Skip to main content

കണ്ണീർ സംശ്ലേഷണം

ആദ്യം കിളിർത്തത് നാമ്പായിരുന്നു
കിളിർത്തുതീരും മുമ്പേ നിറമാർന്നിരുന്നു
ഋതുകാലം ഹരിതാഭമാകുംമുമ്പേ
സ്വന്തം ഞരമ്പുകൾ ഉറയ്ക്കുംമുമ്പേ
ഉടലിൽപടരുന്നു വൃദ്ധഞരമ്പുകൾ

മേനി ദിനങ്ങൾ പകുത്തെടുക്കുന്നു
കണ്ണീരിൽ കുതിരുന്നു  ഹരിത ഭംഗി
കൗമാരപൂമണം മാറുംമുമ്പേ
യവ്വനമോഹങ്ങൾ  കുറുകും മുമ്പേ
മേനിയിറുക്കുന്നു കറുത്തഞരമ്പുകൾ

ആരൊക്കെയോ ദൈവനാമം ജപിക്കുന്നു
മുഖചിത്രം കരിയിലനിറമായി മാറുന്നു
ആശ്ലേഷപാടുകൾ മായും മുമ്പേ
ചുംബനമുറിവുകൾ ഉണങ്ങുംമുമ്പേ
വയറിൽനിറയുന്നു കുഞ്ഞുഞരമ്പുകൾ

ഞെട്ടോന്നടർക്കുന്നു കാലം മെല്ലെ
മൊഴിയോന്നുചൊല്ലുന്നു തണ്ട്മെല്ലെ
കണ്ണുനീർ പോലും ഒന്നിറ്റും മുമ്പേ
കഥ എന്തെന്നോന്നു അറിയും മുമ്പേ
കൊഴിഞ്ഞുവീഴുന്നു സംശ്ലേഷണഞരമ്പുകൾ

Comments

  1. കഥകളൊന്നും അറിയുന്നീല
    അതിനും മുന്‍പെ കഥ കാര്യമാവുകയാണ്!

    ReplyDelete
    Replies
    1. അജിത്‌ ഭായ് സന്തോഷവും സമാധാനവും എല്ലാ ജീവജാലങ്ങൾക്കും പകുത്തു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം
      നന്ദി

      Delete

  2. ജീവിതപുസ്തകം വായിക്കാൻ അവർക്ക് അവസരം കിട്ടുന്നില്ല.അല്ലെങ്കിൽ ചിലർ അതിനനുവദിക്കുന്നില്ല.
    വളരെ നന്നായി എഴുതി.അഭിനന്ദനങ്ങൾ.

    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. സന്തോഷം സമാധാനം സുഖം എല്ലാവര്ക്കും ഒരുപോലെ കിട്ടാൻ പ്രാർത്ഥിക്കാം സൌഗന്ധികം നന്ദി

      Delete
  3. എല്ലാമനുഷ്യരിലും ഒരു ചെകുത്താനുണ്ടെന്ന് തോന്നിപ്പോകുന്നു.....

    ReplyDelete
    Replies
    1. ചെകുത്താന്റെ കാര്യം വില്ലൻ ആയിട്ടാണെങ്കിലും ചിലപ്പോൾ വഴി തെറ്റിയ ഒരു കുഞ്ഞാടാവും ചെകുത്താനും
      നന്ദി അനുരാജ്

      Delete
  4. മനുഷ്യന്റെ ഉള്ളിൽ നല്ലതും ചീത്തയും ഉണ്ട് (ദൈവവും പിശാചും). അവൻ ചിലപ്പോൾ ദൈവത്തെ അനുസരിക്കുന്നു, പലപ്പോഴും പിശാചിനെയും. പൈശാചിക ചിന്തകളും പ്രവര്ത്തികളും കൂടുമ്പോൾ, പാരമ്പര്യമായിത്തന്നെ, അനുഭവിക്കേണ്ടിവരുന്നു. പറയാൻ കാരണങ്ങൾ ഉണ്ടാകാം. ഈ വിധ ചിന്തകളിലെക്കാണ് ഈ വരികൾ എന്നെ എത്തിച്ചത്. ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ പറഞ്ഞത് ശരി യാണ് നല്ലതും ചീത്തയും ചേര്ന്നതാണ് ലോകം
      മരണം ചീത്ത എന്ന് പറയാൻ കഴിയുമോ അസമയത്ത് ആണെങ്കിൽ പറയും അല്ല സമയത്ത് ആയാലും മരണം നമ്മൾക്ക് ഇപ്പോഴും മോശം ആയിട്ടല്ലേ കാണാൻ കഴിയാറുള്ളൂ. ആകര്ഷണ വികർഷണത്തിന്റെ ഇടയിലെ ഒരു സന്തുലനം തന്നെ അല്ലെ ഭൂമി പോലും
      നന്ദി ഡോക്ടർ ഡോക്ടറുടെ തത്വ ചിന്ത മനസ്സിന് ആശ്വാസം പകര്ന്നു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക് കുന്നുമായി വിളറിവിയർത്തു കയറി പോകുന്ന ഒരാൾ അവിടെ എത്തുമ്പോൾ അയാൾ ഇറക്കിവെച്ച കുന്നിൽ അയാളറിയാതെ ദൈവം ഒരു ദേവാലയം പണിഞ്ഞ് വെയ്ക്കുന്നു ശിൽപ്പങ്ങളുടെ കൊത്തുപണി ചെയ്ത മേഘങ്ങൾ മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ വിശ്വാസത്തിന്റെ നെടുംന്തൂണുകൾ അത്രയും വിശ്വാസിയാക്കി അത്രയും താഴേയ്ക്ക് അയാളെ തള്ളിയിടുന്ന കാലം 2 സമയത്തിന്റെ വളരെ ചെറിയ ഒരു കോമേഴ്സ്യൽ ബ്രേക്ക്‌ വിശ്വാസത്തിന്റെ കുറച്ചധികം പരസ്യങ്ങൾ 3 കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം പ്രാവുകളും പക്ഷികളുമായി തിരിച്ചു അനായസേന കുന്നുകയറുന്ന അയാൾ അയാളിലെയ്ക്ക് തിരിച്ചുകയറുന്ന പഴക്കമുള്ളചിരി കയറുന്തോറും അയാൾ പടവുകൾ അഴിച്ചുകളയുന്നു ചിരിച്ച ചിരി ഓരോന്നും മായ്ച്ചു കളയുന്നു അവസാന പടവും അഴിച്ചു കഴിയുമ്പോൾ വീണു പോകുന്ന അയാൾ അയാളുടെ ചിരികൊത്തിത്തിന്ന് ചിറകുപേക്ഷിച്ചു പറന്നുപോകുന്ന പ്രാവുകൾ വെറും തൂവലുകളായി നടന്നുപോകുന്ന കിളികൾ പതിയെ പതിയേ പ്രാവുകളുടെ ചിറകുകൾ കൊണ്ടുണ്ടാക്കിയ മണിയിലേയ്ക്ക് അയാൾ കൂടുമാറുന്നു ഓരോ മുഴക്കത്തിലും ഇടിഞ്ഞു വീഴുന്ന ക്ഷേത്രത്തിലെ പഴഞ്ചൻ വിഗ്രഹമാവുന്നു ...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...