജീവനാണ്
    അത്രയുമെനിയ്ക്കറിയാം!!

    ReplyDelete
    Replies
    1. ജീവനില്ലാത്തവക്ക് ആയുസ്സ് കൂടുതൽ ഉണ്ട് അത് കൊണ്ട് തന്നെ ജീവനില്ലാത്തവക്കും കൂടുതൽ ജീവനുണ്ട്
      നന്ദി അജിത്ഭായ്

      Delete
  4. മുഴുവന്‍ ഫിലോസഫിയാണ്...എനിക്ക് വലിയ പിടിയില്ല....

    ReplyDelete
    Replies
    1. ജീവിതം ഒരു ഫിലോസഫി നന്ദി അനുരാജ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന