Skip to main content

ഒരു ഉൽപ്രേക്ഷ

പുലരി; ഉപയോഗിച്ചു, സന്ധ്യയാക്കാതിരുന്നെങ്കിൽ!
സന്ധ്യയുടെ; മുറിവിന്റെ രക്തം കഴുകലും,
കടലിന്റെ; ഉപ്പിന്റെ; നീറ്റൽ സഹിക്കലും,
ഒരു ചാന്ദ്രരാവിന്റെ;   ഉറക്കമിളക്കലും,
ഒഴിവാക്കി; സൂര്യൻ, ചിരിച്ചുപുലർന്നേനെ!

കടൽ, ഉപയോഗിച്ച്; മലിനമാക്കാതിരുന്നെങ്കിൽ!
മാലിന്യം; നീക്കി; ഉപ്പാക്കിമാറ്റലും
സൂര്യനെ; കൊണ്ട്, ബാഷ്പീകരിക്കലും..
തിരതല്ലി; ഉപ്പിന്റെ, വീര്യംകുറയ്ക്കലും-
ഒഴിവാക്കി, കടൽ; ശുദ്ധജലത്തടാകമായി കിടന്നേനെ!

കാടുപയോഗിച്ചു; നാടാക്കി, മാറ്റാതിരുന്നെങ്കിൽ!
മനുഷ്യർ,  മൃഗങ്ങളായി; ഇരതേടിനടക്കലും
പഠിച്ചിട്ടും, തൊഴിലിനുവേണ്ടി; തെണ്ടി നടക്കലും
വിയർക്കാതെ; കഴിക്കുവാൻ, കട്ടുമുടിക്കലും-
ഒഴിവാക്കി; മനുഷ്യൻ, ജീവിക്കാൻപഠിച്ചേനെ!

ദേഹം; ദുരുപയോഗിച്ചു,  ജഡമാക്കാതിരുന്നെങ്കിൽ!
മരിച്ചു; ദുഃഖിച്ച! ബലിതർപ്പണങ്ങളും!
ശൂന്യമായി; പൊഴിയുന്ന, കണ്ണീർകണങ്ങളും!
വേർപാടും; കരയുന്ന, കരിയുന്നഓർമയും
ഒഴിവായി;  ഭൂമിയിൽ, കദനംകുറഞ്ഞേനെ!

വെയിൽ; വിയർപ്പിൽ നേർപ്പിച്ചു, നിലാവാക്കാമായിരുന്നെങ്കിൽ !
മഴപെയ്യാൻ, വേനലിന്റെ; സാക്ഷ്യപ്പെടുത്തലും!
ഉറക്കപ്പെടുത്തുവാൻ!  ഒരു രാവിൻറെ മൂളലും!
തണലിനും, നിലാവിനും,  വെവ്വേറെനേരവും
ഒഴിവാക്കി; രാപ്പകൽ,  ഇണചേർന്നുകിടന്നേനെ!


Comments

  1. മൂന്നാം ഖണ്ഡികയില്‍ പറയുന്ന കാര്യങ്ങള്‍ ഞാനും പലപ്പോഴും ആലോചിച്ചിട്ടുളളതാണ്..സസ്യജാലങ്ങളെപ്പോലെ സൂര്യനില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് ആഹാരം പാകപ്പെടുത്താനുളള സിദ്ധി ദൈവം മനുഷ്യനു തന്നിരുന്നെങ്കില്‍........

    ReplyDelete
    Replies
    1. അതെ അനുരാജ് ചിന്തകൾ പലപ്പോഴും നന്മകളിൽ ഒരുമിക്കും
      നന്ദി

      Delete
  2. വെറൈറ്റി സംഗതികളാണല്ലൊ .. കൂടപിറപ്പേ ...!
    ചിലതൊക്കെ മാറാന്‍ , മാറാതിരിക്കാന്‍ നാം ആഗ്രഹിക്കും ..
    പക്ഷേ ചില അലിഖിത നിയമങ്ങളുണ്ട് , ദൈവതിന്റെന്നും
    ലോകത്തിന്റെന്നും , കാലത്തിന്റെന്നുമൊക്കെ പറഞ്ഞ്
    നാം പാലിച്ച് പൊകുന്നവ , മറിച്ചുള്ള ചിന്തകള്‍ക്ക്
    മനസ്സില്‍ സ്ഥാനം കല്പ്പിക്കാത്തവ , മനുഷ്യന്‍ എന്ന ദുര്‍ബലന്‍
    എന്ന തിരിച്ചറിവില്‍ , ഇങ്ങ്ന എവെറുതെ ചിന്തിക്കുവാനല്ലാതെ
    നമ്മുക്കെന്തിനു കഴിയുമല്ലെ .. സ്നേഹം സഖേ

