Skip to main content

ഓണം; അവധിയില്ലാത്തൊരു പ്രവാസിമലയാളി

ഭിത്തിയിൽ ചിറകടിച്ചു ചിലച്ചു; കലണ്ടർ
ദേ.. ചിങ്ങമാസം ഇങ്ങെത്തിപ്പോയ്!
തൊടിയിലെ പൂക്കളും തല നീട്ടി ചോദിച്ചു..
ഒള്ളതോ? കേട്ടത് സത്യമാണോ?
വടിയൂന്നി വന്നൊരു അപ്പൂപ്പന്താടിയും
എത്തിനോക്കുന്നു ജനാലമേലെ!
മുറ്റത്തു നിന്നൊരു ഓര്ക്കിഡ്മദാമ്മയും
തലയൊന്നുയർത്തി നോക്കി മെല്ലേ!
ഫേഷ്യലു ചെയ്തൊരു ആന്തൂറിയം മാത്രം
കണ്ണേറു  കിട്ടാതെ ഒളിച്ചു നിന്നു.
തുമ്പയും തെറ്റിയും കുരുക്കുത്തി മുല്ലയും
പൂക്കളതിരുവാതിരയ്ക്കോരുങ്ങി നിന്നു.
വീട്ടിന്റെ മച്ചിൽ ഉറങ്ങിയ ഊഞ്ഞാലും-
മയക്കം വിടാതെ മരത്തിലേറി!
കാശില്ലാത്തൊരു പ്രവാസിയേ പോലെ-
ഓണം; അവധി കടംവാങ്ങി വന്നു-
എല്ലായിടവും എത്തി; മുഖമൊന്നുകാണിച്ചു-
സദ്യയുണ്ടു...  മടക്കമോ? ഓടി പിടിച്ചു തന്നേ!

Comments

  1. പ്രവാസിക്കെന്നും പ്രയാസം മാത്രം. ആശംസകൾ

    ReplyDelete
    Replies
    1. ബഷീർക്ക പ്രവാസിയെ കുറിച്ച് താങ്കളുടെ ഒരു കഥ വായിച്ചതു ഇപ്പോഴും മറന്നിട്ടില്ല സത്യമാണ് ഇക്കയുടെ അഭിപ്രായം വായനക്കും അഭിപ്രായത്തിനും നന്ദി ഓണാശംസകളും

      Delete
  2. ശരിയാ.ഓണമിങ്ങെത്തി.പ്രവാസിയുടെ ഓണം ചുരുങ്ങിയ വരികളിൽ നന്നായി അവതരിപ്പിച്ചു.

    എന്റെ മുൻകൂർ ഓണാശംസകൾ ഭായ്.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. "ഓണം ഒരു പ്രവാസി മലയാളി" എന്നാണ് ഞാൻ പറയാൻ ശ്രമിച്ചത്‌ പക്ഷെ പറഞ്ഞു വന്നപ്പോൾ പ്രവാസിയുടെ ഓണം പോലെ ആയി അതിൽ ക്ഷമ ചോദിക്കുന്നു സൌഗന്ധികം ഓണാശംസകൾ നേരുന്നു അഡ്വാൻസ്‌ അല്ല എടുത്തോളൂ വായനക്ക് നന്ദി അഭിപ്രായത്തിനു നന്ദി

      Delete
  3. ഓണം ഏറ്റവും കൂടുതല്‍ ഗൃഹാതുരതയോടു കൂടി ആഘോഷിക്കുന്നത് പ്രവാസികളാണന്നാണല്ലോ കേള്‍ക്കുന്നത്....

    ReplyDelete
    Replies
    1. അതെ അനുരാജ് ഒരു ലീവ് ഒക്കെ എടുത്തു ഒരു പ്രവാസി ആകുന്നോ?
      വായനക്കും അഭിപ്രായത്തിനും നന്ദി ഓണാശംസകളും

      Delete
  4. വിലക്കയറ്റത്തില്‍ നടുവൊടിഞ്ഞ ജനത്തിന് വിവാദങ്ങള്‍ കൊണ്ടൊരോണം!!

    ReplyDelete
    Replies
    1. അതേ അജിത്‌ഭായ് എന്നാലും ഓണം ഓണം തന്നെ ഓണാശംസകളും

      Delete
  5. ലോകത്ത് ഇനി ഒരു ലോകാവസാനം ഉണ്ടെങ്കിൽ അത് കേരളത്തിനും ബാധകമാണെങ്കിൽ അത് ഒരു തിരുവോണം കഴിഞ്ഞാവും!
    കാരണം മലയാളിക്ക് എന്തെങ്കിലും നഷ്ടപെടുവാനുണ്ടെങ്കിൽ അത് ഓണമാണ് പൊന്നോണം!
    ഇക്കഴിഞ്ഞ ഒരു നിമിഷത്തെ കുറിച്ച് ഓർത്തു വിഷമിക്കുന്നുണ്ടെങ്കിൽ അത് ഓണമാണ്!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക് കുന്നുമായി വിളറിവിയർത്തു കയറി പോകുന്ന ഒരാൾ അവിടെ എത്തുമ്പോൾ അയാൾ ഇറക്കിവെച്ച കുന്നിൽ അയാളറിയാതെ ദൈവം ഒരു ദേവാലയം പണിഞ്ഞ് വെയ്ക്കുന്നു ശിൽപ്പങ്ങളുടെ കൊത്തുപണി ചെയ്ത മേഘങ്ങൾ മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ വിശ്വാസത്തിന്റെ നെടുംന്തൂണുകൾ അത്രയും വിശ്വാസിയാക്കി അത്രയും താഴേയ്ക്ക് അയാളെ തള്ളിയിടുന്ന കാലം 2 സമയത്തിന്റെ വളരെ ചെറിയ ഒരു കോമേഴ്സ്യൽ ബ്രേക്ക്‌ വിശ്വാസത്തിന്റെ കുറച്ചധികം പരസ്യങ്ങൾ 3 കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം പ്രാവുകളും പക്ഷികളുമായി തിരിച്ചു അനായസേന കുന്നുകയറുന്ന അയാൾ അയാളിലെയ്ക്ക് തിരിച്ചുകയറുന്ന പഴക്കമുള്ളചിരി കയറുന്തോറും അയാൾ പടവുകൾ അഴിച്ചുകളയുന്നു ചിരിച്ച ചിരി ഓരോന്നും മായ്ച്ചു കളയുന്നു അവസാന പടവും അഴിച്ചു കഴിയുമ്പോൾ വീണു പോകുന്ന അയാൾ അയാളുടെ ചിരികൊത്തിത്തിന്ന് ചിറകുപേക്ഷിച്ചു പറന്നുപോകുന്ന പ്രാവുകൾ വെറും തൂവലുകളായി നടന്നുപോകുന്ന കിളികൾ പതിയെ പതിയേ പ്രാവുകളുടെ ചിറകുകൾ കൊണ്ടുണ്ടാക്കിയ മണിയിലേയ്ക്ക് അയാൾ കൂടുമാറുന്നു ഓരോ മുഴക്കത്തിലും ഇടിഞ്ഞു വീഴുന്ന ക്ഷേത്രത്തിലെ പഴഞ്ചൻ വിഗ്രഹമാവുന്നു ...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...