Skip to main content

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക്
കുന്നുമായി
വിളറിവിയർത്തു
കയറി
പോകുന്ന ഒരാൾ
അവിടെ എത്തുമ്പോൾ
അയാൾ ഇറക്കിവെച്ച കുന്നിൽ
അയാളറിയാതെ
ദൈവം
ഒരു ദേവാലയം
പണിഞ്ഞ് വെയ്ക്കുന്നു
ശിൽപ്പങ്ങളുടെ
കൊത്തുപണി ചെയ്ത
മേഘങ്ങൾ
മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ
വിശ്വാസത്തിന്റെ നെടുംന്തൂണുകൾ
അത്രയും വിശ്വാസിയാക്കി
അത്രയും താഴേയ്ക്ക്
അയാളെ
തള്ളിയിടുന്ന കാലം
2
സമയത്തിന്റെ
വളരെ ചെറിയ
ഒരു കോമേഴ്സ്യൽ
ബ്രേക്ക്‌
വിശ്വാസത്തിന്റെ കുറച്ചധികം
പരസ്യങ്ങൾ
3
കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം
പ്രാവുകളും പക്ഷികളുമായി
തിരിച്ചു അനായസേന
കുന്നുകയറുന്ന അയാൾ
അയാളിലെയ്ക്ക് തിരിച്ചുകയറുന്ന
പഴക്കമുള്ളചിരി
കയറുന്തോറും
അയാൾ
പടവുകൾ അഴിച്ചുകളയുന്നു
ചിരിച്ച ചിരി ഓരോന്നും
മായ്ച്ചു കളയുന്നു
അവസാന പടവും
അഴിച്ചു കഴിയുമ്പോൾ
വീണു പോകുന്ന
അയാൾ
അയാളുടെ ചിരികൊത്തിത്തിന്ന്
ചിറകുപേക്ഷിച്ചു
പറന്നുപോകുന്ന പ്രാവുകൾ
വെറും തൂവലുകളായി
നടന്നുപോകുന്ന കിളികൾ
പതിയെ പതിയേ
പ്രാവുകളുടെ ചിറകുകൾ
കൊണ്ടുണ്ടാക്കിയ
മണിയിലേയ്ക്ക്
അയാൾ കൂടുമാറുന്നു
ഓരോ മുഴക്കത്തിലും
ഇടിഞ്ഞു വീഴുന്ന
ക്ഷേത്രത്തിലെ പഴഞ്ചൻ
വിഗ്രഹമാവുന്നു
കൂടുതൽ കൂടുതൽ
കൂർത്തകല്ലുകളായി
താഴേയ്ക്ക്
തകർന്നുവീഴുന്നതിനിടയിൽ
കുറച്ചുകൂടി
സ്വതന്ത്ര്യമുള്ള ഒരാകാശം
അത്രയും പ്രതിധ്വനികളോട് കൂടി
ഒരു അവസാനചിരിയിൽ
അയാൾ
പണിഞ്ഞുവെയ്ക്കുന്നു!

Comments

  1. സമയത്തിന്റെ
    വളരെ ചെറിയ
    ഒരു കോമേഴ്സ്യൽ
    ബ്രേക്ക്‌
    വിശ്വാസത്തിന്റെ കുറച്ചധികം
    പരസ്യങ്ങൾ
    ഈ വരികള്‍ കൗതുകമായി...
    അവസാനവരിയില്‍ ഒരു തിരുത്തുണ്ടല്ലൊ...

    ReplyDelete
    Replies
    1. ശ്രദ്ധിച്ചില്ല ദിവ്യ തിരുത്തിയേക്കാം വളരെ സന്തോഷം

      Delete
    2. ശ്രദ്ധിച്ചില്ല ദിവ്യ തിരുത്തിയേക്കാം വളരെ സന്തോഷം

      Delete
  2. ഇതിനിടയിൽ ഒരു ബ്രേക്കും വേണ്ട

    ReplyDelete
  3. സമയത്തിന്റെ വളരെ ചെറിയ
    ഒരു കോമേഴ്സ്യൽ ബ്രേക്ക്‌
    പിന്നെ വിശ്വാസത്തിന്റെ കുറച്ചധികം
    പരസ്യങ്ങൾ

    പരസ്യം കാണാൻ തന്നെ സമയം ഇല്ല...!

    ReplyDelete
  4. ആകാശം പണിയുന്നവര്‍...
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!