Skip to main content

ജീവൻ പ്രപഞ്ചത്തിൽ ഒരു രോഗാണു

കലികാലമാണിത് കല്കിയാണ്
കല്കി എന്നത് ഉൾക്കയാകാം

ദുരന്തമാകാം അത് ദുരിതമാകാം
ദുരന്തമെന്നാൽ അത് ഭൂമിയാകാം

ഭൂമിക്കു ദുരിതം രോഗമാകാം
രോഗകാരണം ജീവനാകാം

ഭൂമിയിൽ ജീവൻ രോഗമാകാം
രോഗിയാക്കും രോഗാണുവാകാം

രോഗം ചികിത്സിച്ചു ഭേദമാക്കാം
ജീവന് മരണമേ ചികിത്സയുള്ളൂ

ജീവനോ രോഗമോ മാറാരോഗം?
ജീവനല്ലേ?  ഭൂമിക്കു മാറാരോഗം!

ഭൂമിയാണിത്  ജീവനാണ്
ഭൂമിക്കു ജീവൻ പ്രാണനാണ്‌

ഭൂമി പ്രപഞ്ചത്തിൽ ദേഹമാണ്
ദേഹത്ത് ഉള്ളത്  ജീവനാണ്

ജീവൻ ദേഹത്തെ കൊണ്ടേ പോകൂ
ജീവനും ഭൂമിയെ കൊണ്ട് പോകാം

ജീവൻ നശിപ്പിച്ചു ഭൂമിയെ രക്ഷിക്കാൻ
ഉൾക്ക ഭൂമിയിൽ പതിച്ചിരിക്കാം
കാലം കലി ആയി ഗണിച്ചിരിക്കാം

Comments

  1. പഴിത്തിലയുടെ കൊഴിയലില്‍
    ചിരിപ്പത് , നാളെയുടെ കാറ്റില്‍ കൊഴിയുന്ന പച്ചയാണ് ..
    കാത്ത് വയ്ക്കേണ്ട പലതും ചാരമായി പൊകുന്നു
    സ്ഥായി ആയി ഇവിടം നിനക്കുള്ളതെന്ന ചിന്തയില്‍ ..!
    ഭൂമിയിലേ ജീവന്റെ ആരംഭമാകാം
    എല്ലാ വിഷത്തിന്റെയും ഉറവിടവും ...
    ജീവനിലൂടെ ഭൂമി ഇല്ലാണ്ടായി പൊകുക തന്നെ ചെയ്യും ...
    തലമുറകള്‍ക്ക് വേണ്ടി കാത്ത് വയ്ക്കാതെ
    ഇന്നിലേക്ക് മാത്രം ജീവിക്കുന്ന മനസ്സുകള്‍ക്ക്
    ബാക്കി വയ്ക്കുവാന്‍ , രോഗാണു പേറുന്ന ജീവന്‍ മാത്രം ..
    അതു നശിപ്പിക്കുന്നത് , സ്വന്തം മാതാവിനേയും ...!

    ReplyDelete
    Replies
    1. അമ്മയും കുട്ടിയും സുഖമായിരിക്കട്ടെ വളരെ സത്യമാണ് റിനി നിരീക്ഷണങ്ങൾ. കാഴ്ചകൾ ഹൃദയ ഭേദകം. മനുഷ്യൻ പാപി ആണ് അവനെ നേര്വഴിക്കു നയിക്കുവാൻ മതങ്ങൾ വന്നു. ആ മതങ്ങളെ അവൻ പാപി ആക്കി. മനുഷ്യൻ നന്നാവാതെ മതം ഏതു വന്നാലും നന്നാവില്ല മതം കൂടി നശിക്കും പഴി ദൈവത്തിനും

      Delete
  2. HUMAN BODY IS A MINIATURE OF THE COSMIC BODY

    എവിടെയോ വായിച്ചതായി ഓർക്കുന്നു.ശരിയോ തെറ്റോ,

    ഭൂമി പ്രപഞ്ചത്തിൽ ദേഹമാണ്
    ദേഹത്ത് ഉള്ളത് ജീവനാണ്

    ഈ വരികൾ അതിനരികിലൂടെ സഞ്ചരിക്കുന്നു. നല്ല കവിത.


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം ചിന്തകൾക്ക് തരുന്ന ഈ നല്ല പ്രോത്സാഹനങ്ങൾക്ക് വളരെ വളരെ നന്ദി

      Delete
  3. ജീവന്‍ എല്ലാ ജീവനും ജീവനാണ്
    അത്രയുമെനിയ്ക്കറിയാം!!

    ReplyDelete
    Replies
    1. ജീവനില്ലാത്തവക്ക് ആയുസ്സ് കൂടുതൽ ഉണ്ട് അത് കൊണ്ട് തന്നെ ജീവനില്ലാത്തവക്കും കൂടുതൽ ജീവനുണ്ട്
      നന്ദി അജിത്ഭായ്

      Delete
  4. മുഴുവന്‍ ഫിലോസഫിയാണ്...എനിക്ക് വലിയ പിടിയില്ല....

    ReplyDelete
    Replies
    1. ജീവിതം ഒരു ഫിലോസഫി നന്ദി അനുരാജ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

പക്ഷികളുടെ തീയേറ്റർ

മാറ്റിനി പോലെ പക്ഷികളുടെ തീയേറ്ററിൽ കാണിക്കുന്ന സിനിമയാണ് ആകാശമെങ്കിൽ നീല കഴിഞ്ഞും നീലക്ക് മുമ്പും മേഘങ്ങൾ ചാഞ്ഞും ചരിഞ്ഞും  ഒട്ടിക്കും പോസ്റ്റർ  ശൂന്യതയിൽ പറന്നുവന്ന ചിറക്  നിലത്തിട്ട് ചവിട്ടിക്കെടുത്തി പറക്കലിലേക്ക്  വൈകിക്കയറുന്ന പക്ഷി രതിയിലേക്ക് വൈകിക്കയറും പക്ഷികൾ എവിടേയും ഉടലുകൾ നിലത്തിട്ട് ചവിട്ടിക്കെടുത്തുന്നില്ല എന്ന് മാത്രം ആകാശം ഉറപ്പിക്കുന്നു കറുപ്പിലും വെളുപ്പിലും കാണിക്കും ഭാഷയുടെ ഡോക്യുമെൻ്റെറി എഴുതുന്നതിന്ന് മുമ്പോ എഴുതിയതിന് ശേഷമോ എവിടെയും തട്ടി കവിതയാവുന്നില്ല ഉടൽ കുത്തിക്കെടുത്തി രതിയിലേക്ക് തിരക്കിട്ട് കയറുന്ന രണ്ട് പേർ വളരെ വൈകി പക്ഷികളായേക്കാം പൊടുന്നനെ നഗരം രണ്ട് പേരെ ഒളിപ്പിക്കുന്ന ഇടമാവുന്നു ബഹുനില കെട്ടിടങ്ങളിലെ ജാലകങ്ങൾ പോലെ നോക്കി നിൽക്കേ നഗരം പ്രണയങ്ങൾ അണക്കുന്നു വെളിച്ചം ഒളിപ്പിക്കുന്നു  ഓരോ ജാലകങ്ങളും ഓരോ പ്രണയങ്ങൾ ജാലകങ്ങൾ ഒരോന്നായി കെട്ടിടങ്ങൾ കുത്തിക്കെടുത്തി തുടങ്ങുന്നു എത്ര ധൃതിയിലും  ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വസന്തം ഏതുഋതുവിലും പൂക്കൾ  കുത്തികെടുത്തുന്നില്ല കുത്തിക്കെടുത്തിയ ഏകാന്തതയുടെ പാടുകൾ വിഷാദമായി ഒരു സന്ധ്യ...

അസ്തമയം ഒരു ക്ഷമയാണെങ്കിൽ

ദൈവമായി തുടരുവാൻ ആവശ്യമായ ക്ഷമ കാത്തിരിപ്പിൻ്റെ കൊത്തുപണികൾക്ക് ശേഷം ദൈവം തന്നെ പ്രതിമയാക്കുന്നത് പോലെ മനുഷ്യൻ്റെ ക്ഷമ  വിഗ്രഹങ്ങളിലേക്ക് ദൈവങ്ങൾ എടുത്തുവെക്കും വിധം വിഷാദവിഗ്രഹങ്ങൾ ഉള്ള ദൈവങ്ങൾ വാക്കുകളുടേയും കൊത്തുപണികളുടേയും തുടർച്ചയെന്നോണ്ണം ഭാഷയുടെ ക്ഷമ വരികളിൽ  എടുത്തുവെക്കുന്നു അത് കവിതയാകുമോ കുളിരാകുമോ? എൻ്റെ വിഷാദം മാത്രം സംശയിക്കുന്നു അസ്തമയത്തിൻ്റെ  പേജ്നമ്പർ ഉള്ള  ഒരു പുസ്തകമാവും സൂര്യൻ അസ്തമയം ഒരു കൊത്തുപണിയാണെങ്കിൽ നൃത്തത്തിൻ്റെ കൊത്തുപണിയുള്ള സ്ത്രീയേ എന്നായി  അടുത്തവരിയിൽ എൻ്റെ കവിത ഒരു പൂവിൻ്റെ സന്ധ്യ ജമന്തിയാകുന്നത് പോലെ ഒരു ഗാന്ധിയാവുകയാവണം പുലരിയിൽ മഞ്ഞുകാലം എൻ്റെ ഏകാന്തത ഒരു പൂവായി വിരിയുവാൻ പോകും ഇടം അവളായിട്ടുണ്ട് അതിൻ്റെ വസന്തത്തെ എൻ്റെ ഏകാന്തത  കണ്ടെത്തുന്ന ദിവസം എന്ന അടയാളപ്പെടുത്തലാവണം  ഋതു ഉടലുകൾ വിരിയും ഋതു  എന്നായിട്ടുണ്ട് പൂക്കൾ അസ്തമയത്തിൻ്റെ പോസ്റ്ററും ജമന്തിയുടെ തീയേറ്ററും  നഗരം പതിയേ .സന്ധ്യയാകുന്നു വിഷാദത്തിൻ്റെ പശയിൽ അപ്പോഴും പകൽ ഒട്ടിയിരിക്കുന്നു ശബ്ദത്തിൻ്റെ നാളമുള്ള ഭാഷ അതെരിയുമ്പോൾ ഞാനെഴുതുന്നു ഒരു പക്...