Skip to main content

മരണത്തിന്റെ മാങ്ങാമുഖം

നിന്റെ കണ്ണിലേക്കാണ് ഞാൻ എന്റെ കവിതകൾ  ആദ്യം എഴുതിമറന്നത്
അത് പിന്നെപ്പരതി വായിച്ചുകരയിപ്പിക്കാനാണ് നിന്റെ കണ്ണിലെ കരടായിത്തീർന്നത്‌
നിന്റെ ഹൃദയത്തിന്റെ വിശാലതയിലേക്കാണ് ഒരു കുലനിലാവ് ഞാൻ ഡൌണ്‍ലോഡ്ചെയ്തത്
അത് എഴുതിക്കളയാൻവേണ്ടിയാണ് നിന്റെകവിളിലേക്കു ഒരുലോഡ്മഴ ഞാൻ ഇറക്കികളിച്ചത്
നിന്റെ കണ്ണീരു കൊണ്ടാണ് നിന്റെമേനിയിൽ മനോഹരമായ തൊട്ടാവാടി തോട്ടം ഞാൻ നനച്ചത്‌
അതിനുവേലിയായിട്ടാണ് നിന്റെ കഴുത്തിൽ ഞാൻ മാവിലത്താലി തിരുകിത്തറച്ചതു
നിന്റെ അധരത്തിന്റെ ചോപ്പിലാണ് പച്ചമാങ്ങ ഞാൻ ആദ്യം കടിച്ചു മുറിച്ചത്
അതിന്റെ ചവർപ്പിന്റെ കറകളയാനാണ് മദ്യത്തിന്റെമുഖംമൂടി ഞാൻ ആദ്യം അഴിച്ചത്
നിന്റെ മുടിയുടെ മാന്തളിരിലാണ് മരണത്തിന്റെത്തണൽമരം  ആദ്യം ഞാൻകണ്ടത്
അതിന്റെ ഓർമ്മക്കാണ്‌ നിന്റെ ചൊടിയിൽ  ഒരു മാങ്ങാക്കറ ബാക്കി നിർത്തി ഒരുമാവിന്റെ മരണത്തിനു ഞാൻകൂട്ടായിപോയത്

Comments

  1. മരണവും മാങ്ങയും
    മോരും മുതിരയും

    ഭഗവാനേ...ന്റെ ബുദ്ധിയ്ക്കിതെന്ത് പറ്റി? ഒന്നമങ്ങട് വിളങ്ങണില്യാലോ!!

    ReplyDelete
    Replies
    1. എല്ലാം ശരിയാകും എല്ലാം നല്ലതിന്
      അജിത്ഭായ് നന്ദി വായനക്ക് അഭിപ്രായത്തിനു

      Delete
  2. ചില കവിതകൾ വന്നൊന്ന് 'ഹായ്' പറഞ്ഞങ്ങു പോകും.
    ചിലത് അതും പറയാതെ മുഖവും തിരിച്ചങ്ങു പോകും.
    ചിലതു വന്ന് സുഖമാണോയെന്നു തിരക്കും.പിന്നെക്കാണാമെന്നു പറയും.
    ചിലത് ചോദിക്കും,''എവിടെയോ കണ്ടിട്ടുണ്ടല്ലോ..''?
    ചിലത് വഴക്കിടാൻ വരും.ഒരു കാര്യവും കാണില്ലെന്നേ... ഹ..ഹ..
    ചിലത് ഭായ് പറഞ്ഞതു പോലെ മിഴി നനയിക്കും.
    ചിലത് ചിരിപ്പിക്കും.
    ചിലത് കാല്പനിക ലോകത്തേക്കു നയിക്കും.
    ചിലത് ചിലപ്പൊ ഭ്രമിപ്പിക്കും.
    ചിലത് കാടടച്ചു വയ്ക്കുന്ന വെടിയുണ്ടകൾ പോലെ വരും.പോന്ന പോക്കിൽ നമുക്കിട്ടും കിട്ടുമൊന്ന്. ഹ..ഹ.
    ചിലത് നല്ല ചന്തമാ കാണാൻ.പക്ഷേ,പിറകിൽക്കെട്ടിയ കൈയ്ക്കുള്ളിൽ,വളച്ചൊടിക്കപ്പെട്ട സത്യമിരുന്ന് കരയുന്നുണ്ടാവും.!!
    മറ്റു ചിലത് വരും,വാക്കുകളിൽ തേൻ നിറച്ച്,സത്യസന്ധതയുടെ മേൽക്കുപ്പായമണിഞ്ഞ്,ദാർശനിക ഭാവം പൂണ്ട്.. BEWARE THEM..!!!
    ചിലത് വരും,നഗ്നപാദവുമായി!വിഹായസ്സു പോലെ തുറന്ന മനസ്സോടെ!അലിവുള്ള ചിരിയുമായി!ഹൃദയത്തോട് സംവദിക്കാൻ!
    ഹൃദയത്തിന്റെ ഭാഷയിൽത്തന്നെ.മുൻപ് വായിച്ച കവിതകളിലെ ചില വരികൾ നമ്മൾ മറക്കാത്തതതു കൊണ്ട് തന്നെ.
    ഇതെല്ലാം വായിക്കുന്നവരുടെ മനോവ്യാപാരത്തിനനുസരിച്ച് ഏറിയും,കുറഞ്ഞുമിരിക്കുമെന്ന് തോന്നുന്നു.

