Skip to main content

സ്വാതന്ത്ര്യത്തിനു ശേഷം

തോക്ക്;  പാറാവ്‌ നിൽക്കുന്ന ഇരുളിൽ
സ്വാതന്ത്ര്യം കുട പിടിച്ചു നനയാറുണ്ട്
കാഴ്ച ഇരുട്ടിൽ പിച്ചവെക്കുന്ന നാട്ടിൽ
കണ്ണീർ; കണ്ണട വയ്ക്കാറുണ്ട്
മഴക്കഞ്ഞിവെള്ളം  തിളയ്ക്കുന്ന തെരുവിൽ-
മഴവെള്ളം കുടിലുകൾ കുടിക്കാറുണ്ട്.
പരസ്യങ്ങൾ പ്പൂക്കുന്ന പാതയോരങ്ങളിൽ
കരിയിലപ്പൂക്കളം തീർക്കാറുണ്ട്,
വൈദ്യുതി മിന്നി മുറിയും  പുരകളിൽ
പുക; ചായം പുരട്ടും മുറികളുണ്ട്.
ഗോൾഫുകൾ ഉരുളുന്ന  മിനുങ്ങുന്ന പുല്ലിൽ
ഗോലികൾ മുട്ട് മടക്കാറുണ്ട്.
ക്രിക്കറ്റ്‌ പന്തുകൾ ഉരുളുന്ന വഴിയിൽ
കൊത്തങ്കല്ലാടാൻ മറക്കാറുണ്ട്.
വാക്ക്വം ക്ലീനെർ ഇഴയുന്ന തറകളിൽ
ചൂലുകൾ മൂലകൾ വാഴാറുണ്ട്.
സൂര്യൻ ഉദിച്ചു നില്ക്കുന്ന  പകലിൽ
വെളിച്ചം കടക്കാത്ത വാതിലുണ്ട്
എന്നോ ഉപേക്ഷിച്ച ജയിലിന്നറകളിൽ
ജനങ്ങൾ പരോളിലിറങ്ങാറുണ്ട്‌.
സ്വാതന്ത്ര്യക്കൊടിയേറ്റം നടക്കും മുഹൂർത്തങ്ങളിൽ
അടിമകളെ സ്വതന്ത്രർ എന്ന് ആട്ടാറുണ്ട്! 

Comments

  1. നമ്മള്‍ നേടിയെന്ന് പറയുന്നത് ..
    മനസ്സുകള്‍ ഇന്നും അടിമത്വത്തിന്റെ അഴികളിലാണ് ...
    കൂടെ പലതും മാറി, പലതും വന്നൂ
    അതിന്റെ കൂടെ മൂലയില്‍ ഒതുങ്ങിയതൊക്കെ
    പൊടി പിടിച്ചില്ലാണ്ടായി , കൂടെ ഇച്ചിരി നന്മകളും ..
    സ്വാതന്ത്ര്യത്തിന്റെ വര്‍ണ്ണപൊലിമകളില്‍
    നെഞ്ചില്‍ കൈവച്ചുറക്കേ " വന്ദേമാതരം " വിളിക്കുമ്പൊഴും ..
    പിന്നില്‍ ചിതറി പൊകുന്നത് പലതും കണ്ടില്ലെന്ന് നടിക്കാനേ കഴിയുന്നുള്ളു ..
    ഒരു എം കേ ലൈന്‍ ഉണ്ടേട്ടൊ .. ഇഷ്ടായി .

    ReplyDelete
    Replies
    1. ഉപയോഗിക്കും തോറും തിളക്കം കൂടുന്ന ഒരു സ്വർണം ആയെങ്കിൽ സ്വാതന്ത്ര്യം
      നന്ദിയുണ്ട് റിനി വാക്കുകളുടെ സ്നേഹത്തിനു ചിന്തകളുടെ ഐക്യ ധാർട്ട്യത്തിനു

      Delete
  2. ക്രിക്കറ്റ്‌ പന്തുകൾ ഉരുളുന്ന വഴിയിൽ
    കൊത്തങ്കല്ലാടാൻ മറക്കാറുണ്ട്.
    വാക്ക്വം ക്ലീനെർ ഇഴയുന്ന തറകളിൽ
    ചൂലുകൾ മൂലകൾ വാഴാറുണ്ട്.
    സൂര്യൻ ഉദിച്ചു നില്ക്കുന്ന പകലിൽ
    വെളിച്ചം കടക്കാത്ത വാതിലുണ്ട്


    നല്ല ചിന്തയുള്ള വരികൾ

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം വായനക്ക് അതിലുപരി സ്വന്തം അഭിപ്രായം കൂടി വരികളിൽ ചേർത്ത് തിരിച്ചെഴുത്തുകൾക്ക്

