Skip to main content

വിസർഗം മറന്ന ദുഃഖം

കൌമാരം കൊഴിഞ്ഞു യൗവ്വനം വളർന്നു  മോഹം ശരീരത്തിൽ കൂട്ടുകൂടി
ഇലകൾ കൊഴിഞ്ഞു മരമോന്നുലഞ്ഞു കിളികൾ വീണ്ടും കൂടുകൂട്ടി
മഴയൊന്നു പെയ്തു ഇലയോന്നനങ്ങി എവിടെയോ പൂത്ത പൂ കൊഴിഞ്ഞു
കാറ്റൊന്നടിച്ചു മരമോന്നനങ്ങി കൂട് വെറുതെ നിലത്തണഞ്ഞു

മനസ്സിന്റെ മൂല്യം പലതവണ പേശി പ്രണയമായി  വിലയിട്ടുറപ്പിച്ചു
മുഖമൊന്നു കുനിഞ്ഞു താലിചരട് മുറുകി  എവിടെയോ ജീവിതം കൂട്ടിലായി
ശരീരം തൂക്കി  മറിച്ചങ്ങു  വിറ്റു വിലയോ രതിയായ് കൈമാറി.
മാനം കറുത്ത് നാണം നനഞ്ഞു സ്ത്രീത്വം ഏതോ കരയ്ക്കടിഞ്ഞു
ആലിംഗനം അയഞ്ഞു നാണം മരിച്ചു ദാമ്പത്യം എങ്ങിനെയോ പൂർണമായി

ഹൃദയം  കലങ്ങി അധരം വിതുമ്പി കണ്ണിന്നു ചുറ്റും കരിപുരണ്ടു
മനസ്സ് തടുത്തു മേഘമായ് കനത്തു കണ്ണീർ വീണ്ടും അണപൊട്ടി
മധുരം നുണഞ്ഞു ഹൃദയം മദിച്ചു ജീവിതം എന്തിനോ മടിച്ചു നിന്നു
നിലാവ് നിൽക്കേ സൂര്യനുദിച്ചു  വിസർഗം മറന്നു.. ദുഃഖം കിടന്നുറങ്ങി!

Comments

  1. ഈ വിസ്സര്‍ഗ്ഗം എന്നാല്‍ " മോക്ഷമെന്നല്ലേ " സഖേ ..?
    അങ്ങനെയൊരു ഓര്‍മ്മ ..
    തുടിപ്പില്‍ തുടങ്ങി , ഇല വന്ന് കായ് വന്ന്..
    അവസ്സാനം മഴുകൊണ്ട് തീരുന്ന ചില ജീവിതങ്ങള്‍ ..
    തൊത് കൂടി വരുന്നുണ്ട് .. ലോകം അസ്ത്ഥിരമാകുന്നു ..

    ReplyDelete
    Replies
    1. റിനി തുറന്നു പറയാല്ലോ എനിക്ക് അങ്ങിനെ ഒരു സംഭവം അറിയില്ല. നിസ്സർഗം എന്നൊരു വാക്കും റിനി പറഞ്ഞപ്പോൾ ഒരു ഓര്മ വരുന്നു. നമ്മുടെ അജിത്‌ ഭായ് തിരക്കാണെന്ന് തോന്നുന്നു വല്ലാതെ മിസ്സ്‌ ചെയ്യുന്നു പുള്ളി ആണ് ഇതുപോലുള്ള ഡൌട്ട് ക്ലിയർ ചെയ്യാൻ പറ്റിയത്
      ഏതിനും വായനക്കും അഭിപ്രായത്തിനും സ്നേഹപൂർവ്വം നന്ദി റിനി

      Delete
  2. എങ്ങനെയൊക്കയെ ജനിച്ച്, എങ്ങനെയൊക്കയോ ജീവിച്ച്, ഒടുവില്‍ എങ്ങനെയോക്കയോ മരിക്കുന്നു.....

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ വളരെ നന്ദി അനുരാജ്

      Delete
  3. കൌമാരം കൊഴിഞ്ഞു യൗവ്വനം വളർന്നു മോഹം ശരീരത്തിൽ കൂട്ടുകൂടി
    ഇലകൾ കൊഴിഞ്ഞു മരമോന്നുലഞ്ഞു കിളികൾ വീണ്ടും കൂടുകൂട്ടി
    മഴയൊന്നു പെയ്തു ഇലയോന്നനങ്ങി എവിടെയോ പൂത്ത പൂ കൊഴിഞ്ഞു
    കാറ്റൊന്നടിച്ചു മരമോന്നനങ്ങി കൂട് വെറുതെ നിലത്തണഞ്ഞു...
    Athe, prakruthi niyamangal.... :)

    ReplyDelete
    Replies
    1. ഡോക്ടർ ആദ്യമായിട്ടാണ് എന്റെ വരികൾക്ക് ഡോക്ടറുടെ ഒരു അഭിപ്രായവും വായനയും വളരെ വളരെ സന്തോഷം നന്ദിയും

      Delete
  4. എന്തായലും ദുഃഖം അതിന്റെ പാട്ടിനു പോട്ടെ, അല്ലേ ഭായ്? ഓന് നല്ല നമസ്ക്കാരം.

    നല്ല കവിത.


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. അതേ എപ്പോവരും പോകും എന്ന് പറയാൻ പറ്റില്ല ദുഃഖം
      നന്ദി സൌഗന്ധികം

      Delete
  5. ഹഹ...
    രണ്ടുമാസം മുമ്പ് “ദുഃഖത്തിനിടയിലെന്തിനാ ഈ രണ്ട് കുത്ത്” എന്നൊരു ചര്‍ച്ച വന്നിരുന്നു.
    വിസര്‍ഗം എന്ന വാക്കിന് തൊണ്ടയില്‍ നിന്ന് ഉരുവാകുന്ന ഒരു ശബ്ദം എന്നും മോചനം, പുറന്തള്ളല്‍, പ്രകാശം, നിര്‍മാണം എന്നൊക്കെ അര്‍ത്ഥമുണ്ട്. വേറേയും അര്‍ത്ഥം കണ്ടേക്കാം.

    ReplyDelete
    Replies
    1. അറിവിന്റെ സംവാദത്തിനു വളരെ നന്ദി അജിത്ഭായ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.