Skip to main content

മരണത്തിന്റെ മാങ്ങാമുഖം

നിന്റെ കണ്ണിലേക്കാണ് ഞാൻ എന്റെ കവിതകൾ  ആദ്യം എഴുതിമറന്നത്
അത് പിന്നെപ്പരതി വായിച്ചുകരയിപ്പിക്കാനാണ് നിന്റെ കണ്ണിലെ കരടായിത്തീർന്നത്‌
നിന്റെ ഹൃദയത്തിന്റെ വിശാലതയിലേക്കാണ് ഒരു കുലനിലാവ് ഞാൻ ഡൌണ്‍ലോഡ്ചെയ്തത്
അത് എഴുതിക്കളയാൻവേണ്ടിയാണ് നിന്റെകവിളിലേക്കു ഒരുലോഡ്മഴ ഞാൻ ഇറക്കികളിച്ചത്
നിന്റെ കണ്ണീരു കൊണ്ടാണ് നിന്റെമേനിയിൽ മനോഹരമായ തൊട്ടാവാടി തോട്ടം ഞാൻ നനച്ചത്‌
അതിനുവേലിയായിട്ടാണ് നിന്റെ കഴുത്തിൽ ഞാൻ മാവിലത്താലി തിരുകിത്തറച്ചതു
നിന്റെ അധരത്തിന്റെ ചോപ്പിലാണ് പച്ചമാങ്ങ ഞാൻ ആദ്യം കടിച്ചു മുറിച്ചത്
അതിന്റെ ചവർപ്പിന്റെ കറകളയാനാണ് മദ്യത്തിന്റെമുഖംമൂടി ഞാൻ ആദ്യം അഴിച്ചത്
നിന്റെ മുടിയുടെ മാന്തളിരിലാണ് മരണത്തിന്റെത്തണൽമരം  ആദ്യം ഞാൻകണ്ടത്
അതിന്റെ ഓർമ്മക്കാണ്‌ നിന്റെ ചൊടിയിൽ  ഒരു മാങ്ങാക്കറ ബാക്കി നിർത്തി ഒരുമാവിന്റെ മരണത്തിനു ഞാൻകൂട്ടായിപോയത്

Comments

  1. മരണവും മാങ്ങയും
    മോരും മുതിരയും

    ഭഗവാനേ...ന്റെ ബുദ്ധിയ്ക്കിതെന്ത് പറ്റി? ഒന്നമങ്ങട് വിളങ്ങണില്യാലോ!!

    ReplyDelete
    Replies
    1. എല്ലാം ശരിയാകും എല്ലാം നല്ലതിന്
      അജിത്ഭായ് നന്ദി വായനക്ക് അഭിപ്രായത്തിനു

      Delete
  2. ചില കവിതകൾ വന്നൊന്ന് 'ഹായ്' പറഞ്ഞങ്ങു പോകും.
    ചിലത് അതും പറയാതെ മുഖവും തിരിച്ചങ്ങു പോകും.
    ചിലതു വന്ന് സുഖമാണോയെന്നു തിരക്കും.പിന്നെക്കാണാമെന്നു പറയും.
    ചിലത് ചോദിക്കും,''എവിടെയോ കണ്ടിട്ടുണ്ടല്ലോ..''?
    ചിലത് വഴക്കിടാൻ വരും.ഒരു കാര്യവും കാണില്ലെന്നേ... ഹ..ഹ..
    ചിലത് ഭായ് പറഞ്ഞതു പോലെ മിഴി നനയിക്കും.
    ചിലത് ചിരിപ്പിക്കും.
    ചിലത് കാല്പനിക ലോകത്തേക്കു നയിക്കും.
    ചിലത് ചിലപ്പൊ ഭ്രമിപ്പിക്കും.
    ചിലത് കാടടച്ചു വയ്ക്കുന്ന വെടിയുണ്ടകൾ പോലെ വരും.പോന്ന പോക്കിൽ നമുക്കിട്ടും കിട്ടുമൊന്ന്. ഹ..ഹ.
    ചിലത് നല്ല ചന്തമാ കാണാൻ.പക്ഷേ,പിറകിൽക്കെട്ടിയ കൈയ്ക്കുള്ളിൽ,വളച്ചൊടിക്കപ്പെട്ട സത്യമിരുന്ന് കരയുന്നുണ്ടാവും.!!
    മറ്റു ചിലത് വരും,വാക്കുകളിൽ തേൻ നിറച്ച്,സത്യസന്ധതയുടെ മേൽക്കുപ്പായമണിഞ്ഞ്,ദാർശനിക ഭാവം പൂണ്ട്.. BEWARE THEM..!!!
    ചിലത് വരും,നഗ്നപാദവുമായി!വിഹായസ്സു പോലെ തുറന്ന മനസ്സോടെ!അലിവുള്ള ചിരിയുമായി!ഹൃദയത്തോട് സംവദിക്കാൻ!
    ഹൃദയത്തിന്റെ ഭാഷയിൽത്തന്നെ.മുൻപ് വായിച്ച കവിതകളിലെ ചില വരികൾ നമ്മൾ മറക്കാത്തതതു കൊണ്ട് തന്നെ.
    ഇതെല്ലാം വായിക്കുന്നവരുടെ മനോവ്യാപാരത്തിനനുസരിച്ച് ഏറിയും,കുറഞ്ഞുമിരിക്കുമെന്ന് തോന്നുന്നു.