    ഈ കവിതയും ഭായ് ആഗ്രഹിക്കുന്ന പോലെ ഹൃദയങ്ങളുമായി സംവദിക്കട്ടെ.
    നല്ല കവിത.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. കവിതയുടെ വിവിധ മുഖങ്ങൾ ഭാവങ്ങൾ ഒരു കവിത പോലെ സൌഗന്ധികം വരച്ചിട്ടു സത്യമാണ്. എനിക്ക് എന്റെ പല പോസ്ടുകളും കവിത എന്ന് വിളിക്കുവാൻ അപകർഷതാബോധം തോന്നാറുണ്ട്. ഇതും അത്തരം കുറച്ചു വരികൾ. എഴുത്തിന്റെ ലോകത്ത് നമ്മുടെ അറിവുകളെക്കാൾ നമ്മുടെ ഒരുപാട് അറിവ്കേടുകൾ സ്വയം മനസ്സിലാക്കുവാനും മലയാളം കുറച്ചു കൂടി നന്നായി ഭംഗിയായി ഉപയോഗിക്കുവാനും കഴിയും എന്ന് തന്നെ ആണ് ഒരു ബ്ലോഗ്‌ എഴുതില്കൂടി എനിക്കുള്ള പ്രയോജനം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു ശരാശരി മലയാളിക്ക് ഇപ്പോഴും ബ്ലോഗ്‌ അന്യമാണ് എന്താണെന്നും അറിയില്ല എനിക്ക് പോലും അത്ര ധാരണ ഉണ്ടായിരുന്നില്ല ഒന്നോ രണ്ടോ ബ്ലോഗ്‌ വായിച്ചിട്ടുണ്ട് അതും വിവാദം ആയതു കൊണ്ട് മീനാക്ഷി മാധവന്റെ ഒരു ബ്ലോഗ്‌.. ഇപ്പോഴും ഒളിപൊരു എന്ന ചിത്രം ബ്ലോഗിനെ കുറിച്ച് കുറെ കൂടി അവബോധം കൊടുക്കും എന്ന് സന്തോഷിക്കുന്നു ഏതായാലും വിശാലമായ അഭിപ്രായത്തിനു വളരെ അധികം നന്ദി സൌഗന്ധികം

      Delete
  3. ഈയിടയായ് , ചിന്തകള്‍ക്ക് കടിഞ്ഞാണില്ലല്ലൊ ...
    അധരനിറവിലേ മാങ്ങചുന ..
    ഉപമകള്‍ മനസ്സിലെവിടെയോ ..
    മറ്റൊരു ചിത്രം വരക്കുന്നു സഖേ ...
    പിരിയുന്നത് പ്രണയമായാലും , ഓര്‍മകളുടെ മണമായാലും
    കൂട്ടിന് പൊകുവാന്‍ മനസ്സ് കൊതിക്കും ..
    അതാകും പൊകുന്ന വഴികള്‍ വെറുതെ ഒരു പിന്‍ വിളിക്ക്
    പോലും അവകാശമില്ലാതെ നാം കണ്‍പാര്‍ത്തിരിക്കുന്നത്