      Delete
  3. സ്വാതന്ത്ര്യത്തിനുശേഷം ചിലത് മരിച്ചു. ചിലത് ജനിച്ചു

    ReplyDelete
    Replies
    1. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി മരിച്ചവർ ജീവിച്ചിരിക്കണം
      എന്നും അവർ മാത്രമേ ജീവിച്ചിരിക്കൂ ജീവിച്ചിരിക്കാവൂ
      സ്വാതന്ത്ര്യം കിട്ടി ജീവിച്ചവർ അത് അനുഭവിക്കുന്നവർ
      അനുഭവിച്ചു കണ്ണടച്ച് സുഖിക്കുന്നവർ മരിച്ചു പോകും
      മരിച്ചു പോകണം
      നന്ദി അജിത്‌ ഭായ്

      Delete
  4. ഒരുപാടു ചിന്തകൾ ഉയർത്തുന്ന വരികൾ
    മനുഷ്യൻ ചിന്തിക്കുവാൻ പോലും സ്വാതന്ത്ര്യം ഇല്ലാതെ വഴി ഇടറുമ്പോൾ
    ഈ വരികൾ ചില തുറന്നെഴുത്തുകളുടെ നിയോഗം പേറുന്നു
    ആശംസകൾ

    ReplyDelete
    Replies
    1. വളരെ വളരെ നന്ദി സ്വാതന്ത്ര്യം ജനകീയമാകട്ടെ ഭരണകൂട സ്വാതന്ത്ര്യം ജനങ്ങളിലേക്ക് പരക്കട്ടെ. ജനം ഭരണത്തിന് ശക്തി പകരട്ടെ. സ്വാതന്ത്ര്യം കിട്ടി 67 വര്ഷം കഴിഞ്ഞിട്ടും ഭരണകൂടത്തിന്റെ സുബ്സിടി കിട്ടി ജനം ജീവിക്കേണ്ട അവസ്ഥ. ഭരണത്തിന്റെ ശക്തിയിൽ കരുണയിൽ ജനം ജീവിക്കേണ്ട അവസ്ഥ അത് മാറാതെ സ്വാതന്ത്ര്യം നിരർഥകം അല്ലെ?
      വളരെ നന്ദി ഭായ് വായനക്ക് അഭിപ്രായത്തിനു

      Delete
  5. സ്വാതന്ത്ര്യത്തിന് ചിലപ്പോള്‍ ചില നിയന്ത്രണങ്ങള്‍ വേണ്ടിവരും.....

    ReplyDelete
    Replies
    1. അത് എല്ലാവര്ക്കും ഒരുപോലെ വേണം അതാണല്ലോ സ്വാതന്ത്ര്യം നന്ദി അനുരാജ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു സൂര്യനൊരു കൊക്കൂൺ വിഷാദമൊരു കിളിക്കൂട് എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ പക്ഷേ കഴിഞ്ഞില്ല  ജമന്തിനിശ്വാസങ്ങളും വേനലും പക്കമേളങ്ങളും എന്ന് ചുരുക്കി ബാക്കിയായി പെരുക്കങ്ങൾ  ഒരു തബലയാവും വെയിൽ അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ ഒപ്പം പുതിയൊരു തബലയും സംഗീതത്തിൽ നിന്ന്  ഒരൽപ്പം മാറി താളങ്ങൾ ഏതുമില്ലാതെ ഒരു തബലയാവും സൂര്യൻ ഈണവെയിൽ എന്നൊക്കെ കുറിക്കുവാൻ തോന്നി ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി ശബ്ദങ്ങൾ പുരട്ടി ഓരോരുത്തരും കൊണ്ട് വരും  വിരൽ വെയിലിൽ തട്ടുന്നു നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ വെയിൽ തുടച്ച്  തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു മഞ്ഞുകാലം, ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു ഉടൽകൊണ്ട് ഉടലിനേ,  കൊണ്ട് നടക്കുന്നു വെയിൽ കൊണ്ട് വെയിലിനേ അടച്ചുവെക്കുന്നു കാറ്റത്തും മഴയത്തും എന്ന പോലെ കറുത്ത ശബ്ദത്തിൻ്റെ കുറുകിയ തോൽ വിരലുകൾ സൂര്യനേ തബലകളിൽ ഒഴിച്ചുവെക്കുന്നു നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ സിഗററ്റിൽ നിന്നും  ചാരത്തേ എന്ന പോലെ  തബലയുടേതല്ലാത്ത ശബ്ദത്തെ ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു സൂര്യൻ്റേത...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