Skip to main content

കവിതകൾ (മൊബൈൽ വെർഷൻ)


നിരായുധനായ മരണം 
വികാരങ്ങളുടെ കുളിരിൽ മയങ്ങുന്ന
സായുധനായ എന്നെ പിടിക്കുവാൻ
മരിച്ചെന്നു പേരുദോഷം കേൾപ്പിക്കുവാൻ
നിരായുധനായി വെറുതേ  വന്നൊരു
ബധിരമൂക; പൂർണ്ണ വിരാമ ചിഹ്നം.
നിസ്സഹായനെങ്കിലും അർദ്ധമാനസനായി  ഞാൻ
എറിഞ്ഞു നല്കി എന്നായുധങ്ങൾ
സിഗരറ്റും മദ്യവും ഏറ്റുവാങ്ങി അവൻ
ദുർബലരായി ഞങ്ങൾ കീഴടങ്ങി
ഇരുവരും ഒരുമിച്ചു  മരിച്ചു വീണു

ലോഡ് ഷെഡിംഗ് 
ഒരു ലോഡ് നിറയെ മഴകിട്ടി
ഡാമിൽ കൊണ്ട് ഉണക്കാനിട്ടു
ഉണക്കി പൊടിച്ചു കറണ്ടുമാക്കി
പൽപ്പൊടി പോലെ കറണ്ടുമിന്നി
വെളുക്കെ മന്ത്രിമന്ദിരങ്ങൾ പല്ലുതേച്ചു
വെളുക്കെ ചിരിച്ചു തെരുവുവിളക്കുപോലെ
നേരം ഇരുണ്ടപ്പോൾ കറണ്ട് പോയി
ഉമിക്കരി പോലെ കറണ്ട് കട്ട് വന്നു
ജനം ചിരിക്കാൻ മറന്നു പോയി

പറ്റാത്ത പണി പറ്റീര് പണി 
കവിത ഒരു പെണ്ണിന്റെ പേരും
കവി ഒരു ആണിന്റെ പേരും
ആണെന്ന് കണ്ടപ്പോൾ തോന്നി
ഈ പണി നമുക്ക്  പറ്റിയതല്ല

Comments

  1. കൊള്ളാം..എല്ലാം ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. അനുരാജ് പ്രോത്സാഹനം ആണ് എന്റെ വരികളേക്കാൾ എനിക്കിഷ്ടപെട്ടത്‌
      വളരെ നന്ദിയുണ്ട്

      Delete
  2. കവിത ഒരു പെണ്ണിന്റെ പേരും
    കവി ഒരു ആണിന്റെ പേരും
    പേരിന്റെ വേരു തേടിയാലും
    പെണ്‍പിറവിയിലാവിഷ്കാരം.

    ReplyDelete
    Replies
    1. കലാധരന്മാഷേ ആ വരികളിലെ ഭംഗി താങ്കൾ കൂടുതൽ മനോഹരം ആക്കി വായനക്കും അതിലും മനോഹരമായ താങ്കളുടെ അഭിപ്രായ കവിതക്കും അതിലെ ആന്തരികയുക്തിക്കും നന്ദിയുണ്ട്

      Delete
  3. മൂന്നുമിഷ്ടമായി ഭായ്.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. മൂന്നു നന്ദി സൌഗന്ധികം

      Delete
  4. മൂന്നാമത്തേ , അവസ്സാനത്തേതിനൊടൊരു പ്രേമം ...!
    ഇഷ്ടായി.... കവി ഒരു ആണിന്റെ പേര്
    കവിത ഒരു പെണ്ണിന്റെയും ..
    തിരിച്ചറിവുകളാണ് നമ്മേ എപ്പൊഴും മാറ്റുന്നത്
    ചിലപ്പൊള്‍ അതു കൊണ്ടു മാത്രമൊരു
    മഹാകാവ്യം രചിച്ച് കൂടായികയുമില്ല ..
    സ്നേഹം സഖേ ..

