Skip to main content

ഓണം; അവധിയില്ലാത്തൊരു പ്രവാസിമലയാളി

ഭിത്തിയിൽ ചിറകടിച്ചു ചിലച്ചു; കലണ്ടർ
ദേ.. ചിങ്ങമാസം ഇങ്ങെത്തിപ്പോയ്!
തൊടിയിലെ പൂക്കളും തല നീട്ടി ചോദിച്ചു..
ഒള്ളതോ? കേട്ടത് സത്യമാണോ?
വടിയൂന്നി വന്നൊരു അപ്പൂപ്പന്താടിയും
എത്തിനോക്കുന്നു ജനാലമേലെ!
മുറ്റത്തു നിന്നൊരു ഓര്ക്കിഡ്മദാമ്മയും
തലയൊന്നുയർത്തി നോക്കി മെല്ലേ!
ഫേഷ്യലു ചെയ്തൊരു ആന്തൂറിയം മാത്രം
കണ്ണേറു  കിട്ടാതെ ഒളിച്ചു നിന്നു.
തുമ്പയും തെറ്റിയും കുരുക്കുത്തി മുല്ലയും
പൂക്കളതിരുവാതിരയ്ക്കോരുങ്ങി നിന്നു.
വീട്ടിന്റെ മച്ചിൽ ഉറങ്ങിയ ഊഞ്ഞാലും-
മയക്കം വിടാതെ മരത്തിലേറി!
കാശില്ലാത്തൊരു പ്രവാസിയേ പോലെ-
ഓണം; അവധി കടംവാങ്ങി വന്നു-
എല്ലായിടവും എത്തി; മുഖമൊന്നുകാണിച്ചു-
സദ്യയുണ്ടു...  മടക്കമോ? ഓടി പിടിച്ചു തന്നേ!

Comments

  1. പ്രവാസിക്കെന്നും പ്രയാസം മാത്രം. ആശംസകൾ

    ReplyDelete
    Replies
    1. ബഷീർക്ക പ്രവാസിയെ കുറിച്ച് താങ്കളുടെ ഒരു കഥ വായിച്ചതു ഇപ്പോഴും മറന്നിട്ടില്ല സത്യമാണ് ഇക്കയുടെ അഭിപ്രായം വായനക്കും അഭിപ്രായത്തിനും നന്ദി ഓണാശംസകളും

      Delete
  2. ശരിയാ.ഓണമിങ്ങെത്തി.പ്രവാസിയുടെ ഓണം ചുരുങ്ങിയ വരികളിൽ നന്നായി അവതരിപ്പിച്ചു.

    എന്റെ മുൻകൂർ ഓണാശംസകൾ ഭായ്.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. "ഓണം ഒരു പ്രവാസി മലയാളി" എന്നാണ് ഞാൻ പറയാൻ ശ്രമിച്ചത്‌ പക്ഷെ പറഞ്ഞു വന്നപ്പോൾ പ്രവാസിയുടെ ഓണം പോലെ ആയി അതിൽ ക്ഷമ ചോദിക്കുന്നു സൌഗന്ധികം ഓണാശംസകൾ നേരുന്നു അഡ്വാൻസ്‌ അല്ല എടുത്തോളൂ വായനക്ക് നന്ദി അഭിപ്രായത്തിനു നന്ദി

      Delete
  3. ഓണം ഏറ്റവും കൂടുതല്‍ ഗൃഹാതുരതയോടു കൂടി ആഘോഷിക്കുന്നത് പ്രവാസികളാണന്നാണല്ലോ കേള്‍ക്കുന്നത്....

    ReplyDelete
    Replies
    1. അതെ അനുരാജ് ഒരു ലീവ് ഒക്കെ എടുത്തു ഒരു പ്രവാസി ആകുന്നോ?
      വായനക്കും അഭിപ്രായത്തിനും നന്ദി ഓണാശംസകളും

      Delete
  4. വിലക്കയറ്റത്തില്‍ നടുവൊടിഞ്ഞ ജനത്തിന് വിവാദങ്ങള്‍ കൊണ്ടൊരോണം!!

    ReplyDelete
    Replies
    1. അതേ അജിത്‌ഭായ് എന്നാലും ഓണം ഓണം തന്നെ ഓണാശംസകളും

      Delete
  5. ലോകത്ത് ഇനി ഒരു ലോകാവസാനം ഉണ്ടെങ്കിൽ അത് കേരളത്തിനും ബാധകമാണെങ്കിൽ അത് ഒരു തിരുവോണം കഴിഞ്ഞാവും!
    കാരണം മലയാളിക്ക് എന്തെങ്കിലും നഷ്ടപെടുവാനുണ്ടെങ്കിൽ അത് ഓണമാണ് പൊന്നോണം!
    ഇക്കഴിഞ്ഞ ഒരു നിമിഷത്തെ കുറിച്ച് ഓർത്തു വിഷമിക്കുന്നുണ്ടെങ്കിൽ അത് ഓണമാണ്!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി