Skip to main content

അന്തി കല്യാണം

എന്നും തൃസന്ധ്യയിൽ ചക്രവാളത്തിനു
സീമന്തരേഖയിൽ സിന്ദൂരം
കടലുകൾ സുവർണ പുടവ ചുറ്റി
പവിഴമല്ലികൾ പൂത്തുലഞ്ഞു
പോക്കുവെയിൽ പൊന്നണിഞ്ഞു
കടൽത്തീരമാകെ പുരുഷാരം..... മണൽത്തരി  പോലെ എത്തിയ പുരുഷാരം

കുരവയുമായി എതിരേറ്റു
അലയടിച്ചുയരുന്ന തിരമാല
സൂര്യനാണ് വരനെന്നു അടക്കം പറയുന്നു
വടക്കുനിന്നെത്തിയ കടൽക്കാറ്റു... വടക്കുനിന്നെത്തിയ കുളിർക്കാറ്റു

നെറ്റിയിൽ പൊട്ടു തൊട്ട വരൻ
വൈകി എത്തുന്നു താര തോഴിമാരും
മധു വിധുവിന് തിരക്ക് കൂട്ടുന്നു
തോഴനായ്‌ എത്തിയ ചന്തിരനും.. കള്ള ചിരിയോടെ എത്തിയ ചന്തിരനും

നിലാവോരിത്തിരി കുളിരു പകരുന്നു
എത്തിനോക്കുന്നു താരകളും
ഇരുളിന്റെ കമ്പിളി പുതപ്പുമായി എത്തുന്നു
മണിയറ വാതിലടച്ചു രാത്രി ..... നാണിച്ചു മുഖം താഴ്ത്തി വാതിലടച്ചു രാത്രി 

Comments

  1. മണിയറ വാതിലടച്ചു രാത്രി ..... മുഖം താഴ്ത്തി വാതിലടച്ചു രാത്രി

    ഇനിയിപ്പോ വര്‍ണ്ണിക്കാതിരിക്കയാ നല്ലത്

    ഗാനങ്ങളൊക്ക് നന്നാണ് കേട്ടോ!

    ReplyDelete
    Replies
    1. വളരെ വളരെ സന്തോഷം ഉണ്ട് അജിത്‌ ഭായ്
      അജിത്‌ ഭായ് യുടെ ഒരു നല്ല വാക്കിന് ഒരായിരം അഭിനന്ദങ്ങളുടെ ശക്തി ഉണ്ട്

      Delete
  2. Nalla bhaavana.
    Vaayichu veendum edit cheythaal nannaavum. Vaakkukalil thudangi:
    Eg: സീമന്തരേഖ, പവിഴമല്ലികൾ,കടൽthതീര..,മണൽthതരി etc. etc.

    ReplyDelete
  3. Nalla bhaavana.
    Vaayichu veendum edit cheythaal nannaavum. Vaakkukalil thudangi:
    Eg: സീമന്തരേഖ, പവിഴമല്ലികൾ,കടൽthതീര..,മണൽthതരി etc. etc.

    ReplyDelete
    Replies
    1. ഡോക്ടർ വളരെ വളരെ നന്ദി ഉണ്ട്

      ഡോക്ടർ ചൂണ്ടിക്കാട്ടിയ തെറ്റുകൾ തിരുത്തിയിട്ടുണ്ട്
      അതിനു പ്രത്യേക നന്ദി ഉണ്ട്

      Delete
  4. വധു ഭൂമിയായിരിക്കണം.....

    ReplyDelete
    Replies
    1. കല്യാണം ആണെങ്കിൽ പൊതുവെ വധുവിനു ഇമപോര്ടൻസ് കുറവാണ്
      വരനും സ്ത്രീധനവും വധുവിന്റെ ഡ്രസ്സ്‌ കല്യാണത്തിന്റെ മോടിയും മധുവിധു അത്ര തന്നെ
      വധു ആരായാലെന്താ അതല്ലേ ഒരർത്ഥത്തിൽ ഒരു സാധാരണ വിവാഹം?
      അനു രാജിന്റെ സംശയം വളരെ പ്രസക്തമാണ്‌

      Delete
  5. മാനത്തെക്കല്യാണം മണ്ണിലായെങ്കിൽ..

    കല്യാണം കൂടീട്ട്, വേഗം വീട് പിടിക്കാൻ നോക്ക്.നേരമിരുട്ടി.വെറുതെ കട്ടുറുമ്പാകാൻ നിക്കേണ്ട.ഹ..ഹ..

    നല്ല കവിത ഭായ്.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ഇത്രേ ഉള്ളൂ കല്യാണം നടത്തികൊടുത്ത മാതാപിതാക്കല്കും അവസ്ഥ ഇതൊക്കെ തന്നെ
      ചുമ്മാ ഞാൻ വെറുതെ പറഞ്ഞതാ നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു സൂര്യനൊരു കൊക്കൂൺ വിഷാദമൊരു കിളിക്കൂട് എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ പക്ഷേ കഴിഞ്ഞില്ല  ജമന്തിനിശ്വാസങ്ങളും വേനലും പക്കമേളങ്ങളും എന്ന് ചുരുക്കി ബാക്കിയായി പെരുക്കങ്ങൾ  ഒരു തബലയാവും വെയിൽ അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ ഒപ്പം പുതിയൊരു തബലയും സംഗീതത്തിൽ നിന്ന്  ഒരൽപ്പം മാറി താളങ്ങൾ ഏതുമില്ലാതെ ഒരു തബലയാവും സൂര്യൻ ഈണവെയിൽ എന്നൊക്കെ കുറിക്കുവാൻ തോന്നി ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി ശബ്ദങ്ങൾ പുരട്ടി ഓരോരുത്തരും കൊണ്ട് വരും  വിരൽ വെയിലിൽ തട്ടുന്നു നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ വെയിൽ തുടച്ച്  തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു മഞ്ഞുകാലം, ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു ഉടൽകൊണ്ട് ഉടലിനേ,  കൊണ്ട് നടക്കുന്നു വെയിൽ കൊണ്ട് വെയിലിനേ അടച്ചുവെക്കുന്നു കാറ്റത്തും മഴയത്തും എന്ന പോലെ കറുത്ത ശബ്ദത്തിൻ്റെ കുറുകിയ തോൽ വിരലുകൾ സൂര്യനേ തബലകളിൽ ഒഴിച്ചുവെക്കുന്നു നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ സിഗററ്റിൽ നിന്നും  ചാരത്തേ എന്ന പോലെ  തബലയുടേതല്ലാത്ത ശബ്ദത്തെ ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു സൂര്യൻ്റേത...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