Skip to main content

സ്വാതന്ത്ര്യത്തിനു ശേഷം

തോക്ക്;  പാറാവ്‌ നിൽക്കുന്ന ഇരുളിൽ
സ്വാതന്ത്ര്യം കുട പിടിച്ചു നനയാറുണ്ട്
കാഴ്ച ഇരുട്ടിൽ പിച്ചവെക്കുന്ന നാട്ടിൽ
കണ്ണീർ; കണ്ണട വയ്ക്കാറുണ്ട്
മഴക്കഞ്ഞിവെള്ളം  തിളയ്ക്കുന്ന തെരുവിൽ-
മഴവെള്ളം കുടിലുകൾ കുടിക്കാറുണ്ട്.
പരസ്യങ്ങൾ പ്പൂക്കുന്ന പാതയോരങ്ങളിൽ
കരിയിലപ്പൂക്കളം തീർക്കാറുണ്ട്,
വൈദ്യുതി മിന്നി മുറിയും  പുരകളിൽ
പുക; ചായം പുരട്ടും മുറികളുണ്ട്.
ഗോൾഫുകൾ ഉരുളുന്ന  മിനുങ്ങുന്ന പുല്ലിൽ
ഗോലികൾ മുട്ട് മടക്കാറുണ്ട്.
ക്രിക്കറ്റ്‌ പന്തുകൾ ഉരുളുന്ന വഴിയിൽ
കൊത്തങ്കല്ലാടാൻ മറക്കാറുണ്ട്.
വാക്ക്വം ക്ലീനെർ ഇഴയുന്ന തറകളിൽ
ചൂലുകൾ മൂലകൾ വാഴാറുണ്ട്.
സൂര്യൻ ഉദിച്ചു നില്ക്കുന്ന  പകലിൽ
വെളിച്ചം കടക്കാത്ത വാതിലുണ്ട്
എന്നോ ഉപേക്ഷിച്ച ജയിലിന്നറകളിൽ
ജനങ്ങൾ പരോളിലിറങ്ങാറുണ്ട്‌.
സ്വാതന്ത്ര്യക്കൊടിയേറ്റം നടക്കും മുഹൂർത്തങ്ങളിൽ
അടിമകളെ സ്വതന്ത്രർ എന്ന് ആട്ടാറുണ്ട്! 

Comments

  1. നമ്മള്‍ നേടിയെന്ന് പറയുന്നത് ..
    മനസ്സുകള്‍ ഇന്നും അടിമത്വത്തിന്റെ അഴികളിലാണ് ...
    കൂടെ പലതും മാറി, പലതും വന്നൂ
    അതിന്റെ കൂടെ മൂലയില്‍ ഒതുങ്ങിയതൊക്കെ
    പൊടി പിടിച്ചില്ലാണ്ടായി , കൂടെ ഇച്ചിരി നന്മകളും ..
    സ്വാതന്ത്ര്യത്തിന്റെ വര്‍ണ്ണപൊലിമകളില്‍
    നെഞ്ചില്‍ കൈവച്ചുറക്കേ " വന്ദേമാതരം " വിളിക്കുമ്പൊഴും ..
    പിന്നില്‍ ചിതറി പൊകുന്നത് പലതും കണ്ടില്ലെന്ന് നടിക്കാനേ കഴിയുന്നുള്ളു ..
    ഒരു എം കേ ലൈന്‍ ഉണ്ടേട്ടൊ .. ഇഷ്ടായി .

    ReplyDelete
    Replies
    1. ഉപയോഗിക്കും തോറും തിളക്കം കൂടുന്ന ഒരു സ്വർണം ആയെങ്കിൽ സ്വാതന്ത്ര്യം
      നന്ദിയുണ്ട് റിനി വാക്കുകളുടെ സ്നേഹത്തിനു ചിന്തകളുടെ ഐക്യ ധാർട്ട്യത്തിനു

      Delete
  2. ക്രിക്കറ്റ്‌ പന്തുകൾ ഉരുളുന്ന വഴിയിൽ
    കൊത്തങ്കല്ലാടാൻ മറക്കാറുണ്ട്.
    വാക്ക്വം ക്ലീനെർ ഇഴയുന്ന തറകളിൽ
    ചൂലുകൾ മൂലകൾ വാഴാറുണ്ട്.
    സൂര്യൻ ഉദിച്ചു നില്ക്കുന്ന പകലിൽ
    വെളിച്ചം കടക്കാത്ത വാതിലുണ്ട്


    നല്ല ചിന്തയുള്ള വരികൾ

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം വായനക്ക് അതിലുപരി സ്വന്തം അഭിപ്രായം കൂടി വരികളിൽ ചേർത്ത് തിരിച്ചെഴുത്തുകൾക്ക്

      Delete
  3. സ്വാതന്ത്ര്യത്തിനുശേഷം ചിലത് മരിച്ചു. ചിലത് ജനിച്ചു

    ReplyDelete
    Replies
    1. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി മരിച്ചവർ ജീവിച്ചിരിക്കണം
      എന്നും അവർ മാത്രമേ ജീവിച്ചിരിക്കൂ ജീവിച്ചിരിക്കാവൂ
      സ്വാതന്ത്ര്യം കിട്ടി ജീവിച്ചവർ അത് അനുഭവിക്കുന്നവർ
      അനുഭവിച്ചു കണ്ണടച്ച് സുഖിക്കുന്നവർ മരിച്ചു പോകും
      മരിച്ചു പോകണം
      നന്ദി അജിത്‌ ഭായ്

      Delete
  4. ഒരുപാടു ചിന്തകൾ ഉയർത്തുന്ന വരികൾ
    മനുഷ്യൻ ചിന്തിക്കുവാൻ പോലും സ്വാതന്ത്ര്യം ഇല്ലാതെ വഴി ഇടറുമ്പോൾ
    ഈ വരികൾ ചില തുറന്നെഴുത്തുകളുടെ നിയോഗം പേറുന്നു
    ആശംസകൾ

    ReplyDelete
    Replies
    1. വളരെ വളരെ നന്ദി സ്വാതന്ത്ര്യം ജനകീയമാകട്ടെ ഭരണകൂട സ്വാതന്ത്ര്യം ജനങ്ങളിലേക്ക് പരക്കട്ടെ. ജനം ഭരണത്തിന് ശക്തി പകരട്ടെ. സ്വാതന്ത്ര്യം കിട്ടി 67 വര്ഷം കഴിഞ്ഞിട്ടും ഭരണകൂടത്തിന്റെ സുബ്സിടി കിട്ടി ജനം ജീവിക്കേണ്ട അവസ്ഥ. ഭരണത്തിന്റെ ശക്തിയിൽ കരുണയിൽ ജനം ജീവിക്കേണ്ട അവസ്ഥ അത് മാറാതെ സ്വാതന്ത്ര്യം നിരർഥകം അല്ലെ?
      വളരെ നന്ദി ഭായ് വായനക്ക് അഭിപ്രായത്തിനു

      Delete
  5. സ്വാതന്ത്ര്യത്തിന് ചിലപ്പോള്‍ ചില നിയന്ത്രണങ്ങള്‍ വേണ്ടിവരും.....

    ReplyDelete
    Replies
    1. അത് എല്ലാവര്ക്കും ഒരുപോലെ വേണം അതാണല്ലോ സ്വാതന്ത്ര്യം നന്ദി അനുരാജ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...