Skip to main content

ചിമ്പൻസി

സന്തോഷം വാലില്ലാത്ത ഒരു ചിമ്പൻസി ആയിരുന്നു. സന്തോഷം കൊണ്ട് പലപ്പോഴും അത് തുള്ളിച്ചാടി.. ഒരിക്കൽ ആ ചാട്ടത്തിൽ എത്തപ്പെട്ടത് ഒരു കടൽക്കരയിൽ ആയിരുന്നു. തിര പതിവ് പോലെ ആർത്തലച്ചു. പാവം ചിമ്പൻസി.. തെറ്റി ദ്ധരിച്ചു.. തന്നെ കണ്ടതിലുള്ള സന്തോഷം ആവും സ്വയം തോന്നി. ചിന്തിച്ചു എന്താ തന്നെ കണ്ടപ്പോൾ കടലിനു ഇത്ര സന്തോഷം തോന്നാൻ? ചിമ്പൻസി കടലിനെ സ്നേഹിച്ചു. കടൽ അവനൊരു മതം ആയി. ലോകത്തിലെ ഏറ്റവും വല്യ മതം കടൽ തന്നെ അല്ലേ? ചിമ്പൻസി അത് കടലിനോടു തുറന്നു പറഞ്ഞു. കടൽ ഞെട്ടി ഞാൻ ഒരു മതമോ? ശാന്തമാണെങ്കിലും ഞാൻ ഏറ്റവും വല്യ അപകടകാരി ആണെന്ന് നിഷ്കളങ്കനായ ഈ ചിമ്പൻസി മനസ്സിലാക്കുന്നില്ലല്ലോ. കടലും ചിമ്പൻസി യും നൂൽ ബന്ധം ഇല്ലാത്ത ചിന്തകളിൽ മുഴുകി. അവർ ചിന്തകളിൽ കൂടി ബന്ധപ്പെട്ടു. അവർക്കു ആശയം എന്ന കുഞ്ഞു പിറന്നു.
കുഞ്ഞിനെ എന്ത് ചെയ്യും. കടൽ കയ്യൊഴിഞ്ഞു. ചിമ്പൻസി കുഞ്ഞിനെ കടൽ ക്കരയിൽ ഉപേക്ഷിച്ചു മറയും എന്ന് ഉറപ്പായപ്പോൾ കടലിനു ഒരു ഉപായം തോന്നി. എല്ലാ മതങ്ങൾക്കും തോന്നുന്ന ഉപായം. അതെ മതങ്ങൾ രണ്ടു കയ്യും നീട്ടി ആരെയും സ്വീകരിക്കുമല്ലോ മതത്തിൽ ജനിച്ചുകഴിഞ്ഞാൽ തായവഴി അവകാശം. മതം മാറിയാൽ പരിവർത്തനത്തിന്റെ സന്തോഷം പക്ഷെ. ഇവര്ക്കൊക്കെ പകുത്തു കൊടുക്കുവാൻ ദൈവങ്ങൾ എവിടെ അവസാനം മതാനുയായികൾ മതത്തിനു തന്നെ ഒരു ശല്യം ആകുമ്പോൾ  വർഗീയവാദികൾക്ക് വളർത്തുവാൻ വിട്ടുകൊടുക്കും, അവൻ പിന്നെ തിരികെ വരില്ലെന്ന് എല്ലാ മതങ്ങൾക്കും അറിയാം.
ഇവിടെ കടൽ ഉപായം പറഞ്ഞു കൊടുത്തു എന്റെ ഒരു തോഴി ഉണ്ട് പുഴ എന്നാണ് പേര്. കുറച്ചു ദൂരെ ആണ് അവൾക്കു മണ്ണടിഞ്ഞ കുറെ വളക്കൂറുള്ള സ്ഥലമുണ്ട്. അവിടെ കൊണ്ട് കിടത്തി കൊളു പുഴ പാവമാണ് പുഴ പോന്നു പോലെ നോക്കിക്കോളും. ചിമ്പാൻസി കുഞ്ഞിനെ പുഴയുടെ കരയിൽ കൊണ്ട് കിടത്തി. പുഴ സന്തോഷത്തോടെ സംസ്കാരത്തിന്റെ കളി തൊട്ടിലിൽ ഇട്ടു വളർത്തി. അവൻ വളർന്നപ്പോൾ കടലിന്റെ സ്വഭാവം തന്നെ കാണിച്ചു ആദ്യം പുഴ വിഴുങ്ങി. പിന്നെ ചിമ്പാൻസി യെ തള്ളിപറഞ്ഞു. പിന്നെ കടലെടുത്തു കേരളം പോലെ പല പേരുകളിൽ പല സ്ഥലങ്ങളിൽ പിന്നെ കടൽ കടന്നു. ഇപ്പോഴും കടൽ കടക്കുന്നു. കടക്കും ഒരുനാൾ കടലെടുക്കും വരെ 

Comments

  1. നന്നായിട്ടുണ്ട് ഈ പുതിയ പരിണാമ സിദ്ധാന്തം ...

    ReplyDelete
  2. വായിയ്ക്കട്ടെ!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് വായനക്ക് നന്ദി അഭിപ്രായത്തിനും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ ദൈവം ഒരു കോട്ടുവായിടും പിന്നെ എന്നെ തോണ്ടി വിളിക്കും ഡാ ഇങ്ങോട്ട് നോക്കിക്കേ ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ... ഈയിടെയായി ദൈവത്തിനു ഇത് പതിവാണ് കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും എന്നെ വിളിച്ചു കാണിക്കും ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും ഞാൻ ഇത്തവണ ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി ആ കൃഷ്ണമണികൾ ഒരു അന്ധനെ പിടിച്ചു നടത്തുകയാണ് നല്ല തിരക്കുള്ള തെരുവ് .. ഞാൻ അന്ധനെ നോക്കി അയാളും പ്രണയിക്കുന്നുണ്ടായിരുന്നു അത്രമേൽ കാഴ്ചയുള്ള ഏതോ സുന്ദരിയായ പെണ്‍കുട്ടിയെ! ദൈവം അതു കണ്ടിരിക്കുകയായിരുന്നു .... ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി ഏതു പെണ്ണ്? ഞാൻ ചോദിച്ചു.. അന്ധൻ സ്നേഹിക്കുന്ന അന്ധൻ കണ്ടിട്ടില്ലാത്ത പെണ്ണിനെ ദൈവം എനിക്ക് കാണിച്ചു തന്നു അതു നീയായിരുന്നു!!!! ഞാൻ അതിശയത്തോടെ ദൈവത്തിനെ നോക്കി... അവിശ്വസനീയമായ രീതിയിൽ ഞാൻ അന്ധനായി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ അന്ധമായി നിന്നെ പ്രണയിക്കുകയാണ് പെണ്ണെ... ഒരു പക്ഷെ ഞാൻ  ദൈവമായാലോ?

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!