    ReplyDelete
    Replies
    1. വരികൾക്ക് ചില കടിഞ്ഞാണ്‍ മറവിയിലേക്ക് പോകും എന്ന് തോന്നിയിട്ടുണ്ട് പണ്ടും മനസ്സില് പെട്ടെന്ന് തോന്നുന്ന ചില വരികൾ സമയത്ത് എഴുതി ഇടാൻ കഴിയാത്തത് കൊണ്ട് മറന്നു പോയിട്ടുണ്ട് പിന്നെ മടി കാരണം ഒരു വരിപോലും എഴുതാൻ കഴിയാതിരുന്ന ദിവസങ്ങൾ. ഇപ്പൊ കാറ്റുപോലെ വരുന്ന വാക്കുകള കുറിച്ചിടുന്നു
      റിനിയുടെ വായനയും ഒരു ആസ്വാദനം പോലെ അഭിപ്രായവും എഴുത്തിനെക്കാൾ റിനിയുടെ വായനയുടെ അനുഭൂതി അനുഭവവേദ്യം ആകാറുണ്ട് ആ സന്തോഷം പങ്കുവക്കുന്നു

      Delete
  4. മരണത്തിന്റെ മാങ്ങാമുഖം.

    ReplyDelete
    Replies
    1. ലയ അഭിപ്രായത്തിന് വായനക്ക് വളരെ നന്ദി

      Delete
  5. എല്ലാം...നീ..നീ..തന്നെ...സുഖം, ദു:ഖം, ആശ, നിരാശ, മരണം, ജീവിതം, മധുരം, ചവര്‍പ്പ്.....

    ReplyDelete
    Replies
    1. അനുരാജ് അഭിപ്രായത്തിനു വായനക്ക് വളരെ നന്ദി സത്യം തന്നെ അഭിപ്രായം

      Delete
  6. തമാശ രൂപത്തിൽ ഒരു വിലാ‍പം...
    ബോധിച്ചു..അസ്സലായീ.....ഗുരുവേ !!!!

    ReplyDelete
    Replies
    1. അഭിപ്രായം ഇഷ്ടായി സ്വീകരിച്ചു എങ്കിലും വായനക്കാരൻ തന്നെ ആണ് എഴുത്തിന്റെ ലോകത്ത് ഗുരു! അതുകൊണ്ട് ഗുരുവിനു വന്ദനം നന്ദി ദക്ഷിണയായി സ്വീകരിച്ചാലും മഹാഗുരുവേ!

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

പിൻകഴുത്തിൽ ആകാശം വന്ന് മുട്ടും വിധം

വിശുദ്ധ തുവലുള്ള പക്ഷി  അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ ആകാശം ഒരു പുരോഹിതനാണെങ്കിൽ തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത് ആകാശം പുറത്തിറങ്ങുന്നു ഒരു പക്ഷിയാവുന്നു ആദ്യം ആകാശം വരുന്നു പിന്നെ നീല വരുന്നു എന്ന മട്ടിൽ ആദ്യം ഉറക്കം വരുന്നു ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം പിന്നെ അതിൻ്റെ അവകാശിയായ മനുഷ്യനേ  രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ എന്ന് ആകാശം സംശയിക്കും വിധം എനിക്ക് പകരം ആകാശത്തിൽ ജോലി ചെയ്യും മേഘം അതിൻ്റെ ഭാരമില്ലായ്മയുമായി വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു രണ്ട് ആകാശങ്ങൾക്കിടയിൽ അതിൻ്റെ ഇടവേളയിൽ  പുറത്തിറങ്ങും പക്ഷി ഇടവേളകൾ പക്ഷികൾ ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം നീലനിറത്തിൻ്റെ പിൻകഴുത്തുള്ള ആകാശം ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ വന്ന് കിടക്കുന്നത് കാണുന്നില്ലേ ഞാൻ എൻ്റെ പിൻകഴുത്ത് ആകാശത്തിൻ്റെ നിശ്വാസത്തിന്  കടം കൊടുക്കുന്നു പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...