Skip to main content

മരണത്തിന്റെ മാങ്ങാമുഖം

നിന്റെ കണ്ണിലേക്കാണ് ഞാൻ എന്റെ കവിതകൾ  ആദ്യം എഴുതിമറന്നത്
അത് പിന്നെപ്പരതി വായിച്ചുകരയിപ്പിക്കാനാണ് നിന്റെ കണ്ണിലെ കരടായിത്തീർന്നത്‌
നിന്റെ ഹൃദയത്തിന്റെ വിശാലതയിലേക്കാണ് ഒരു കുലനിലാവ് ഞാൻ ഡൌണ്‍ലോഡ്ചെയ്തത്
അത് എഴുതിക്കളയാൻവേണ്ടിയാണ് നിന്റെകവിളിലേക്കു ഒരുലോഡ്മഴ ഞാൻ ഇറക്കികളിച്ചത്
നിന്റെ കണ്ണീരു കൊണ്ടാണ് നിന്റെമേനിയിൽ മനോഹരമായ തൊട്ടാവാടി തോട്ടം ഞാൻ നനച്ചത്‌
അതിനുവേലിയായിട്ടാണ് നിന്റെ കഴുത്തിൽ ഞാൻ മാവിലത്താലി തിരുകിത്തറച്ചതു
നിന്റെ അധരത്തിന്റെ ചോപ്പിലാണ് പച്ചമാങ്ങ ഞാൻ ആദ്യം കടിച്ചു മുറിച്ചത്
അതിന്റെ ചവർപ്പിന്റെ കറകളയാനാണ് മദ്യത്തിന്റെമുഖംമൂടി ഞാൻ ആദ്യം അഴിച്ചത്
നിന്റെ മുടിയുടെ മാന്തളിരിലാണ് മരണത്തിന്റെത്തണൽമരം  ആദ്യം ഞാൻകണ്ടത്
അതിന്റെ ഓർമ്മക്കാണ്‌ നിന്റെ ചൊടിയിൽ  ഒരു മാങ്ങാക്കറ ബാക്കി നിർത്തി ഒരുമാവിന്റെ മരണത്തിനു ഞാൻകൂട്ടായിപോയത്

Comments

  1. മരണവും മാങ്ങയും
    മോരും മുതിരയും

    ഭഗവാനേ...ന്റെ ബുദ്ധിയ്ക്കിതെന്ത് പറ്റി? ഒന്നമങ്ങട് വിളങ്ങണില്യാലോ!!

    ReplyDelete
    Replies
    1. എല്ലാം ശരിയാകും എല്ലാം നല്ലതിന്
      അജിത്ഭായ് നന്ദി വായനക്ക് അഭിപ്രായത്തിനു

      Delete
  2. ചില കവിതകൾ വന്നൊന്ന് 'ഹായ്' പറഞ്ഞങ്ങു പോകും.
    ചിലത് അതും പറയാതെ മുഖവും തിരിച്ചങ്ങു പോകും.
    ചിലതു വന്ന് സുഖമാണോയെന്നു തിരക്കും.പിന്നെക്കാണാമെന്നു പറയും.
    ചിലത് ചോദിക്കും,''എവിടെയോ കണ്ടിട്ടുണ്ടല്ലോ..''?
    ചിലത് വഴക്കിടാൻ വരും.ഒരു കാര്യവും കാണില്ലെന്നേ... ഹ..ഹ..
    ചിലത് ഭായ് പറഞ്ഞതു പോലെ മിഴി നനയിക്കും.
    ചിലത് ചിരിപ്പിക്കും.
    ചിലത് കാല്പനിക ലോകത്തേക്കു നയിക്കും.
    ചിലത് ചിലപ്പൊ ഭ്രമിപ്പിക്കും.
    ചിലത് കാടടച്ചു വയ്ക്കുന്ന വെടിയുണ്ടകൾ പോലെ വരും.പോന്ന പോക്കിൽ നമുക്കിട്ടും കിട്ടുമൊന്ന്. ഹ..ഹ.
    ചിലത് നല്ല ചന്തമാ കാണാൻ.പക്ഷേ,പിറകിൽക്കെട്ടിയ കൈയ്ക്കുള്ളിൽ,വളച്ചൊടിക്കപ്പെട്ട സത്യമിരുന്ന് കരയുന്നുണ്ടാവും.!!
    മറ്റു ചിലത് വരും,വാക്കുകളിൽ തേൻ നിറച്ച്,സത്യസന്ധതയുടെ മേൽക്കുപ്പായമണിഞ്ഞ്,ദാർശനിക ഭാവം പൂണ്ട്.. BEWARE THEM..!!!
    ചിലത് വരും,നഗ്നപാദവുമായി!വിഹായസ്സു പോലെ തുറന്ന മനസ്സോടെ!അലിവുള്ള ചിരിയുമായി!ഹൃദയത്തോട് സംവദിക്കാൻ!
    ഹൃദയത്തിന്റെ ഭാഷയിൽത്തന്നെ.മുൻപ് വായിച്ച കവിതകളിലെ ചില വരികൾ നമ്മൾ മറക്കാത്തതതു കൊണ്ട് തന്നെ.
    ഇതെല്ലാം വായിക്കുന്നവരുടെ മനോവ്യാപാരത്തിനനുസരിച്ച് ഏറിയും,കുറഞ്ഞുമിരിക്കുമെന്ന് തോന്നുന്നു.

