Skip to main content

നാലുമണി കഥകൾ

പുഴയ്ക്കു   ഒരു കുപ്പി വെള്ളം
പുഴ അന്ന് വഴി തെറ്റി ഒഴുകി.. അടുത്തുള്ള ബഹുരാഷ്ട്ര കുത്തക കടയിലേക്ക്.. ഒരു കുപ്പി വെള്ളത്തിനാണ്.. കൂടെ കരുതാൻ, ഒഴുകി കടലിൽ എത്തുമ്പോഴേക്കും തൊണ്ട നനക്കാൻ പോലും ഒരു തുള്ളി വെള്ളം പുഴയിലുണ്ടാവില്ലെന്നു അനുഭവത്തിന്റെ വെളിച്ചത്തിൽ പുഴ പഠിച്ചിരുന്നു..

സ്ത്രീകളും  ഐസക് ന്യുട്ടനും
സ്വർണം കിലോ കണക്കിന് അണിഞ്ഞു ഒരുങ്ങുന്തോറും സുന്ദരി മുകളിലേക്ക് പൊങ്ങി കൊണ്ടിരുന്നു.. സ്വർണം അണിയുന്ന അധികം  പെണ്ണുങ്ങളും  തറയിൽ ഒന്നും അല്ലെന്നു മനസ്സിലാക്കിയ  ഏതോ പാവം ശാസ്ത്രഞ്ജൻ കവടി നിരത്തി ആ സത്യം വിളിച്ചു പറഞ്ഞു.. ഭൂമിയിൽ കാണപ്പെട്ടിരുന്ന സ്വർണ നിക്ഷേപത്തിന് ഭൂഗുരുത്വാകർഷണം നില നിർത്തുന്നതിൽ നിര്ണായക പങ്കു ഉണ്ടായിരുന്നെന്ന്. ഭാര്യയെ പേടി ഉണ്ടായിരുന്ന ഏതോ ശാസ്ത്രഞ്ജൻ അത് കണ്ടു പിടിച്ചിട്ടും പുറത്തു വിട്ടിരുന്നില്ലത്രേ..

സ്ത്രീയും സ്വർണവും
സ്ത്രീത്വത്തെ ഏറ്റവും കൂടുതൽ മാനഭംഗപ്പെടുത്തിയത്.. കാരറ്റ് എത്ര ആയാലും സ്വർണം തന്നെ ആയിരുന്നു. അതാവും കൂടുതൽ സ്ത്രീകളും തന്റെ മാനം കാക്കാൻ സ്വർണം തന്നെ വേണമെന്ന് വാശി പിടിക്കുന്നത്‌. മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ അവരെ ആരും പഠിപ്പിക്കണ്ടല്ലോ..

അഹം ബ്രഹ്മാസ്മി 
പല മനുഷ്യരെ പോലും ദൈവമായി അഗീകരിക്കുവാൻ തയ്യാറായിട്ടും.. സാക്ഷാൽ ദൈവത്തിനെ ഒരു മനുഷ്യനായി പോലും കാണാൻ  കൂട്ടാക്കാത്തത് കൊണ്ടാവും മതങ്ങൾ പലതുണ്ടായിട്ടും ദൈവത്തിനെ മനസ്സിലാക്കുവാൻ  മനുഷ്യൻ പരാജയപ്പെട്ടത്

വിശപ്പിന്റെ ചാരിത്ര്യം
ജനിച്ചപ്പോൾ തോന്നുന്ന ആദ്യ വികാരം വിശപ്പ്‌ ആണെന്ന് അറിഞ്ഞിരുന്നിട്ടും.. ഒരു നേരത്തെ വിശപ്പിനു ഒരു ജന്മത്തെ ചാരിത്ര്യം അടിയറവു പറഞ്ഞപ്പോഴാണ് ശരീരത്തിൽ നഷ്ടപ്പെടുവാൻ പാടില്ലാത്ത ചാരിത്ര്യം വിശപ്പാണെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞു വിശപ്പ്‌ ശരീരത്തിൽ സൂക്ഷിച്ചു വയ്ക്കാൻ തുടങ്ങിയത്.

യന്ത്രത്തോക്കും മഴുവും
പതിനായിരങ്ങളെ കൊന്നൊടുക്കി ആർത്തട്ടഹസിച്ചു വിജയശ്രീ ലാളിതനായി മുന്നേറുമ്പോഴും ഒരു വെടിയുണ്ട ലക്ഷ്യം തെറ്റി മരത്തിൽ കൊണ്ടെന്നു കണ്ടപ്പോഴാണ് യന്ത്രത്തോക്ക്‌ അഹിംസ സ്വീകരിച്ചു മ്യുസിയത്തിൽ പോയി സന്യസിക്കാൻ തീരുമാനിച്ചത്. അപ്പോഴും കൈ ഉറക്കാത്ത മഴുവിന് സ്വന്തം കൈ ഊരി സ്വന്തം ആപ്പ് ഉറപ്പിക്കുകയായിരുന്നു മനുഷ്യൻ.

