Skip to main content

കണ്ണീർ സംശ്ലേഷണം

ആദ്യം കിളിർത്തത് നാമ്പായിരുന്നു
കിളിർത്തുതീരും മുമ്പേ നിറമാർന്നിരുന്നു
ഋതുകാലം ഹരിതാഭമാകുംമുമ്പേ
സ്വന്തം ഞരമ്പുകൾ ഉറയ്ക്കുംമുമ്പേ
ഉടലിൽപടരുന്നു വൃദ്ധഞരമ്പുകൾ

മേനി ദിനങ്ങൾ പകുത്തെടുക്കുന്നു
കണ്ണീരിൽ കുതിരുന്നു  ഹരിത ഭംഗി
കൗമാരപൂമണം മാറുംമുമ്പേ
യവ്വനമോഹങ്ങൾ  കുറുകും മുമ്പേ
മേനിയിറുക്കുന്നു കറുത്തഞരമ്പുകൾ

ആരൊക്കെയോ ദൈവനാമം ജപിക്കുന്നു
മുഖചിത്രം കരിയിലനിറമായി മാറുന്നു
ആശ്ലേഷപാടുകൾ മായും മുമ്പേ
ചുംബനമുറിവുകൾ ഉണങ്ങുംമുമ്പേ
വയറിൽനിറയുന്നു കുഞ്ഞുഞരമ്പുകൾ

ഞെട്ടോന്നടർക്കുന്നു കാലം മെല്ലെ
മൊഴിയോന്നുചൊല്ലുന്നു തണ്ട്മെല്ലെ
കണ്ണുനീർ പോലും ഒന്നിറ്റും മുമ്പേ
കഥ എന്തെന്നോന്നു അറിയും മുമ്പേ
കൊഴിഞ്ഞുവീഴുന്നു സംശ്ലേഷണഞരമ്പുകൾ

Comments

  1. കഥകളൊന്നും അറിയുന്നീല
    അതിനും മുന്‍പെ കഥ കാര്യമാവുകയാണ്!

    ReplyDelete
    Replies
    1. അജിത്‌ ഭായ് സന്തോഷവും സമാധാനവും എല്ലാ ജീവജാലങ്ങൾക്കും പകുത്തു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം
      നന്ദി

      Delete

  2. ജീവിതപുസ്തകം വായിക്കാൻ അവർക്ക് അവസരം കിട്ടുന്നില്ല.അല്ലെങ്കിൽ ചിലർ അതിനനുവദിക്കുന്നില്ല.
    വളരെ നന്നായി എഴുതി.അഭിനന്ദനങ്ങൾ.

    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. സന്തോഷം സമാധാനം സുഖം എല്ലാവര്ക്കും ഒരുപോലെ കിട്ടാൻ പ്രാർത്ഥിക്കാം സൌഗന്ധികം നന്ദി

      Delete
  3. എല്ലാമനുഷ്യരിലും ഒരു ചെകുത്താനുണ്ടെന്ന് തോന്നിപ്പോകുന്നു.....

    ReplyDelete
    Replies
    1. ചെകുത്താന്റെ കാര്യം വില്ലൻ ആയിട്ടാണെങ്കിലും ചിലപ്പോൾ വഴി തെറ്റിയ ഒരു കുഞ്ഞാടാവും ചെകുത്താനും
      നന്ദി അനുരാജ്

      Delete
  4. മനുഷ്യന്റെ ഉള്ളിൽ നല്ലതും ചീത്തയും ഉണ്ട് (ദൈവവും പിശാചും). അവൻ ചിലപ്പോൾ ദൈവത്തെ അനുസരിക്കുന്നു, പലപ്പോഴും പിശാചിനെയും. പൈശാചിക ചിന്തകളും പ്രവര്ത്തികളും കൂടുമ്പോൾ, പാരമ്പര്യമായിത്തന്നെ, അനുഭവിക്കേണ്ടിവരുന്നു. പറയാൻ കാരണങ്ങൾ ഉണ്ടാകാം. ഈ വിധ ചിന്തകളിലെക്കാണ് ഈ വരികൾ എന്നെ എത്തിച്ചത്. ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ പറഞ്ഞത് ശരി യാണ് നല്ലതും ചീത്തയും ചേര്ന്നതാണ് ലോകം
      മരണം ചീത്ത എന്ന് പറയാൻ കഴിയുമോ അസമയത്ത് ആണെങ്കിൽ പറയും അല്ല സമയത്ത് ആയാലും മരണം നമ്മൾക്ക് ഇപ്പോഴും മോശം ആയിട്ടല്ലേ കാണാൻ കഴിയാറുള്ളൂ. ആകര്ഷണ വികർഷണത്തിന്റെ ഇടയിലെ ഒരു സന്തുലനം തന്നെ അല്ലെ ഭൂമി പോലും
      നന്ദി ഡോക്ടർ ഡോക്ടറുടെ തത്വ ചിന്ത മനസ്സിന് ആശ്വാസം പകര്ന്നു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...