Skip to main content

അന്തി കല്യാണം

എന്നും തൃസന്ധ്യയിൽ ചക്രവാളത്തിനു
സീമന്തരേഖയിൽ സിന്ദൂരം
കടലുകൾ സുവർണ പുടവ ചുറ്റി
പവിഴമല്ലികൾ പൂത്തുലഞ്ഞു
പോക്കുവെയിൽ പൊന്നണിഞ്ഞു
കടൽത്തീരമാകെ പുരുഷാരം..... മണൽത്തരി  പോലെ എത്തിയ പുരുഷാരം

കുരവയുമായി എതിരേറ്റു
അലയടിച്ചുയരുന്ന തിരമാല
സൂര്യനാണ് വരനെന്നു അടക്കം പറയുന്നു
വടക്കുനിന്നെത്തിയ കടൽക്കാറ്റു... വടക്കുനിന്നെത്തിയ കുളിർക്കാറ്റു

നെറ്റിയിൽ പൊട്ടു തൊട്ട വരൻ
വൈകി എത്തുന്നു താര തോഴിമാരും
മധു വിധുവിന് തിരക്ക് കൂട്ടുന്നു
തോഴനായ്‌ എത്തിയ ചന്തിരനും.. കള്ള ചിരിയോടെ എത്തിയ ചന്തിരനും

നിലാവോരിത്തിരി കുളിരു പകരുന്നു
എത്തിനോക്കുന്നു താരകളും
ഇരുളിന്റെ കമ്പിളി പുതപ്പുമായി എത്തുന്നു
മണിയറ വാതിലടച്ചു രാത്രി ..... നാണിച്ചു മുഖം താഴ്ത്തി വാതിലടച്ചു രാത്രി 

Comments

  1. മണിയറ വാതിലടച്ചു രാത്രി ..... മുഖം താഴ്ത്തി വാതിലടച്ചു രാത്രി

    ഇനിയിപ്പോ വര്‍ണ്ണിക്കാതിരിക്കയാ നല്ലത്

    ഗാനങ്ങളൊക്ക് നന്നാണ് കേട്ടോ!

    ReplyDelete
    Replies
    1. വളരെ വളരെ സന്തോഷം ഉണ്ട് അജിത്‌ ഭായ്
      അജിത്‌ ഭായ് യുടെ ഒരു നല്ല വാക്കിന് ഒരായിരം അഭിനന്ദങ്ങളുടെ ശക്തി ഉണ്ട്

      Delete
  2. Nalla bhaavana.
    Vaayichu veendum edit cheythaal nannaavum. Vaakkukalil thudangi:
    Eg: സീമന്തരേഖ, പവിഴമല്ലികൾ,കടൽthതീര..,മണൽthതരി etc. etc.

    ReplyDelete
  3. Nalla bhaavana.
    Vaayichu veendum edit cheythaal nannaavum. Vaakkukalil thudangi:
    Eg: സീമന്തരേഖ, പവിഴമല്ലികൾ,കടൽthതീര..,മണൽthതരി etc. etc.

    ReplyDelete
    Replies
    1. ഡോക്ടർ വളരെ വളരെ നന്ദി ഉണ്ട്

      ഡോക്ടർ ചൂണ്ടിക്കാട്ടിയ തെറ്റുകൾ തിരുത്തിയിട്ടുണ്ട്
      അതിനു പ്രത്യേക നന്ദി ഉണ്ട്

      Delete
  4. വധു ഭൂമിയായിരിക്കണം.....

    ReplyDelete
    Replies
    1. കല്യാണം ആണെങ്കിൽ പൊതുവെ വധുവിനു ഇമപോര്ടൻസ് കുറവാണ്
      വരനും സ്ത്രീധനവും വധുവിന്റെ ഡ്രസ്സ്‌ കല്യാണത്തിന്റെ മോടിയും മധുവിധു അത്ര തന്നെ
      വധു ആരായാലെന്താ അതല്ലേ ഒരർത്ഥത്തിൽ ഒരു സാധാരണ വിവാഹം?
      അനു രാജിന്റെ സംശയം വളരെ പ്രസക്തമാണ്‌

      Delete
  5. മാനത്തെക്കല്യാണം മണ്ണിലായെങ്കിൽ..

    കല്യാണം കൂടീട്ട്, വേഗം വീട് പിടിക്കാൻ നോക്ക്.നേരമിരുട്ടി.വെറുതെ കട്ടുറുമ്പാകാൻ നിക്കേണ്ട.ഹ..ഹ..

    നല്ല കവിത ഭായ്.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ഇത്രേ ഉള്ളൂ കല്യാണം നടത്തികൊടുത്ത മാതാപിതാക്കല്കും അവസ്ഥ ഇതൊക്കെ തന്നെ
      ചുമ്മാ ഞാൻ വെറുതെ പറഞ്ഞതാ നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി