Skip to main content

കാടിനും പേടി

ഒരുകാട് പേടിച്ചരണ്ടു നില്ക്കുന്നുണ്ട്
വന്യമൃഗങ്ങളും  കാടുവിട്ടു
കാടു ഒരുപേരിന്നു വേണ്ടിയാണെങ്കിലും
എന്തേ? പേരിന്നും  പേടിതോന്നാൻ?

മാനവും മൂടിഇരുണ്ടു നില്ക്കുന്നുണ്ട്
മേഘങ്ങൾ പേടിച്ചു  പായുന്നുണ്ട്‌
ആകാശം ഉയരത്തിൽ അകലെയാണെങ്കിലും
എന്തേ? മേഘങ്ങൾ  ഒഴിഞ്ഞു പോകാൻ?

ആരോ പേടിച്ചു ഒഴുകി മറയുന്നു
ആരെയോ കാണാനിഷ്ടമില്ലാത്ത പോലെ
പുഴയെന്നതാരോ ഓർത്തു പറയും മുമ്പേ
എന്തേ? പുഴ ഒഴുകി കടലിൽ ചാടാൻ?

കാറ്റിനു പോലും പേടിയുണ്ട്
ശുദ്ധ വായുവിനാണെങ്കിൽ മുട്ടുമുണ്ട്
ആരെങ്കിലും കേറി ശ്വസിക്കാൻ പിടിച്ചാലോ
എന്തേ? വായുവിന്നും ശ്വാസം മുട്ട് തോന്നാൻ?

അധികനേരംതങ്ങാൻ ഇഷ്ടമില്ലാത്തപോൽ
രാത്രിയും വൈകുന്നു ഏറെനേരം
സന്ധ്യകഴിഞ്ഞാൽ പൊതുവെ വൈകാത്ത രാത്രിയോ
എന്തേ? വൈകുന്നു പാതിരയാകുവോളം?

പലതിനും മനുഷ്യരെ  പേടിയുണ്ട്
മനുഷ്യരെ പേടിച്ചു ഒളിക്കുന്നുമുണ്ട്
ആരെയും പേടി ഇല്ലാത്ത മനുഷ്യരെ
പ്രകൃതിപോലും പേടിച്ചു തുടങ്ങിയതാവാം

Comments

  1. ഭയങ്ങളുടെ സാമ്രാജ്യം!

    ReplyDelete
    Replies
    1. അജിത്‌ഭായ് നന്ദിയുണ്ട് വായനക്ക് അഭിപ്രായത്തിൽ രേഖപ്പെടുത്തിയ നല്ല ഒരു ക്യാപ്ഷന്

      Delete
  2. മനുഷ്യൻ പേടിക്കുന്നതിനേക്കാളധികം പേടിപ്പിക്കുന്നുണ്ട്.ആ വിചാരത്തിലേക്ക് ഈ കവിത പോയി.ആശംസകൾ

    ReplyDelete
    Replies
    1. ജോർജ്ഭായ് നല്ല ആസ്വാദനം അത് കുറിച്ചതിനും വായനക്കും നന്ദി നമസ്കാരം

      Delete
  3. എന്റമ്മോ, മറുതായുടെ വരവാണോ എന്തോ.
    ഞാനും പേടിച്ചു.
    ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ എത്ര വല്യ പേടിയും ഒരു ഒരു ചിരിയിൽ അലിയും എന്ന് ഡോക്ടറുടെ നിഷ്കളങ്കമായ അഭിപ്രായം വായിച്ചു ചിരിച്ചപ്പോൾ ബോധ്യമായി ഒത്തിരി സന്തോഷം ഉണ്ട് ഡോക്ടർ വായനക്കും ഒരു മറുവാക്കിന്റെ പ്രോത്സാഹനത്തിനും

      Delete
  4. പലതിനും മനുഷ്യരെ പേടിയുണ്ട്
    മനുഷ്യരെ പേടിച്ചു ഒളിക്കുന്നുമുണ്ട്
    ആരെയും പേടി ഇല്ലാത്ത മനുഷ്യരെ
    പ്രകൃതിപോലും പേടിച്ചു തുടങ്ങിയതാവാം


    വളരെ ശരി തന്നെ. മനോഹരമായ രചന ഭായ്. നല്ല കൈയ്യടക്കത്തോടെ അവതരിപ്പിച്ചു. ഇഷ്ടമായി.


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. മനുഷ്യൻ പാവമാണ് സൌഗന്ധികം അവനെ പ്രകൃതി എത്ര വിരട്ടി പ്രകൃതി ഒന്നും അവൻ നശിപ്പിച്ചു തുടങ്ങുന്നതിനു മുമ്പ്, ഇടി ഭൂമികുലുക്കം ഉൾക്ക ഇഴജന്തുക്കൾ ഘോരമായ കാടു അവിടുത്തെ മൃഗങ്ങൾ തണുപ്പ് ചൂട് കാറ്റു മരണം പോലും അതെല്ലാം കടന്നു അവൻ ഇന്നീ നിലയിൽ എത്തിയില്ലേ മനുഷ്യന് ഐക്യ ദര്ട്യം പ്രഖ്യാപിക്കുന്നു അതോടൊപ്പം മനുഷ്യൻ കുറച്ചുനേരെ ആകുന്നെങ്കിൽ ആയിക്കോട്ടെ
      നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...