Skip to main content

മഴത്തുള്ളിക്കള്ള്!!!

സൂര്യൻ നീരാവി വലയെറിയുന്നു
എണ്ണാത്തതുള്ളികൾ മീനായിപിടിക്കുന്നു
മേഘത്തിൻ കൊട്ടയിൽ ഐസ് ഇട്ടു വെക്കുന്നു
മീനുകൾ കൊള്ളിയാൻപോലെ  പിടയുന്നു

കാറ്റ്  കൊട്ടകൾ   തട്ടിമറിക്കുന്നു
മീനുകൾ മഴത്തുള്ളിയായ് ചിതറിത്തെറിക്കുന്നു
വേനലിൽ എരിയുന്ന ഭൂമിയുടെ ചട്ടിയിൽ
വീണത്‌ വീണത്‌ കറിയായ്‌തിളക്കുന്നു

കരയിൽതിളച്ചുമറിയുന്നമീൻകറി
കള്ളിന്റെ ഒപ്പം കുടലിലേക്കൊഴുകുന്നു
ആയുസ്സ് വീണ്ടും നീണ്ടചിലതുള്ളികൾ
നേരിട്ട് മീനായി കടലിൽപതിക്കുന്നു

സൂര്യന്റെ വലയിൽ കയറുന്നജലംപോലും
മനുഷ്യന്റെ കൈയ്യിൽ മീനായിപിടക്കുന്നു
സൂര്യൻ മഴയായ് ശുദ്ധീകരിച്ച വെള്ളമോ
മനുഷ്യൻ വാറ്റി ചാരായമാക്കി മാറ്റുന്നു

Comments

  1. ഭാവന ഇഷ്ടപ്പെട്ടു...പണ്ടു പറയുമായിരുന്നു ചത്തുപോയവര്‍ മേഘങ്ങള്‍ക്കിടയില്‍ ഒളിഞ്ഞ് നിന്ന് ശങ്ക തീര്‍ക്കുന്നതത്രെ മഴ......

    ReplyDelete
    Replies
    1. മഴ നന്മ തന്നെ എത്രയോ മനസ്സുകൾ അത് അർദ്രമാക്കുന്നു നന്ദി അനുരാജ്

      Delete
  2. മനുഷ്യനു ശാസ്ത്രീയമായ സത്യം അറിയാം. അതായത്, മഴ എങ്ങിനെ പെയ്യുന്നു മുതലായതെല്ലാം. എന്നിരിക്കിലും മനുഷ്യൻ കലാഹൃദയം ഉള്ള ആൾ ആണ്, കവി ഹൃദയം ഉള്ള ആൾ ആണ്, സ്വപ്നം കണ്ടു, അതിൽ സുഖം കാണുന്ന ആൾ ആണ്. അപ്പോൾ...... ശാസ്ത്രം എന്ന സത്യം അവിടെ ഇരിക്കട്ടെ, നല്ലത്. നമുക്ക് മഴ ഈ കലാ / കവി ഹൃദയങ്ങളിൽ എങ്ങിനെ എന്ന് അറിയണം. എത്ര അറിഞ്ഞാലും മതി വരാത്തവ. അപ്പോൾ, ഭാവന ഇതിന്റെ ഭാഗമാണ്. ആമുഖം കൂടുതൽ ആയി അല്ലെ? ഹാ ഹാ ഇവിടെ ഭാവന നന്നായി, അവതരണവും. ആശംസകൾ

    ReplyDelete
    Replies
    1. ചരിത്ര കാരാൻ പണ്ഡിതൻ ഡോക്ടർ MGS നാരായണൻ അഭിമുഖത്തിൽ പറഞ്ഞു ഭാവന ചരിത്രത്തിലും ശാസ്ത്രത്തിലും നിഗമനങ്ങളിൽ എത്താൻ വളരെ പ്രധാനമാണെന്ന്
      ഡോക്ടർ അത് ഇവിടെ പറയുമ്പോൾ ഡോക്ടർ അത് ശാസ്ത്രീയമായി എന്ത് നന്നായി വിനിയോഗിക്കുന്നു എന്ന് ഞാൻ ഓർത്തു പോയി
      നന്ദി ഡോക്ടർ അനുയോജ്യമായ ആസ്വാദന കുറിപ്പിന്

      Delete
  3. വെള്ളം വാറ്റി ചാരായമാക്കുന്നത് അത്ഭുതപ്രവര്‍ത്തിയുടെ ഗനത്തില്‍ വരും
    പച്ചവെള്ളം വീഞ്ഞാക്കിയതായിരുന്നു ആദ്യത്തെ അത്ഭുതപ്രവര്‍ത്തിയെന്നാണ് ചരിത്രം

    ReplyDelete
    Replies
    1. യുക്തി വാദം എത്ര എതിർത്താലും സത്യാ വിശ്വാസങ്ങൾ നില നില്കുന്നത് അതിന്റെ കാവ്യാ യുക്തി കൊണ്ട് തന്നെ ആകും അല്ലെ അജിത്‌ഭായ് ഇതൊക്കെ നന്മയുടെ അറിവുകൾ കൂടി അല്ലെ? പലപ്പോഴും തോന്നിയിട്ടുണ്ട് കഷ്ടപെടുന്നവർ കാണുമ്പോൾ ഒരു ഭക്ഷണപോതി വായുവിൽ നിന്ന് എടുത്തു കൊടുക്കുവാൻ കഴിഞ്ഞെങ്കിൽ
      അജിത്‌ഭായ് നന്ദി

      Delete
  4. കൊതുകിനു ചോര തന്നെ പഥ്യം ഭായ്. എവിടെച്ചെന്നിരുന്നാലും. പിന്നെ മനുഷ്യന്റെ കാര്യം പറയണോ ??!!

    അവൻ അമൃതും വാറ്റി ചാരായമാക്കും.!!


    നല്ല കവിതയാ. കേട്ടോ.? ഇഷ്ടമായി.


    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. സൌഗന്ധികം അതെ നന്മ പറഞ്ഞു പറഞ്ഞു ചിലപ്പോൾ അങ്ങ് സത്യം ആയാലോ കഴിയുന്നത്രേ നന്മ പറയാം എഴുതാം ചെയ്യാം നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...