Skip to main content

ഒരു ഉൽപ്രേക്ഷ

പുലരി; ഉപയോഗിച്ചു, സന്ധ്യയാക്കാതിരുന്നെങ്കിൽ!
സന്ധ്യയുടെ; മുറിവിന്റെ രക്തം കഴുകലും,
കടലിന്റെ; ഉപ്പിന്റെ; നീറ്റൽ സഹിക്കലും,
ഒരു ചാന്ദ്രരാവിന്റെ;   ഉറക്കമിളക്കലും,
ഒഴിവാക്കി; സൂര്യൻ, ചിരിച്ചുപുലർന്നേനെ!

കടൽ, ഉപയോഗിച്ച്; മലിനമാക്കാതിരുന്നെങ്കിൽ!
മാലിന്യം; നീക്കി; ഉപ്പാക്കിമാറ്റലും
സൂര്യനെ; കൊണ്ട്, ബാഷ്പീകരിക്കലും..
തിരതല്ലി; ഉപ്പിന്റെ, വീര്യംകുറയ്ക്കലും-
ഒഴിവാക്കി, കടൽ; ശുദ്ധജലത്തടാകമായി കിടന്നേനെ!

കാടുപയോഗിച്ചു; നാടാക്കി, മാറ്റാതിരുന്നെങ്കിൽ!
മനുഷ്യർ,  മൃഗങ്ങളായി; ഇരതേടിനടക്കലും
പഠിച്ചിട്ടും, തൊഴിലിനുവേണ്ടി; തെണ്ടി നടക്കലും
വിയർക്കാതെ; കഴിക്കുവാൻ, കട്ടുമുടിക്കലും-
ഒഴിവാക്കി; മനുഷ്യൻ, ജീവിക്കാൻപഠിച്ചേനെ!

ദേഹം; ദുരുപയോഗിച്ചു,  ജഡമാക്കാതിരുന്നെങ്കിൽ!
മരിച്ചു; ദുഃഖിച്ച! ബലിതർപ്പണങ്ങളും!
ശൂന്യമായി; പൊഴിയുന്ന, കണ്ണീർകണങ്ങളും!
വേർപാടും; കരയുന്ന, കരിയുന്നഓർമയും
ഒഴിവായി;  ഭൂമിയിൽ, കദനംകുറഞ്ഞേനെ!

വെയിൽ; വിയർപ്പിൽ നേർപ്പിച്ചു, നിലാവാക്കാമായിരുന്നെങ്കിൽ !
മഴപെയ്യാൻ, വേനലിന്റെ; സാക്ഷ്യപ്പെടുത്തലും!
ഉറക്കപ്പെടുത്തുവാൻ!  ഒരു രാവിൻറെ മൂളലും!
തണലിനും, നിലാവിനും,  വെവ്വേറെനേരവും
ഒഴിവാക്കി; രാപ്പകൽ,  ഇണചേർന്നുകിടന്നേനെ!


Comments

  1. മൂന്നാം ഖണ്ഡികയില്‍ പറയുന്ന കാര്യങ്ങള്‍ ഞാനും പലപ്പോഴും ആലോചിച്ചിട്ടുളളതാണ്..സസ്യജാലങ്ങളെപ്പോലെ സൂര്യനില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് ആഹാരം പാകപ്പെടുത്താനുളള സിദ്ധി ദൈവം മനുഷ്യനു തന്നിരുന്നെങ്കില്‍........

    ReplyDelete
    Replies
    1. അതെ അനുരാജ് ചിന്തകൾ പലപ്പോഴും നന്മകളിൽ ഒരുമിക്കും
      നന്ദി

      Delete
  2. വെറൈറ്റി സംഗതികളാണല്ലൊ .. കൂടപിറപ്പേ ...!
    ചിലതൊക്കെ മാറാന്‍ , മാറാതിരിക്കാന്‍ നാം ആഗ്രഹിക്കും ..
    പക്ഷേ ചില അലിഖിത നിയമങ്ങളുണ്ട് , ദൈവതിന്റെന്നും
    ലോകത്തിന്റെന്നും , കാലത്തിന്റെന്നുമൊക്കെ പറഞ്ഞ്
    നാം പാലിച്ച് പൊകുന്നവ , മറിച്ചുള്ള ചിന്തകള്‍ക്ക്
    മനസ്സില്‍ സ്ഥാനം കല്പ്പിക്കാത്തവ , മനുഷ്യന്‍ എന്ന ദുര്‍ബലന്‍
    എന്ന തിരിച്ചറിവില്‍ , ഇങ്ങ്ന എവെറുതെ ചിന്തിക്കുവാനല്ലാതെ
    നമ്മുക്കെന്തിനു കഴിയുമല്ലെ .. സ്നേഹം സഖേ

    ReplyDelete
    Replies
    1. എന്റെ പല പോസ്റ്റുകളും റിനിയുടെ ഒരു അഭിപ്രായത്തിന്റെ സുഖം തരാറില്ല എന്ന് തുറന്നു പറയട്ടെ. റിനിയുടെ അഭിപ്രായത്തിന്റെ കമന്റിന്റെ ഒരു ഭംഗി സൌഗന്ധികം എവിടെയോ എഴുതിയാണ് ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്. എന്റെ ബ്ലോഗ്ഗിൽ ആദ്യമായി ഒരു അഭിപ്രായം പറയുന്നതും സൌഗന്ധികമാണ്. അജിത്‌ ഭായ് എന്നിൽ ഒരാളാണ് റിനി യുടെ ആദ്യത്തെ അഭിപ്രായം കിട്ടിയപ്പോൾ കിട്ടിയ ഊര്ജം ഞാൻ ഇപ്പോഴും മറക്കുന്നില്ല. ബ്ലോഗ്‌ എഴുത്ത് അത്ര സുഖമുള്ള പരിപാടി അല്ല എന്ന് തോന്നി നിർത്തിയാൽ എന്താണെന്നു ചിന്തിക്കുന്ന അന്നാണ് റിനിയുടെ ഒരു നല്ല ഇന്സ്പിരിംഗ് കമന്റ്‌ കിട്ടിയത് . പിന്നെ കിട്ടിയത് ഈ നോമ്പ് കഴിഞ്ഞു റിനിയുടെ മടങ്ങി വരവിൽ
      സന്തോഷം സുകൃതം ഇതുപോലെ ഒരു കൂടെപ്പിറപ്പു ബ്ലോഗിൽ കൂടെ ഉള്ളത്

      Delete
  3. 2013 ആകാതിരുന്നെങ്കില്‍!!!

    ReplyDelete
    Replies
    1. ഈ രാവു പുലരാതിരുന്നെങ്കിൽ എന്ന് ആദ്യരാത്രിയിൽ അങ്ങിനെ പലരും പ്രാർത്ഥിച്ചിട്ടുണ്ട് എന്ന് കഥകളിൽ വായിച്ചിട്ടുണ്ട്
      നന്ദി അജിത്‌ ഭായ് ആഗ്രഹം പറയാല്ലോ

      Delete
  4. കാടുപയോഗിച്ചു; നാടാക്കി, മാറ്റാതിരുന്നെങ്കിൽ!
    മനുഷ്യർ, മൃഗങ്ങളായി; ഇരതേടിനടക്കലും
    പഠിച്ചിട്ടും, തൊഴിലിനുവേണ്ടി; തെണ്ടി നടക്കലും
    വിയർക്കാതെ; കഴിക്കുവാൻ, കട്ടുമുടിക്കലും-
    ഒഴിവാക്കി; മനുഷ്യൻ, ജീവിക്കാൻപഠിച്ചേനെ!

    അതെ. മനുഷ്യനായിത്തന്നെ.!!