Comments

  1. ചിന്താശരങ്ങള്‍!!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി

      Delete
  2. kochu kochu kaaryangal - chinthaneeyam. Best wishes.

    ReplyDelete
    Replies
    1. ഡോക്ടര വരവിനു വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി

      Delete
  3. നാലുമണിയ്ക്ക്‌ ഇത്തിരി കൂടി ലൈറ്റ്‌ ആവാം.

    ReplyDelete
    Replies
    1. കലാവല്ലഭൻ അഭിപ്രായത്തിനും വായനക്കും വെവ്വേറെ നന്ദി അറിയിക്കുന്നു

      Delete
  4. നല്ല നുറുങ്ങു കഥകൾ
    ഇനിയും വരാം

    ReplyDelete
    Replies
    1. പൈമ വായനക്കും ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.. വരണം നിർദേശങ്ങൾ അഭിപ്രായങ്ങൾ തീർച്ചയായും ഉണ്ടാവണം

      Delete
  5. മരവും , അഹവും , പുഴയും ..
    ആഴമേറിയ ചിന്തയാണ് ..
    അവനവന്റെ കുഴി തൊണ്ടുന്ന മനുഷ്യന്‍
    അവനേ തന്നെ ഇരയായ് കൊടുക്കുന്നു ..
    മതത്തേ അറിയുവാനാണ് ശ്രമം
    ദൈവത്തിലേക്കുള്ള വഴിയായല്ല ..
    പുഴയുടെ തൊണ്ട പൊലും വരണ്ട്
    ഒരു കുപ്പി വെള്ളത്തിലേക്കൊഴുകുന്നു ...
    " എല്ലാറ്റിനുമൊടുവില്‍ , മനുഷ്യനെന്ന നീച വസ്തുവില്‍ ചെന്നെത്തുന്നു "

    സുഖമല്ലേ സഖേ ?

    ReplyDelete
    Replies
    1. വളരെ വളരെ സന്തോഷം കുറെ നാൾ കൂടി ഈ വിളി കേൾക്കാൻ കഴിഞ്ഞതിൽ .. ഒരു നീണ്ട അവധി അത് കഴിഞ്ഞു മനസ്സിനും ശരീരത്തിനും നോമ്പിന്റെ പുണ്യം റിനി യുടെ ഒരു നീണ്ട അഭാവം വല്ലാതെ അനുഭവപ്പെട്ടിരുന്നെങ്കിലും ഇതിൽ ആ അഭാവം റിനിക്ക് കൂടുതൽ ഉന്മേഷം പകര്ന്നിട്ടുണ്ടാവും എന്ന് ആശ്വസിക്കുന്നു. ഇവിടെ സുഖം റിനിക്കും നാട്ടിൽ എല്ലാവര്ക്കും സുഖം അല്ലേ.. വായനക്കും അഭിപ്രായത്തിനും റിനിയുടെ ഒരു കമന്റ്‌ കിട്ടുമ്പോൾ ബ്ലോഗ്ഗിനു കിട്ടുന്നു ഒരു പുതു ഉര്ജം എല്ലാം നന്ദിയോടെ ഏറ്റുവാങ്ങുന്നു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

പിൻകഴുത്തിൽ ആകാശം വന്ന് മുട്ടും വിധം

വിശുദ്ധ തുവലുള്ള പക്ഷി  അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ ആകാശം ഒരു പുരോഹിതനാണെങ്കിൽ തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത് ആകാശം പുറത്തിറങ്ങുന്നു ഒരു പക്ഷിയാവുന്നു ആദ്യം ആകാശം വരുന്നു പിന്നെ നീല വരുന്നു എന്ന മട്ടിൽ ആദ്യം ഉറക്കം വരുന്നു ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം പിന്നെ അതിൻ്റെ അവകാശിയായ മനുഷ്യനേ  രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ എന്ന് ആകാശം സംശയിക്കും വിധം എനിക്ക് പകരം ആകാശത്തിൽ ജോലി ചെയ്യും മേഘം അതിൻ്റെ ഭാരമില്ലായ്മയുമായി വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു രണ്ട് ആകാശങ്ങൾക്കിടയിൽ അതിൻ്റെ ഇടവേളയിൽ  പുറത്തിറങ്ങും പക്ഷി ഇടവേളകൾ പക്ഷികൾ ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം നീലനിറത്തിൻ്റെ പിൻകഴുത്തുള്ള ആകാശം ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ വന്ന് കിടക്കുന്നത് കാണുന്നില്ലേ ഞാൻ എൻ്റെ പിൻകഴുത്ത് ആകാശത്തിൻ്റെ നിശ്വാസത്തിന്  കടം കൊടുക്കുന്നു പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...