Skip to main content

മഴത്തുള്ളിക്കള്ള്!!!

സൂര്യൻ നീരാവി വലയെറിയുന്നു
എണ്ണാത്തതുള്ളികൾ മീനായിപിടിക്കുന്നു
മേഘത്തിൻ കൊട്ടയിൽ ഐസ് ഇട്ടു വെക്കുന്നു
മീനുകൾ കൊള്ളിയാൻപോലെ  പിടയുന്നു

കാറ്റ്  കൊട്ടകൾ   തട്ടിമറിക്കുന്നു
മീനുകൾ മഴത്തുള്ളിയായ് ചിതറിത്തെറിക്കുന്നു
വേനലിൽ എരിയുന്ന ഭൂമിയുടെ ചട്ടിയിൽ
വീണത്‌ വീണത്‌ കറിയായ്‌തിളക്കുന്നു

കരയിൽതിളച്ചുമറിയുന്നമീൻകറി
കള്ളിന്റെ ഒപ്പം കുടലിലേക്കൊഴുകുന്നു
ആയുസ്സ് വീണ്ടും നീണ്ടചിലതുള്ളികൾ
നേരിട്ട് മീനായി കടലിൽപതിക്കുന്നു

സൂര്യന്റെ വലയിൽ കയറുന്നജലംപോലും
മനുഷ്യന്റെ കൈയ്യിൽ മീനായിപിടക്കുന്നു
സൂര്യൻ മഴയായ് ശുദ്ധീകരിച്ച വെള്ളമോ
മനുഷ്യൻ വാറ്റി ചാരായമാക്കി മാറ്റുന്നു

Comments

  1. ഭാവന ഇഷ്ടപ്പെട്ടു...പണ്ടു പറയുമായിരുന്നു ചത്തുപോയവര്‍ മേഘങ്ങള്‍ക്കിടയില്‍ ഒളിഞ്ഞ് നിന്ന് ശങ്ക തീര്‍ക്കുന്നതത്രെ മഴ......

    ReplyDelete
    Replies
    1. മഴ നന്മ തന്നെ എത്രയോ മനസ്സുകൾ അത് അർദ്രമാക്കുന്നു നന്ദി അനുരാജ്

      Delete
  2. മനുഷ്യനു ശാസ്ത്രീയമായ സത്യം അറിയാം. അതായത്, മഴ എങ്ങിനെ പെയ്യുന്നു മുതലായതെല്ലാം. എന്നിരിക്കിലും മനുഷ്യൻ കലാഹൃദയം ഉള്ള ആൾ ആണ്, കവി ഹൃദയം ഉള്ള ആൾ ആണ്, സ്വപ്നം കണ്ടു, അതിൽ സുഖം കാണുന്ന ആൾ ആണ്. അപ്പോൾ...... ശാസ്ത്രം എന്ന സത്യം അവിടെ ഇരിക്കട്ടെ, നല്ലത്. നമുക്ക് മഴ ഈ കലാ / കവി ഹൃദയങ്ങളിൽ എങ്ങിനെ എന്ന് അറിയണം. എത്ര അറിഞ്ഞാലും മതി വരാത്തവ. അപ്പോൾ, ഭാവന ഇതിന്റെ ഭാഗമാണ്. ആമുഖം കൂടുതൽ ആയി അല്ലെ? ഹാ ഹാ ഇവിടെ ഭാവന നന്നായി, അവതരണവും. ആശംസകൾ

    ReplyDelete
    Replies
    1. ചരിത്ര കാരാൻ പണ്ഡിതൻ ഡോക്ടർ MGS നാരായണൻ അഭിമുഖത്തിൽ പറഞ്ഞു ഭാവന ചരിത്രത്തിലും ശാസ്ത്രത്തിലും നിഗമനങ്ങളിൽ എത്താൻ വളരെ പ്രധാനമാണെന്ന്
      ഡോക്ടർ അത് ഇവിടെ പറയുമ്പോൾ ഡോക്ടർ അത് ശാസ്ത്രീയമായി എന്ത് നന്നായി വിനിയോഗിക്കുന്നു എന്ന് ഞാൻ ഓർത്തു പോയി
      നന്ദി ഡോക്ടർ അനുയോജ്യമായ ആസ്വാദന കുറിപ്പിന്

      Delete
  3. വെള്ളം വാറ്റി ചാരായമാക്കുന്നത് അത്ഭുതപ്രവര്‍ത്തിയുടെ ഗനത്തില്‍ വരും
    പച്ചവെള്ളം വീഞ്ഞാക്കിയതായിരുന്നു ആദ്യത്തെ അത്ഭുതപ്രവര്‍ത്തിയെന്നാണ് ചരിത്രം

    ReplyDelete
    Replies
    1. യുക്തി വാദം എത്ര എതിർത്താലും സത്യാ വിശ്വാസങ്ങൾ നില നില്കുന്നത് അതിന്റെ കാവ്യാ യുക്തി കൊണ്ട് തന്നെ ആകും അല്ലെ അജിത്‌ഭായ് ഇതൊക്കെ നന്മയുടെ അറിവുകൾ കൂടി അല്ലെ? പലപ്പോഴും തോന്നിയിട്ടുണ്ട് കഷ്ടപെടുന്നവർ കാണുമ്പോൾ ഒരു ഭക്ഷണപോതി വായുവിൽ നിന്ന് എടുത്തു കൊടുക്കുവാൻ കഴിഞ്ഞെങ്കിൽ
      അജിത്‌ഭായ് നന്ദി

      Delete
  4. കൊതുകിനു ചോര തന്നെ പഥ്യം ഭായ്. എവിടെച്ചെന്നിരുന്നാലും. പിന്നെ മനുഷ്യന്റെ കാര്യം പറയണോ ??!!

    അവൻ അമൃതും വാറ്റി ചാരായമാക്കും.!!


    നല്ല കവിതയാ. കേട്ടോ.? ഇഷ്ടമായി.


    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. സൌഗന്ധികം അതെ നന്മ പറഞ്ഞു പറഞ്ഞു ചിലപ്പോൾ അങ്ങ് സത്യം ആയാലോ കഴിയുന്നത്രേ നന്മ പറയാം എഴുതാം ചെയ്യാം നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം