Skip to main content

മഴത്തുള്ളിക്കള്ള്!!!

സൂര്യൻ നീരാവി വലയെറിയുന്നു
എണ്ണാത്തതുള്ളികൾ മീനായിപിടിക്കുന്നു
മേഘത്തിൻ കൊട്ടയിൽ ഐസ് ഇട്ടു വെക്കുന്നു
മീനുകൾ കൊള്ളിയാൻപോലെ  പിടയുന്നു

കാറ്റ്  കൊട്ടകൾ   തട്ടിമറിക്കുന്നു
മീനുകൾ മഴത്തുള്ളിയായ് ചിതറിത്തെറിക്കുന്നു
വേനലിൽ എരിയുന്ന ഭൂമിയുടെ ചട്ടിയിൽ
വീണത്‌ വീണത്‌ കറിയായ്‌തിളക്കുന്നു

കരയിൽതിളച്ചുമറിയുന്നമീൻകറി
കള്ളിന്റെ ഒപ്പം കുടലിലേക്കൊഴുകുന്നു
ആയുസ്സ് വീണ്ടും നീണ്ടചിലതുള്ളികൾ
നേരിട്ട് മീനായി കടലിൽപതിക്കുന്നു

സൂര്യന്റെ വലയിൽ കയറുന്നജലംപോലും
മനുഷ്യന്റെ കൈയ്യിൽ മീനായിപിടക്കുന്നു
സൂര്യൻ മഴയായ് ശുദ്ധീകരിച്ച വെള്ളമോ
മനുഷ്യൻ വാറ്റി ചാരായമാക്കി മാറ്റുന്നു

Comments

  1. ഭാവന ഇഷ്ടപ്പെട്ടു...പണ്ടു പറയുമായിരുന്നു ചത്തുപോയവര്‍ മേഘങ്ങള്‍ക്കിടയില്‍ ഒളിഞ്ഞ് നിന്ന് ശങ്ക തീര്‍ക്കുന്നതത്രെ മഴ......

    ReplyDelete
    Replies
    1. മഴ നന്മ തന്നെ എത്രയോ മനസ്സുകൾ അത് അർദ്രമാക്കുന്നു നന്ദി അനുരാജ്

      Delete
  2. മനുഷ്യനു ശാസ്ത്രീയമായ സത്യം അറിയാം. അതായത്, മഴ എങ്ങിനെ പെയ്യുന്നു മുതലായതെല്ലാം. എന്നിരിക്കിലും മനുഷ്യൻ കലാഹൃദയം ഉള്ള ആൾ ആണ്, കവി ഹൃദയം ഉള്ള ആൾ ആണ്, സ്വപ്നം കണ്ടു, അതിൽ സുഖം കാണുന്ന ആൾ ആണ്. അപ്പോൾ...... ശാസ്ത്രം എന്ന സത്യം അവിടെ ഇരിക്കട്ടെ, നല്ലത്. നമുക്ക് മഴ ഈ കലാ / കവി ഹൃദയങ്ങളിൽ എങ്ങിനെ എന്ന് അറിയണം. എത്ര അറിഞ്ഞാലും മതി വരാത്തവ. അപ്പോൾ, ഭാവന ഇതിന്റെ ഭാഗമാണ്. ആമുഖം കൂടുതൽ ആയി അല്ലെ? ഹാ ഹാ ഇവിടെ ഭാവന നന്നായി, അവതരണവും. ആശംസകൾ

    ReplyDelete
    Replies
    1. ചരിത്ര കാരാൻ പണ്ഡിതൻ ഡോക്ടർ MGS നാരായണൻ അഭിമുഖത്തിൽ പറഞ്ഞു ഭാവന ചരിത്രത്തിലും ശാസ്ത്രത്തിലും നിഗമനങ്ങളിൽ എത്താൻ വളരെ പ്രധാനമാണെന്ന്
      ഡോക്ടർ അത് ഇവിടെ പറയുമ്പോൾ ഡോക്ടർ അത് ശാസ്ത്രീയമായി എന്ത് നന്നായി വിനിയോഗിക്കുന്നു എന്ന് ഞാൻ ഓർത്തു പോയി
      നന്ദി ഡോക്ടർ അനുയോജ്യമായ ആസ്വാദന കുറിപ്പിന്

      Delete
  3. വെള്ളം വാറ്റി ചാരായമാക്കുന്നത് അത്ഭുതപ്രവര്‍ത്തിയുടെ ഗനത്തില്‍ വരും
    പച്ചവെള്ളം വീഞ്ഞാക്കിയതായിരുന്നു ആദ്യത്തെ അത്ഭുതപ്രവര്‍ത്തിയെന്നാണ് ചരിത്രം

    ReplyDelete
    Replies
    1. യുക്തി വാദം എത്ര എതിർത്താലും സത്യാ വിശ്വാസങ്ങൾ നില നില്കുന്നത് അതിന്റെ കാവ്യാ യുക്തി കൊണ്ട് തന്നെ ആകും അല്ലെ അജിത്‌ഭായ് ഇതൊക്കെ നന്മയുടെ അറിവുകൾ കൂടി അല്ലെ? പലപ്പോഴും തോന്നിയിട്ടുണ്ട് കഷ്ടപെടുന്നവർ കാണുമ്പോൾ ഒരു ഭക്ഷണപോതി വായുവിൽ നിന്ന് എടുത്തു കൊടുക്കുവാൻ കഴിഞ്ഞെങ്കിൽ
      അജിത്‌ഭായ് നന്ദി

      Delete
  4. കൊതുകിനു ചോര തന്നെ പഥ്യം ഭായ്. എവിടെച്ചെന്നിരുന്നാലും. പിന്നെ മനുഷ്യന്റെ കാര്യം പറയണോ ??!!

    അവൻ അമൃതും വാറ്റി ചാരായമാക്കും.!!


    നല്ല കവിതയാ. കേട്ടോ.? ഇഷ്ടമായി.


    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. സൌഗന്ധികം അതെ നന്മ പറഞ്ഞു പറഞ്ഞു ചിലപ്പോൾ അങ്ങ് സത്യം ആയാലോ കഴിയുന്നത്രേ നന്മ പറയാം എഴുതാം ചെയ്യാം നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.