    നല്ലൊരു രചന.ഇഷ്ടമായി.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം വായനക്ക് നല്ല പ്രോത്സാഹനങ്ങൾക്ക് അഭിപ്രായത്തിനു

      Delete
  5. എന്ന് വർണ്യത്തിൽ ആശങ്ക.......
    നന്നായിരിക്കുന്നു ഭാവനയുടെ അലയടി!
    ഗദ്യകവിതയാകുമ്പോൾ പദ്യത്തിന്റെ രീതി (ഉദാ: സന്ധ്യതൻ മുതലായവ) ഒഴിവാക്കിയാൽ പാരായണം കൂടുതൽ ഹൃദ്യമാകും എന്ന് ഒരു അഭിപ്രായം ഉണ്ട് കേട്ടോ. ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ വളരെ ഹൃദ്യമായി ആ നിർദേശം ഒരു വല്യ അറിവ് കൂടി ആണ് കുറിക്കപ്പെട്ടത്. ഇവിടെ തിരുത്തുന്നതോടൊപ്പം ഇനിയുള്ള എഴുത്തിലും അത് ഓർമിക്കും. ഇത് പോലുള്ള വിലയേറിയ നിർദേശങ്ങൾക്ക് നന്ദി പറഞ്ഞാൽ തീരില്ല. അതോടൊപ്പം വായനക്കുള്ള നന്ദിയും അഭിപ്രായത്തോടും നിര്ദേശത്തോടും ഉള്ള കടപ്പാടും ഇതോടൊപ്പം കുറിക്കുന്നു വളരെ വളരെ നന്ദി ഡോക്ടർ

      Delete
  6. Replies
    1. സതീശൻ നന്ദി വായനക്ക് ഒരു ചെറിയ വാക്കിന്റെ വല്യ പ്രോത്സാഹനത്തിനു

      Delete
  7. ഉപയോഗിച്ച് രൂപാന്തരം സംഭവിച്ച മാലിന്യങ്ങളുടെ ഭാരവും പേറി ഭൂമിയിനിയും ബാക്കി .........

    ReplyDelete
    Replies
    1. അതെ ശരിയാണ് കോണ്‍ക്രീറ്റ് പ്ലാസ്റ്റിക്‌ എല്ലാം ഇന്ന് മാലിന്യം നന്ദി സുഹൃത്തേ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക് കുന്നുമായി വിളറിവിയർത്തു കയറി പോകുന്ന ഒരാൾ അവിടെ എത്തുമ്പോൾ അയാൾ ഇറക്കിവെച്ച കുന്നിൽ അയാളറിയാതെ ദൈവം ഒരു ദേവാലയം പണിഞ്ഞ് വെയ്ക്കുന്നു ശിൽപ്പങ്ങളുടെ കൊത്തുപണി ചെയ്ത മേഘങ്ങൾ മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ വിശ്വാസത്തിന്റെ നെടുംന്തൂണുകൾ അത്രയും വിശ്വാസിയാക്കി അത്രയും താഴേയ്ക്ക് അയാളെ തള്ളിയിടുന്ന കാലം 2 സമയത്തിന്റെ വളരെ ചെറിയ ഒരു കോമേഴ്സ്യൽ ബ്രേക്ക്‌ വിശ്വാസത്തിന്റെ കുറച്ചധികം പരസ്യങ്ങൾ 3 കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം പ്രാവുകളും പക്ഷികളുമായി തിരിച്ചു അനായസേന കുന്നുകയറുന്ന അയാൾ അയാളിലെയ്ക്ക് തിരിച്ചുകയറുന്ന പഴക്കമുള്ളചിരി കയറുന്തോറും അയാൾ പടവുകൾ അഴിച്ചുകളയുന്നു ചിരിച്ച ചിരി ഓരോന്നും മായ്ച്ചു കളയുന്നു അവസാന പടവും അഴിച്ചു കഴിയുമ്പോൾ വീണു പോകുന്ന അയാൾ അയാളുടെ ചിരികൊത്തിത്തിന്ന് ചിറകുപേക്ഷിച്ചു പറന്നുപോകുന്ന പ്രാവുകൾ വെറും തൂവലുകളായി നടന്നുപോകുന്ന കിളികൾ പതിയെ പതിയേ പ്രാവുകളുടെ ചിറകുകൾ കൊണ്ടുണ്ടാക്കിയ മണിയിലേയ്ക്ക് അയാൾ കൂടുമാറുന്നു ഓരോ മുഴക്കത്തിലും ഇടിഞ്ഞു വീഴുന്ന ക്ഷേത്രത്തിലെ പഴഞ്ചൻ വിഗ്രഹമാവുന്നു ...