    ReplyDelete
    Replies
    1. റിനി താങ്കളുടെ സഖേ എന്ന വിളി പകരുന്ന ഊര്ജം വല്ലാത്ത ശക്തി പകരാറുണ്ട് അഭിപ്രായം കൂടി ആകുമ്പോൾ വല്ലാത്ത ഒരു ഉന്മേഷം പ്രോത്സാഹനം ഉണർവ് അനുഭവപ്പെടാറുണ്ട് സ്നേഹപൂർവ്വം

      Delete
  5. ഈ പണി പറ്റീതാണേ...
    തുടര്‍ന്നോളൂ!

    ReplyDelete
    Replies
    1. വളരെ നന്ദി സ്നേഹം അജിത്‌ ഭായ്.. അജിത്‌ ഭായി യുടെ ഒരു കയ്യൊപ്പ് ഒരു ഗസറ്റ് ഓഫീസിറുടെ സാക്ഷ്യ പത്രം പോലെ ആധികാരികം ആണ്

      Delete
  6. കവിത ഒരു പെണ്ണിന്റെ പേരും
    കവി ഒരു ആണിന്റെ പേരും

    പിന്നെയെന്താ..... തുടർന്നോളൂ....
    ഇഷ്ടപ്പെട്ടു !!!

    ReplyDelete
    Replies
    1. നന്ദി ഉപഗുപ്തൻ എഴുത്തിനു അഭിപ്രായം തന്നെ പ്രോത്സാഹനം അതിന്റെ ഊര്ജം നന്ദി പറഞ്ഞാൽ തീരില്ല വളരെ വളരെ നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക് കുന്നുമായി വിളറിവിയർത്തു കയറി പോകുന്ന ഒരാൾ അവിടെ എത്തുമ്പോൾ അയാൾ ഇറക്കിവെച്ച കുന്നിൽ അയാളറിയാതെ ദൈവം ഒരു ദേവാലയം പണിഞ്ഞ് വെയ്ക്കുന്നു ശിൽപ്പങ്ങളുടെ കൊത്തുപണി ചെയ്ത മേഘങ്ങൾ മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ വിശ്വാസത്തിന്റെ നെടുംന്തൂണുകൾ അത്രയും വിശ്വാസിയാക്കി അത്രയും താഴേയ്ക്ക് അയാളെ തള്ളിയിടുന്ന കാലം 2 സമയത്തിന്റെ വളരെ ചെറിയ ഒരു കോമേഴ്സ്യൽ ബ്രേക്ക്‌ വിശ്വാസത്തിന്റെ കുറച്ചധികം പരസ്യങ്ങൾ 3 കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം പ്രാവുകളും പക്ഷികളുമായി തിരിച്ചു അനായസേന കുന്നുകയറുന്ന അയാൾ അയാളിലെയ്ക്ക് തിരിച്ചുകയറുന്ന പഴക്കമുള്ളചിരി കയറുന്തോറും അയാൾ പടവുകൾ അഴിച്ചുകളയുന്നു ചിരിച്ച ചിരി ഓരോന്നും മായ്ച്ചു കളയുന്നു അവസാന പടവും അഴിച്ചു കഴിയുമ്പോൾ വീണു പോകുന്ന അയാൾ അയാളുടെ ചിരികൊത്തിത്തിന്ന് ചിറകുപേക്ഷിച്ചു പറന്നുപോകുന്ന പ്രാവുകൾ വെറും തൂവലുകളായി നടന്നുപോകുന്ന കിളികൾ പതിയെ പതിയേ പ്രാവുകളുടെ ചിറകുകൾ കൊണ്ടുണ്ടാക്കിയ മണിയിലേയ്ക്ക് അയാൾ കൂടുമാറുന്നു ഓരോ മുഴക്കത്തിലും ഇടിഞ്ഞു വീഴുന്ന ക്ഷേത്രത്തിലെ പഴഞ്ചൻ വിഗ്രഹമാവുന്നു ...