    ReplyDelete
    Replies
    1. എന്റെ പല പോസ്റ്റുകളും റിനിയുടെ ഒരു അഭിപ്രായത്തിന്റെ സുഖം തരാറില്ല എന്ന് തുറന്നു പറയട്ടെ. റിനിയുടെ അഭിപ്രായത്തിന്റെ കമന്റിന്റെ ഒരു ഭംഗി സൌഗന്ധികം എവിടെയോ എഴുതിയാണ് ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്. എന്റെ ബ്ലോഗ്ഗിൽ ആദ്യമായി ഒരു അഭിപ്രായം പറയുന്നതും സൌഗന്ധികമാണ്. അജിത്‌ ഭായ് എന്നിൽ ഒരാളാണ് റിനി യുടെ ആദ്യത്തെ അഭിപ്രായം കിട്ടിയപ്പോൾ കിട്ടിയ ഊര്ജം ഞാൻ ഇപ്പോഴും മറക്കുന്നില്ല. ബ്ലോഗ്‌ എഴുത്ത് അത്ര സുഖമുള്ള പരിപാടി അല്ല എന്ന് തോന്നി നിർത്തിയാൽ എന്താണെന്നു ചിന്തിക്കുന്ന അന്നാണ് റിനിയുടെ ഒരു നല്ല ഇന്സ്പിരിംഗ് കമന്റ്‌ കിട്ടിയത് . പിന്നെ കിട്ടിയത് ഈ നോമ്പ് കഴിഞ്ഞു റിനിയുടെ മടങ്ങി വരവിൽ
      സന്തോഷം സുകൃതം ഇതുപോലെ ഒരു കൂടെപ്പിറപ്പു ബ്ലോഗിൽ കൂടെ ഉള്ളത്

      Delete
  3. 2013 ആകാതിരുന്നെങ്കില്‍!!!

    ReplyDelete
    Replies
    1. ഈ രാവു പുലരാതിരുന്നെങ്കിൽ എന്ന് ആദ്യരാത്രിയിൽ അങ്ങിനെ പലരും പ്രാർത്ഥിച്ചിട്ടുണ്ട് എന്ന് കഥകളിൽ വായിച്ചിട്ടുണ്ട്
      നന്ദി അജിത്‌ ഭായ് ആഗ്രഹം പറയാല്ലോ

      Delete
  4. കാടുപയോഗിച്ചു; നാടാക്കി, മാറ്റാതിരുന്നെങ്കിൽ!
    മനുഷ്യർ, മൃഗങ്ങളായി; ഇരതേടിനടക്കലും
    പഠിച്ചിട്ടും, തൊഴിലിനുവേണ്ടി; തെണ്ടി നടക്കലും
    വിയർക്കാതെ; കഴിക്കുവാൻ, കട്ടുമുടിക്കലും-
    ഒഴിവാക്കി; മനുഷ്യൻ, ജീവിക്കാൻപഠിച്ചേനെ!

    അതെ. മനുഷ്യനായിത്തന്നെ.!!

    നല്ലൊരു രചന.ഇഷ്ടമായി.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം വായനക്ക് നല്ല പ്രോത്സാഹനങ്ങൾക്ക് അഭിപ്രായത്തിനു

      Delete
  5. എന്ന് വർണ്യത്തിൽ ആശങ്ക.......
    നന്നായിരിക്കുന്നു ഭാവനയുടെ അലയടി!
    ഗദ്യകവിതയാകുമ്പോൾ പദ്യത്തിന്റെ രീതി (ഉദാ: സന്ധ്യതൻ മുതലായവ) ഒഴിവാക്കിയാൽ പാരായണം കൂടുതൽ ഹൃദ്യമാകും എന്ന് ഒരു അഭിപ്രായം ഉണ്ട് കേട്ടോ. ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ വളരെ ഹൃദ്യമായി ആ നിർദേശം ഒരു വല്യ അറിവ് കൂടി ആണ് കുറിക്കപ്പെട്ടത്. ഇവിടെ തിരുത്തുന്നതോടൊപ്പം ഇനിയുള്ള എഴുത്തിലും അത് ഓർമിക്കും. ഇത് പോലുള്ള വിലയേറിയ നിർദേശങ്ങൾക്ക് നന്ദി പറഞ്ഞാൽ തീരില്ല. അതോടൊപ്പം വായനക്കുള്ള നന്ദിയും അഭിപ്രായത്തോടും നിര്ദേശത്തോടും ഉള്ള കടപ്പാടും ഇതോടൊപ്പം കുറിക്കുന്നു വളരെ വളരെ നന്ദി ഡോക്ടർ

      Delete
  6. Replies
    1. സതീശൻ നന്ദി വായനക്ക് ഒരു ചെറിയ വാക്കിന്റെ വല്യ പ്രോത്സാഹനത്തിനു

      Delete
  7. ഉപയോഗിച്ച് രൂപാന്തരം സംഭവിച്ച മാലിന്യങ്ങളുടെ ഭാരവും പേറി ഭൂമിയിനിയും ബാക്കി .........

    ReplyDelete
    Replies
    1. അതെ ശരിയാണ് കോണ്‍ക്രീറ്റ് പ്ലാസ്റ്റിക്‌ എല്ലാം ഇന്ന് മാലിന്യം നന്ദി സുഹൃത്തേ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...