Skip to main content

കണ്ണീർ സംശ്ലേഷണം

ആദ്യം കിളിർത്തത് നാമ്പായിരുന്നു
കിളിർത്തുതീരും മുമ്പേ നിറമാർന്നിരുന്നു
ഋതുകാലം ഹരിതാഭമാകുംമുമ്പേ
സ്വന്തം ഞരമ്പുകൾ ഉറയ്ക്കുംമുമ്പേ
ഉടലിൽപടരുന്നു വൃദ്ധഞരമ്പുകൾ

മേനി ദിനങ്ങൾ പകുത്തെടുക്കുന്നു
കണ്ണീരിൽ കുതിരുന്നു  ഹരിത ഭംഗി
കൗമാരപൂമണം മാറുംമുമ്പേ
യവ്വനമോഹങ്ങൾ  കുറുകും മുമ്പേ
മേനിയിറുക്കുന്നു കറുത്തഞരമ്പുകൾ

ആരൊക്കെയോ ദൈവനാമം ജപിക്കുന്നു
മുഖചിത്രം കരിയിലനിറമായി മാറുന്നു
ആശ്ലേഷപാടുകൾ മായും മുമ്പേ
ചുംബനമുറിവുകൾ ഉണങ്ങുംമുമ്പേ
വയറിൽനിറയുന്നു കുഞ്ഞുഞരമ്പുകൾ

ഞെട്ടോന്നടർക്കുന്നു കാലം മെല്ലെ
മൊഴിയോന്നുചൊല്ലുന്നു തണ്ട്മെല്ലെ
കണ്ണുനീർ പോലും ഒന്നിറ്റും മുമ്പേ
കഥ എന്തെന്നോന്നു അറിയും മുമ്പേ
കൊഴിഞ്ഞുവീഴുന്നു സംശ്ലേഷണഞരമ്പുകൾ

Comments

  1. കഥകളൊന്നും അറിയുന്നീല
    അതിനും മുന്‍പെ കഥ കാര്യമാവുകയാണ്!

    ReplyDelete
    Replies
    1. അജിത്‌ ഭായ് സന്തോഷവും സമാധാനവും എല്ലാ ജീവജാലങ്ങൾക്കും പകുത്തു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം
      നന്ദി

      Delete

  2. ജീവിതപുസ്തകം വായിക്കാൻ അവർക്ക് അവസരം കിട്ടുന്നില്ല.അല്ലെങ്കിൽ ചിലർ അതിനനുവദിക്കുന്നില്ല.
    വളരെ നന്നായി എഴുതി.അഭിനന്ദനങ്ങൾ.

    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. സന്തോഷം സമാധാനം സുഖം എല്ലാവര്ക്കും ഒരുപോലെ കിട്ടാൻ പ്രാർത്ഥിക്കാം സൌഗന്ധികം നന്ദി

      Delete
  3. എല്ലാമനുഷ്യരിലും ഒരു ചെകുത്താനുണ്ടെന്ന് തോന്നിപ്പോകുന്നു.....

    ReplyDelete
    Replies
    1. ചെകുത്താന്റെ കാര്യം വില്ലൻ ആയിട്ടാണെങ്കിലും ചിലപ്പോൾ വഴി തെറ്റിയ ഒരു കുഞ്ഞാടാവും ചെകുത്താനും
      നന്ദി അനുരാജ്

      Delete
  4. മനുഷ്യന്റെ ഉള്ളിൽ നല്ലതും ചീത്തയും ഉണ്ട് (ദൈവവും പിശാചും). അവൻ ചിലപ്പോൾ ദൈവത്തെ അനുസരിക്കുന്നു, പലപ്പോഴും പിശാചിനെയും. പൈശാചിക ചിന്തകളും പ്രവര്ത്തികളും കൂടുമ്പോൾ, പാരമ്പര്യമായിത്തന്നെ, അനുഭവിക്കേണ്ടിവരുന്നു. പറയാൻ കാരണങ്ങൾ ഉണ്ടാകാം. ഈ വിധ ചിന്തകളിലെക്കാണ് ഈ വരികൾ എന്നെ എത്തിച്ചത്. ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ പറഞ്ഞത് ശരി യാണ് നല്ലതും ചീത്തയും ചേര്ന്നതാണ് ലോകം
      മരണം ചീത്ത എന്ന് പറയാൻ കഴിയുമോ അസമയത്ത് ആണെങ്കിൽ പറയും അല്ല സമയത്ത് ആയാലും മരണം നമ്മൾക്ക് ഇപ്പോഴും മോശം ആയിട്ടല്ലേ കാണാൻ കഴിയാറുള്ളൂ. ആകര്ഷണ വികർഷണത്തിന്റെ ഇടയിലെ ഒരു സന്തുലനം തന്നെ അല്ലെ ഭൂമി പോലും
      നന്ദി ഡോക്ടർ ഡോക്ടറുടെ തത്വ ചിന്ത മനസ്സിന് ആശ്വാസം പകര്ന്നു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു സൂര്യനൊരു കൊക്കൂൺ വിഷാദമൊരു കിളിക്കൂട് എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ പക്ഷേ കഴിഞ്ഞില്ല  ജമന്തിനിശ്വാസങ്ങളും വേനലും പക്കമേളങ്ങളും എന്ന് ചുരുക്കി ബാക്കിയായി പെരുക്കങ്ങൾ  ഒരു തബലയാവും വെയിൽ അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ ഒപ്പം പുതിയൊരു തബലയും സംഗീതത്തിൽ നിന്ന്  ഒരൽപ്പം മാറി താളങ്ങൾ ഏതുമില്ലാതെ ഒരു തബലയാവും സൂര്യൻ ഈണവെയിൽ എന്നൊക്കെ കുറിക്കുവാൻ തോന്നി ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി ശബ്ദങ്ങൾ പുരട്ടി ഓരോരുത്തരും കൊണ്ട് വരും  വിരൽ വെയിലിൽ തട്ടുന്നു നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ വെയിൽ തുടച്ച്  തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു മഞ്ഞുകാലം, ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു ഉടൽകൊണ്ട് ഉടലിനേ,  കൊണ്ട് നടക്കുന്നു വെയിൽ കൊണ്ട് വെയിലിനേ അടച്ചുവെക്കുന്നു കാറ്റത്തും മഴയത്തും എന്ന പോലെ കറുത്ത ശബ്ദത്തിൻ്റെ കുറുകിയ തോൽ വിരലുകൾ സൂര്യനേ തബലകളിൽ ഒഴിച്ചുവെക്കുന്നു നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ സിഗററ്റിൽ നിന്നും  ചാരത്തേ എന്ന പോലെ  തബലയുടേതല്ലാത്ത ശബ്ദത്തെ ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു സൂര്യൻ്റേത...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