Skip to main content

ഓണം; അവധിയില്ലാത്തൊരു പ്രവാസിമലയാളി

ഭിത്തിയിൽ ചിറകടിച്ചു ചിലച്ചു; കലണ്ടർ
ദേ.. ചിങ്ങമാസം ഇങ്ങെത്തിപ്പോയ്!
തൊടിയിലെ പൂക്കളും തല നീട്ടി ചോദിച്ചു..
ഒള്ളതോ? കേട്ടത് സത്യമാണോ?
വടിയൂന്നി വന്നൊരു അപ്പൂപ്പന്താടിയും
എത്തിനോക്കുന്നു ജനാലമേലെ!
മുറ്റത്തു നിന്നൊരു ഓര്ക്കിഡ്മദാമ്മയും
തലയൊന്നുയർത്തി നോക്കി മെല്ലേ!
ഫേഷ്യലു ചെയ്തൊരു ആന്തൂറിയം മാത്രം
കണ്ണേറു  കിട്ടാതെ ഒളിച്ചു നിന്നു.
തുമ്പയും തെറ്റിയും കുരുക്കുത്തി മുല്ലയും
പൂക്കളതിരുവാതിരയ്ക്കോരുങ്ങി നിന്നു.
വീട്ടിന്റെ മച്ചിൽ ഉറങ്ങിയ ഊഞ്ഞാലും-
മയക്കം വിടാതെ മരത്തിലേറി!
കാശില്ലാത്തൊരു പ്രവാസിയേ പോലെ-
ഓണം; അവധി കടംവാങ്ങി വന്നു-
എല്ലായിടവും എത്തി; മുഖമൊന്നുകാണിച്ചു-
സദ്യയുണ്ടു...  മടക്കമോ? ഓടി പിടിച്ചു തന്നേ!

Comments

  1. പ്രവാസിക്കെന്നും പ്രയാസം മാത്രം. ആശംസകൾ

    ReplyDelete
    Replies
    1. ബഷീർക്ക പ്രവാസിയെ കുറിച്ച് താങ്കളുടെ ഒരു കഥ വായിച്ചതു ഇപ്പോഴും മറന്നിട്ടില്ല സത്യമാണ് ഇക്കയുടെ അഭിപ്രായം വായനക്കും അഭിപ്രായത്തിനും നന്ദി ഓണാശംസകളും

      Delete
  2. ശരിയാ.ഓണമിങ്ങെത്തി.പ്രവാസിയുടെ ഓണം ചുരുങ്ങിയ വരികളിൽ നന്നായി അവതരിപ്പിച്ചു.

    എന്റെ മുൻകൂർ ഓണാശംസകൾ ഭായ്.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. "ഓണം ഒരു പ്രവാസി മലയാളി" എന്നാണ് ഞാൻ പറയാൻ ശ്രമിച്ചത്‌ പക്ഷെ പറഞ്ഞു വന്നപ്പോൾ പ്രവാസിയുടെ ഓണം പോലെ ആയി അതിൽ ക്ഷമ ചോദിക്കുന്നു സൌഗന്ധികം ഓണാശംസകൾ നേരുന്നു അഡ്വാൻസ്‌ അല്ല എടുത്തോളൂ വായനക്ക് നന്ദി അഭിപ്രായത്തിനു നന്ദി

      Delete
  3. ഓണം ഏറ്റവും കൂടുതല്‍ ഗൃഹാതുരതയോടു കൂടി ആഘോഷിക്കുന്നത് പ്രവാസികളാണന്നാണല്ലോ കേള്‍ക്കുന്നത്....

    ReplyDelete
    Replies
    1. അതെ അനുരാജ് ഒരു ലീവ് ഒക്കെ എടുത്തു ഒരു പ്രവാസി ആകുന്നോ?
      വായനക്കും അഭിപ്രായത്തിനും നന്ദി ഓണാശംസകളും

      Delete
  4. വിലക്കയറ്റത്തില്‍ നടുവൊടിഞ്ഞ ജനത്തിന് വിവാദങ്ങള്‍ കൊണ്ടൊരോണം!!

    ReplyDelete
    Replies
    1. അതേ അജിത്‌ഭായ് എന്നാലും ഓണം ഓണം തന്നെ ഓണാശംസകളും

      Delete
  5. ലോകത്ത് ഇനി ഒരു ലോകാവസാനം ഉണ്ടെങ്കിൽ അത് കേരളത്തിനും ബാധകമാണെങ്കിൽ അത് ഒരു തിരുവോണം കഴിഞ്ഞാവും!
    കാരണം മലയാളിക്ക് എന്തെങ്കിലും നഷ്ടപെടുവാനുണ്ടെങ്കിൽ അത് ഓണമാണ് പൊന്നോണം!
    ഇക്കഴിഞ്ഞ ഒരു നിമിഷത്തെ കുറിച്ച് ഓർത്തു വിഷമിക്കുന്നുണ്ടെങ്കിൽ അത് ഓണമാണ്!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.