Skip to main content

ഓണം; അവധിയില്ലാത്തൊരു പ്രവാസിമലയാളി

ഭിത്തിയിൽ ചിറകടിച്ചു ചിലച്ചു; കലണ്ടർ
ദേ.. ചിങ്ങമാസം ഇങ്ങെത്തിപ്പോയ്!
തൊടിയിലെ പൂക്കളും തല നീട്ടി ചോദിച്ചു..
ഒള്ളതോ? കേട്ടത് സത്യമാണോ?
വടിയൂന്നി വന്നൊരു അപ്പൂപ്പന്താടിയും
എത്തിനോക്കുന്നു ജനാലമേലെ!
മുറ്റത്തു നിന്നൊരു ഓര്ക്കിഡ്മദാമ്മയും
തലയൊന്നുയർത്തി നോക്കി മെല്ലേ!
ഫേഷ്യലു ചെയ്തൊരു ആന്തൂറിയം മാത്രം
കണ്ണേറു  കിട്ടാതെ ഒളിച്ചു നിന്നു.
തുമ്പയും തെറ്റിയും കുരുക്കുത്തി മുല്ലയും
പൂക്കളതിരുവാതിരയ്ക്കോരുങ്ങി നിന്നു.
വീട്ടിന്റെ മച്ചിൽ ഉറങ്ങിയ ഊഞ്ഞാലും-
മയക്കം വിടാതെ മരത്തിലേറി!
കാശില്ലാത്തൊരു പ്രവാസിയേ പോലെ-
ഓണം; അവധി കടംവാങ്ങി വന്നു-
എല്ലായിടവും എത്തി; മുഖമൊന്നുകാണിച്ചു-
സദ്യയുണ്ടു...  മടക്കമോ? ഓടി പിടിച്ചു തന്നേ!

Comments

  1. പ്രവാസിക്കെന്നും പ്രയാസം മാത്രം. ആശംസകൾ

    ReplyDelete
    Replies
    1. ബഷീർക്ക പ്രവാസിയെ കുറിച്ച് താങ്കളുടെ ഒരു കഥ വായിച്ചതു ഇപ്പോഴും മറന്നിട്ടില്ല സത്യമാണ് ഇക്കയുടെ അഭിപ്രായം വായനക്കും അഭിപ്രായത്തിനും നന്ദി ഓണാശംസകളും

      Delete
  2. ശരിയാ.ഓണമിങ്ങെത്തി.പ്രവാസിയുടെ ഓണം ചുരുങ്ങിയ വരികളിൽ നന്നായി അവതരിപ്പിച്ചു.

    എന്റെ മുൻകൂർ ഓണാശംസകൾ ഭായ്.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. "ഓണം ഒരു പ്രവാസി മലയാളി" എന്നാണ് ഞാൻ പറയാൻ ശ്രമിച്ചത്‌ പക്ഷെ പറഞ്ഞു വന്നപ്പോൾ പ്രവാസിയുടെ ഓണം പോലെ ആയി അതിൽ ക്ഷമ ചോദിക്കുന്നു സൌഗന്ധികം ഓണാശംസകൾ നേരുന്നു അഡ്വാൻസ്‌ അല്ല എടുത്തോളൂ വായനക്ക് നന്ദി അഭിപ്രായത്തിനു നന്ദി

      Delete
  3. ഓണം ഏറ്റവും കൂടുതല്‍ ഗൃഹാതുരതയോടു കൂടി ആഘോഷിക്കുന്നത് പ്രവാസികളാണന്നാണല്ലോ കേള്‍ക്കുന്നത്....

    ReplyDelete
    Replies
    1. അതെ അനുരാജ് ഒരു ലീവ് ഒക്കെ എടുത്തു ഒരു പ്രവാസി ആകുന്നോ?
      വായനക്കും അഭിപ്രായത്തിനും നന്ദി ഓണാശംസകളും

      Delete
  4. വിലക്കയറ്റത്തില്‍ നടുവൊടിഞ്ഞ ജനത്തിന് വിവാദങ്ങള്‍ കൊണ്ടൊരോണം!!

    ReplyDelete
    Replies
    1. അതേ അജിത്‌ഭായ് എന്നാലും ഓണം ഓണം തന്നെ ഓണാശംസകളും

      Delete
  5. ലോകത്ത് ഇനി ഒരു ലോകാവസാനം ഉണ്ടെങ്കിൽ അത് കേരളത്തിനും ബാധകമാണെങ്കിൽ അത് ഒരു തിരുവോണം കഴിഞ്ഞാവും!
    കാരണം മലയാളിക്ക് എന്തെങ്കിലും നഷ്ടപെടുവാനുണ്ടെങ്കിൽ അത് ഓണമാണ് പൊന്നോണം!
    ഇക്കഴിഞ്ഞ ഒരു നിമിഷത്തെ കുറിച്ച് ഓർത്തു വിഷമിക്കുന്നുണ്ടെങ്കിൽ അത് ഓണമാണ്!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...