    ഈ കവിതയും ഭായ് ആഗ്രഹിക്കുന്ന പോലെ ഹൃദയങ്ങളുമായി സംവദിക്കട്ടെ.
    നല്ല കവിത.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. കവിതയുടെ വിവിധ മുഖങ്ങൾ ഭാവങ്ങൾ ഒരു കവിത പോലെ സൌഗന്ധികം വരച്ചിട്ടു സത്യമാണ്. എനിക്ക് എന്റെ പല പോസ്ടുകളും കവിത എന്ന് വിളിക്കുവാൻ അപകർഷതാബോധം തോന്നാറുണ്ട്. ഇതും അത്തരം കുറച്ചു വരികൾ. എഴുത്തിന്റെ ലോകത്ത് നമ്മുടെ അറിവുകളെക്കാൾ നമ്മുടെ ഒരുപാട് അറിവ്കേടുകൾ സ്വയം മനസ്സിലാക്കുവാനും മലയാളം കുറച്ചു കൂടി നന്നായി ഭംഗിയായി ഉപയോഗിക്കുവാനും കഴിയും എന്ന് തന്നെ ആണ് ഒരു ബ്ലോഗ്‌ എഴുതില്കൂടി എനിക്കുള്ള പ്രയോജനം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു ശരാശരി മലയാളിക്ക് ഇപ്പോഴും ബ്ലോഗ്‌ അന്യമാണ് എന്താണെന്നും അറിയില്ല എനിക്ക് പോലും അത്ര ധാരണ ഉണ്ടായിരുന്നില്ല ഒന്നോ രണ്ടോ ബ്ലോഗ്‌ വായിച്ചിട്ടുണ്ട് അതും വിവാദം ആയതു കൊണ്ട് മീനാക്ഷി മാധവന്റെ ഒരു ബ്ലോഗ്‌.. ഇപ്പോഴും ഒളിപൊരു എന്ന ചിത്രം ബ്ലോഗിനെ കുറിച്ച് കുറെ കൂടി അവബോധം കൊടുക്കും എന്ന് സന്തോഷിക്കുന്നു ഏതായാലും വിശാലമായ അഭിപ്രായത്തിനു വളരെ അധികം നന്ദി സൌഗന്ധികം

      Delete
  3. ഈയിടയായ് , ചിന്തകള്‍ക്ക് കടിഞ്ഞാണില്ലല്ലൊ ...
    അധരനിറവിലേ മാങ്ങചുന ..
    ഉപമകള്‍ മനസ്സിലെവിടെയോ ..
    മറ്റൊരു ചിത്രം വരക്കുന്നു സഖേ ...
    പിരിയുന്നത് പ്രണയമായാലും , ഓര്‍മകളുടെ മണമായാലും
    കൂട്ടിന് പൊകുവാന്‍ മനസ്സ് കൊതിക്കും ..
    അതാകും പൊകുന്ന വഴികള്‍ വെറുതെ ഒരു പിന്‍ വിളിക്ക്
    പോലും അവകാശമില്ലാതെ നാം കണ്‍പാര്‍ത്തിരിക്കുന്നത്

    ReplyDelete
    Replies
    1. വരികൾക്ക് ചില കടിഞ്ഞാണ്‍ മറവിയിലേക്ക് പോകും എന്ന് തോന്നിയിട്ടുണ്ട് പണ്ടും മനസ്സില് പെട്ടെന്ന് തോന്നുന്ന ചില വരികൾ സമയത്ത് എഴുതി ഇടാൻ കഴിയാത്തത് കൊണ്ട് മറന്നു പോയിട്ടുണ്ട് പിന്നെ മടി കാരണം ഒരു വരിപോലും എഴുതാൻ കഴിയാതിരുന്ന ദിവസങ്ങൾ. ഇപ്പൊ കാറ്റുപോലെ വരുന്ന വാക്കുകള കുറിച്ചിടുന്നു
      റിനിയുടെ വായനയും ഒരു ആസ്വാദനം പോലെ അഭിപ്രായവും എഴുത്തിനെക്കാൾ റിനിയുടെ വായനയുടെ അനുഭൂതി അനുഭവവേദ്യം ആകാറുണ്ട് ആ സന്തോഷം പങ്കുവക്കുന്നു

      Delete
  4. മരണത്തിന്റെ മാങ്ങാമുഖം.

    ReplyDelete
    Replies
    1. ലയ അഭിപ്രായത്തിന് വായനക്ക് വളരെ നന്ദി

      Delete
  5. എല്ലാം...നീ..നീ..തന്നെ...സുഖം, ദു:ഖം, ആശ, നിരാശ, മരണം, ജീവിതം, മധുരം, ചവര്‍പ്പ്.....

    ReplyDelete
    Replies
    1. അനുരാജ് അഭിപ്രായത്തിനു വായനക്ക് വളരെ നന്ദി സത്യം തന്നെ അഭിപ്രായം

      Delete
  6. തമാശ രൂപത്തിൽ ഒരു വിലാ‍പം...
    ബോധിച്ചു..അസ്സലായീ.....ഗുരുവേ !!!!

    ReplyDelete
    Replies
    1. അഭിപ്രായം ഇഷ്ടായി സ്വീകരിച്ചു എങ്കിലും വായനക്കാരൻ തന്നെ ആണ് എഴുത്തിന്റെ ലോകത്ത് ഗുരു! അതുകൊണ്ട് ഗുരുവിനു വന്ദനം നന്ദി ദക്ഷിണയായി സ്വീകരിച്ചാലും മഹാഗുരുവേ!

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി