Skip to main content

കാടിനും പേടി

ഒരുകാട് പേടിച്ചരണ്ടു നില്ക്കുന്നുണ്ട്
വന്യമൃഗങ്ങളും  കാടുവിട്ടു
കാടു ഒരുപേരിന്നു വേണ്ടിയാണെങ്കിലും
എന്തേ? പേരിന്നും  പേടിതോന്നാൻ?

മാനവും മൂടിഇരുണ്ടു നില്ക്കുന്നുണ്ട്
മേഘങ്ങൾ പേടിച്ചു  പായുന്നുണ്ട്‌
ആകാശം ഉയരത്തിൽ അകലെയാണെങ്കിലും
എന്തേ? മേഘങ്ങൾ  ഒഴിഞ്ഞു പോകാൻ?

ആരോ പേടിച്ചു ഒഴുകി മറയുന്നു
ആരെയോ കാണാനിഷ്ടമില്ലാത്ത പോലെ
പുഴയെന്നതാരോ ഓർത്തു പറയും മുമ്പേ
എന്തേ? പുഴ ഒഴുകി കടലിൽ ചാടാൻ?

കാറ്റിനു പോലും പേടിയുണ്ട്
ശുദ്ധ വായുവിനാണെങ്കിൽ മുട്ടുമുണ്ട്
ആരെങ്കിലും കേറി ശ്വസിക്കാൻ പിടിച്ചാലോ
എന്തേ? വായുവിന്നും ശ്വാസം മുട്ട് തോന്നാൻ?

അധികനേരംതങ്ങാൻ ഇഷ്ടമില്ലാത്തപോൽ
രാത്രിയും വൈകുന്നു ഏറെനേരം
സന്ധ്യകഴിഞ്ഞാൽ പൊതുവെ വൈകാത്ത രാത്രിയോ
എന്തേ? വൈകുന്നു പാതിരയാകുവോളം?

പലതിനും മനുഷ്യരെ  പേടിയുണ്ട്
മനുഷ്യരെ പേടിച്ചു ഒളിക്കുന്നുമുണ്ട്
ആരെയും പേടി ഇല്ലാത്ത മനുഷ്യരെ
പ്രകൃതിപോലും പേടിച്ചു തുടങ്ങിയതാവാം

Comments

  1. ഭയങ്ങളുടെ സാമ്രാജ്യം!

    ReplyDelete
    Replies
    1. അജിത്‌ഭായ് നന്ദിയുണ്ട് വായനക്ക് അഭിപ്രായത്തിൽ രേഖപ്പെടുത്തിയ നല്ല ഒരു ക്യാപ്ഷന്

      Delete
  2. മനുഷ്യൻ പേടിക്കുന്നതിനേക്കാളധികം പേടിപ്പിക്കുന്നുണ്ട്.ആ വിചാരത്തിലേക്ക് ഈ കവിത പോയി.ആശംസകൾ

    ReplyDelete
    Replies
    1. ജോർജ്ഭായ് നല്ല ആസ്വാദനം അത് കുറിച്ചതിനും വായനക്കും നന്ദി നമസ്കാരം

      Delete
  3. എന്റമ്മോ, മറുതായുടെ വരവാണോ എന്തോ.
    ഞാനും പേടിച്ചു.
    ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ എത്ര വല്യ പേടിയും ഒരു ഒരു ചിരിയിൽ അലിയും എന്ന് ഡോക്ടറുടെ നിഷ്കളങ്കമായ അഭിപ്രായം വായിച്ചു ചിരിച്ചപ്പോൾ ബോധ്യമായി ഒത്തിരി സന്തോഷം ഉണ്ട് ഡോക്ടർ വായനക്കും ഒരു മറുവാക്കിന്റെ പ്രോത്സാഹനത്തിനും

      Delete
  4. പലതിനും മനുഷ്യരെ പേടിയുണ്ട്
    മനുഷ്യരെ പേടിച്ചു ഒളിക്കുന്നുമുണ്ട്
    ആരെയും പേടി ഇല്ലാത്ത മനുഷ്യരെ
    പ്രകൃതിപോലും പേടിച്ചു തുടങ്ങിയതാവാം


    വളരെ ശരി തന്നെ. മനോഹരമായ രചന ഭായ്. നല്ല കൈയ്യടക്കത്തോടെ അവതരിപ്പിച്ചു. ഇഷ്ടമായി.


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. മനുഷ്യൻ പാവമാണ് സൌഗന്ധികം അവനെ പ്രകൃതി എത്ര വിരട്ടി പ്രകൃതി ഒന്നും അവൻ നശിപ്പിച്ചു തുടങ്ങുന്നതിനു മുമ്പ്, ഇടി ഭൂമികുലുക്കം ഉൾക്ക ഇഴജന്തുക്കൾ ഘോരമായ കാടു അവിടുത്തെ മൃഗങ്ങൾ തണുപ്പ് ചൂട് കാറ്റു മരണം പോലും അതെല്ലാം കടന്നു അവൻ ഇന്നീ നിലയിൽ എത്തിയില്ലേ മനുഷ്യന് ഐക്യ ദര്ട്യം പ്രഖ്യാപിക്കുന്നു അതോടൊപ്പം മനുഷ്യൻ കുറച്ചുനേരെ ആകുന്നെങ്കിൽ ആയിക്കോട്ടെ
      നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക് കുന്നുമായി വിളറിവിയർത്തു കയറി പോകുന്ന ഒരാൾ അവിടെ എത്തുമ്പോൾ അയാൾ ഇറക്കിവെച്ച കുന്നിൽ അയാളറിയാതെ ദൈവം ഒരു ദേവാലയം പണിഞ്ഞ് വെയ്ക്കുന്നു ശിൽപ്പങ്ങളുടെ കൊത്തുപണി ചെയ്ത മേഘങ്ങൾ മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ വിശ്വാസത്തിന്റെ നെടുംന്തൂണുകൾ അത്രയും വിശ്വാസിയാക്കി അത്രയും താഴേയ്ക്ക് അയാളെ തള്ളിയിടുന്ന കാലം 2 സമയത്തിന്റെ വളരെ ചെറിയ ഒരു കോമേഴ്സ്യൽ ബ്രേക്ക്‌ വിശ്വാസത്തിന്റെ കുറച്ചധികം പരസ്യങ്ങൾ 3 കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം പ്രാവുകളും പക്ഷികളുമായി തിരിച്ചു അനായസേന കുന്നുകയറുന്ന അയാൾ അയാളിലെയ്ക്ക് തിരിച്ചുകയറുന്ന പഴക്കമുള്ളചിരി കയറുന്തോറും അയാൾ പടവുകൾ അഴിച്ചുകളയുന്നു ചിരിച്ച ചിരി ഓരോന്നും മായ്ച്ചു കളയുന്നു അവസാന പടവും അഴിച്ചു കഴിയുമ്പോൾ വീണു പോകുന്ന അയാൾ അയാളുടെ ചിരികൊത്തിത്തിന്ന് ചിറകുപേക്ഷിച്ചു പറന്നുപോകുന്ന പ്രാവുകൾ വെറും തൂവലുകളായി നടന്നുപോകുന്ന കിളികൾ പതിയെ പതിയേ പ്രാവുകളുടെ ചിറകുകൾ കൊണ്ടുണ്ടാക്കിയ മണിയിലേയ്ക്ക് അയാൾ കൂടുമാറുന്നു ഓരോ മുഴക്കത്തിലും ഇടിഞ്ഞു വീഴുന്ന ക്ഷേത്രത്തിലെ പഴഞ്ചൻ വിഗ്രഹമാവുന്നു ...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...