    ഈ കവിതയും ഭായ് ആഗ്രഹിക്കുന്ന പോലെ ഹൃദയങ്ങളുമായി സംവദിക്കട്ടെ.
    നല്ല കവിത.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. കവിതയുടെ വിവിധ മുഖങ്ങൾ ഭാവങ്ങൾ ഒരു കവിത പോലെ സൌഗന്ധികം വരച്ചിട്ടു സത്യമാണ്. എനിക്ക് എന്റെ പല പോസ്ടുകളും കവിത എന്ന് വിളിക്കുവാൻ അപകർഷതാബോധം തോന്നാറുണ്ട്. ഇതും അത്തരം കുറച്ചു വരികൾ. എഴുത്തിന്റെ ലോകത്ത് നമ്മുടെ അറിവുകളെക്കാൾ നമ്മുടെ ഒരുപാട് അറിവ്കേടുകൾ സ്വയം മനസ്സിലാക്കുവാനും മലയാളം കുറച്ചു കൂടി നന്നായി ഭംഗിയായി ഉപയോഗിക്കുവാനും കഴിയും എന്ന് തന്നെ ആണ് ഒരു ബ്ലോഗ്‌ എഴുതില്കൂടി എനിക്കുള്ള പ്രയോജനം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു ശരാശരി മലയാളിക്ക് ഇപ്പോഴും ബ്ലോഗ്‌ അന്യമാണ് എന്താണെന്നും അറിയില്ല എനിക്ക് പോലും അത്ര ധാരണ ഉണ്ടായിരുന്നില്ല ഒന്നോ രണ്ടോ ബ്ലോഗ്‌ വായിച്ചിട്ടുണ്ട് അതും വിവാദം ആയതു കൊണ്ട് മീനാക്ഷി മാധവന്റെ ഒരു ബ്ലോഗ്‌.. ഇപ്പോഴും ഒളിപൊരു എന്ന ചിത്രം ബ്ലോഗിനെ കുറിച്ച് കുറെ കൂടി അവബോധം കൊടുക്കും എന്ന് സന്തോഷിക്കുന്നു ഏതായാലും വിശാലമായ അഭിപ്രായത്തിനു വളരെ അധികം നന്ദി സൌഗന്ധികം

      Delete
  3. ഈയിടയായ് , ചിന്തകള്‍ക്ക് കടിഞ്ഞാണില്ലല്ലൊ ...
    അധരനിറവിലേ മാങ്ങചുന ..
    ഉപമകള്‍ മനസ്സിലെവിടെയോ ..
    മറ്റൊരു ചിത്രം വരക്കുന്നു സഖേ ...
    പിരിയുന്നത് പ്രണയമായാലും , ഓര്‍മകളുടെ മണമായാലും
    കൂട്ടിന് പൊകുവാന്‍ മനസ്സ് കൊതിക്കും ..
    അതാകും പൊകുന്ന വഴികള്‍ വെറുതെ ഒരു പിന്‍ വിളിക്ക്
    പോലും അവകാശമില്ലാതെ നാം കണ്‍പാര്‍ത്തിരിക്കുന്നത്

    ReplyDelete
    Replies
    1. വരികൾക്ക് ചില കടിഞ്ഞാണ്‍ മറവിയിലേക്ക് പോകും എന്ന് തോന്നിയിട്ടുണ്ട് പണ്ടും മനസ്സില് പെട്ടെന്ന് തോന്നുന്ന ചില വരികൾ സമയത്ത് എഴുതി ഇടാൻ കഴിയാത്തത് കൊണ്ട് മറന്നു പോയിട്ടുണ്ട് പിന്നെ മടി കാരണം ഒരു വരിപോലും എഴുതാൻ കഴിയാതിരുന്ന ദിവസങ്ങൾ. ഇപ്പൊ കാറ്റുപോലെ വരുന്ന വാക്കുകള കുറിച്ചിടുന്നു
      റിനിയുടെ വായനയും ഒരു ആസ്വാദനം പോലെ അഭിപ്രായവും എഴുത്തിനെക്കാൾ റിനിയുടെ വായനയുടെ അനുഭൂതി അനുഭവവേദ്യം ആകാറുണ്ട് ആ സന്തോഷം പങ്കുവക്കുന്നു

      Delete
  4. മരണത്തിന്റെ മാങ്ങാമുഖം.

    ReplyDelete
    Replies
    1. ലയ അഭിപ്രായത്തിന് വായനക്ക് വളരെ നന്ദി

      Delete
  5. എല്ലാം...നീ..നീ..തന്നെ...സുഖം, ദു:ഖം, ആശ, നിരാശ, മരണം, ജീവിതം, മധുരം, ചവര്‍പ്പ്.....

    ReplyDelete
    Replies
    1. അനുരാജ് അഭിപ്രായത്തിനു വായനക്ക് വളരെ നന്ദി സത്യം തന്നെ അഭിപ്രായം

      Delete
  6. തമാശ രൂപത്തിൽ ഒരു വിലാ‍പം...
    ബോധിച്ചു..അസ്സലായീ.....ഗുരുവേ !!!!

    ReplyDelete
    Replies
    1. അഭിപ്രായം ഇഷ്ടായി സ്വീകരിച്ചു എങ്കിലും വായനക്കാരൻ തന്നെ ആണ് എഴുത്തിന്റെ ലോകത്ത് ഗുരു! അതുകൊണ്ട് ഗുരുവിനു വന്ദനം നന്ദി ദക്ഷിണയായി സ്വീകരിച്ചാലും മഹാഗുരുവേ!

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.