Skip to main content

കവിതകൾ (മൊബൈൽ വെർഷൻ)


നിരായുധനായ മരണം 
വികാരങ്ങളുടെ കുളിരിൽ മയങ്ങുന്ന
സായുധനായ എന്നെ പിടിക്കുവാൻ
മരിച്ചെന്നു പേരുദോഷം കേൾപ്പിക്കുവാൻ
നിരായുധനായി വെറുതേ  വന്നൊരു
ബധിരമൂക; പൂർണ്ണ വിരാമ ചിഹ്നം.
നിസ്സഹായനെങ്കിലും അർദ്ധമാനസനായി  ഞാൻ
എറിഞ്ഞു നല്കി എന്നായുധങ്ങൾ
സിഗരറ്റും മദ്യവും ഏറ്റുവാങ്ങി അവൻ
ദുർബലരായി ഞങ്ങൾ കീഴടങ്ങി
ഇരുവരും ഒരുമിച്ചു  മരിച്ചു വീണു

ലോഡ് ഷെഡിംഗ് 
ഒരു ലോഡ് നിറയെ മഴകിട്ടി
ഡാമിൽ കൊണ്ട് ഉണക്കാനിട്ടു
ഉണക്കി പൊടിച്ചു കറണ്ടുമാക്കി
പൽപ്പൊടി പോലെ കറണ്ടുമിന്നി
വെളുക്കെ മന്ത്രിമന്ദിരങ്ങൾ പല്ലുതേച്ചു
വെളുക്കെ ചിരിച്ചു തെരുവുവിളക്കുപോലെ
നേരം ഇരുണ്ടപ്പോൾ കറണ്ട് പോയി
ഉമിക്കരി പോലെ കറണ്ട് കട്ട് വന്നു
ജനം ചിരിക്കാൻ മറന്നു പോയി

പറ്റാത്ത പണി പറ്റീര് പണി 
കവിത ഒരു പെണ്ണിന്റെ പേരും
കവി ഒരു ആണിന്റെ പേരും
ആണെന്ന് കണ്ടപ്പോൾ തോന്നി
ഈ പണി നമുക്ക്  പറ്റിയതല്ല

Comments

  1. കൊള്ളാം..എല്ലാം ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. അനുരാജ് പ്രോത്സാഹനം ആണ് എന്റെ വരികളേക്കാൾ എനിക്കിഷ്ടപെട്ടത്‌
      വളരെ നന്ദിയുണ്ട്

      Delete
  2. കവിത ഒരു പെണ്ണിന്റെ പേരും
    കവി ഒരു ആണിന്റെ പേരും
    പേരിന്റെ വേരു തേടിയാലും
    പെണ്‍പിറവിയിലാവിഷ്കാരം.

    ReplyDelete
    Replies
    1. കലാധരന്മാഷേ ആ വരികളിലെ ഭംഗി താങ്കൾ കൂടുതൽ മനോഹരം ആക്കി വായനക്കും അതിലും മനോഹരമായ താങ്കളുടെ അഭിപ്രായ കവിതക്കും അതിലെ ആന്തരികയുക്തിക്കും നന്ദിയുണ്ട്

      Delete
  3. മൂന്നുമിഷ്ടമായി ഭായ്.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. മൂന്നു നന്ദി സൌഗന്ധികം

      Delete
  4. മൂന്നാമത്തേ , അവസ്സാനത്തേതിനൊടൊരു പ്രേമം ...!
    ഇഷ്ടായി.... കവി ഒരു ആണിന്റെ പേര്
    കവിത ഒരു പെണ്ണിന്റെയും ..
    തിരിച്ചറിവുകളാണ് നമ്മേ എപ്പൊഴും മാറ്റുന്നത്
    ചിലപ്പൊള്‍ അതു കൊണ്ടു മാത്രമൊരു
    മഹാകാവ്യം രചിച്ച് കൂടായികയുമില്ല ..
    സ്നേഹം സഖേ ..

    ReplyDelete
    Replies
    1. റിനി താങ്കളുടെ സഖേ എന്ന വിളി പകരുന്ന ഊര്ജം വല്ലാത്ത ശക്തി പകരാറുണ്ട് അഭിപ്രായം കൂടി ആകുമ്പോൾ വല്ലാത്ത ഒരു ഉന്മേഷം പ്രോത്സാഹനം ഉണർവ് അനുഭവപ്പെടാറുണ്ട് സ്നേഹപൂർവ്വം

      Delete
  5. ഈ പണി പറ്റീതാണേ...
    തുടര്‍ന്നോളൂ!

    ReplyDelete
    Replies
    1. വളരെ നന്ദി സ്നേഹം അജിത്‌ ഭായ്.. അജിത്‌ ഭായി യുടെ ഒരു കയ്യൊപ്പ് ഒരു ഗസറ്റ് ഓഫീസിറുടെ സാക്ഷ്യ പത്രം പോലെ ആധികാരികം ആണ്

      Delete
  6. കവിത ഒരു പെണ്ണിന്റെ പേരും
    കവി ഒരു ആണിന്റെ പേരും

    പിന്നെയെന്താ..... തുടർന്നോളൂ....
    ഇഷ്ടപ്പെട്ടു !!!

    ReplyDelete
    Replies
    1. നന്ദി ഉപഗുപ്തൻ എഴുത്തിനു അഭിപ്രായം തന്നെ പ്രോത്സാഹനം അതിന്റെ ഊര്ജം നന്ദി പറഞ്ഞാൽ തീരില്ല വളരെ വളരെ നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

പിൻകഴുത്തിൽ ആകാശം വന്ന് മുട്ടും വിധം

വിശുദ്ധ തുവലുള്ള പക്ഷി  അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ ആകാശം ഒരു പുരോഹിതനാണെങ്കിൽ തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത് ആകാശം പുറത്തിറങ്ങുന്നു ഒരു പക്ഷിയാവുന്നു ആദ്യം ആകാശം വരുന്നു പിന്നെ നീല വരുന്നു എന്ന മട്ടിൽ ആദ്യം ഉറക്കം വരുന്നു ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം പിന്നെ അതിൻ്റെ അവകാശിയായ മനുഷ്യനേ  രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ എന്ന് ആകാശം സംശയിക്കും വിധം എനിക്ക് പകരം ആകാശത്തിൽ ജോലി ചെയ്യും മേഘം അതിൻ്റെ ഭാരമില്ലായ്മയുമായി വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു രണ്ട് ആകാശങ്ങൾക്കിടയിൽ അതിൻ്റെ ഇടവേളയിൽ  പുറത്തിറങ്ങും പക്ഷി ഇടവേളകൾ പക്ഷികൾ ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം നീലനിറത്തിൻ്റെ പിൻകഴുത്തുള്ള ആകാശം ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ വന്ന് കിടക്കുന്നത് കാണുന്നില്ലേ ഞാൻ എൻ്റെ പിൻകഴുത്ത് ആകാശത്തിൻ്റെ നിശ്വാസത്തിന്  കടം കൊടുക്കുന്നു പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...