Skip to main content

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി
ഇരുകര കാണാതെ ഒഴുകും നദി
കണ്ണീർ കയങ്ങൾ തീർക്കും നദി
പ്രത്യയ ശാസ്ത്രം മറക്കും നദി

മുഷ്ടി ചുരുട്ടാൻ മറന്ന നദി
കണ്ണുരുട്ടാൻ പഠിച്ച നദി
മർക്കട മുഷ്ടികൾ തീർത്ത നദി
കുലം മറന്നോഴുകുന്ന മരണ നദി

വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി
സംസ്കാരം കുലം കുത്തിയ ദുരന്ത നദി
ജനഹിതം കടപുഴക്കിയ ദുരിത നദി
അടിസ്ഥാന വർഗം മറക്കും നദി

നഗരങ്ങൾ താണ്ടി തടിച്ച നദി
മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി
അറബി കടലിൽ പതിക്കും നദി
എന്തിനോ ഒഴുകുന്ന ഏതോ നദി
         
                                     നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന് 

വേനലിൽ കുളിര് പകർന്ന പുഴ 
ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ
അദ്വാന സ്വേദം അറിഞ്ഞ പുഴ 
മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ 
മുദ്രാവാക്യങ്ങൾ വിളിച്ച പുഴ 
തടസ്സങ്ങൾ പലതും കടന്ന പുഴ
കൃഷിയിടങ്ങൾ നനച്ച പുഴ 
ജനമനസ്സുകളറിഞ്ഞ പുഴ 
നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ
വിഷം കലരാ തെളിനീർ പുഴ 
വിപ്ലവ രക്തം കാത്ത പുഴ  
ധീരമായി ഒഴുകിയ  സഖാവു പുഴ 
സാംസ്കാരിക നായകർ കുളിച്ച പുഴ
അന്ധവിശ്വാസങ്ങൾ കളഞ്ഞ പുഴ 
കമ്മ്യുണിസ്റ്റ്   പച്ചകൾ തളിർത്ത പുഴ 
കൊച്ചണക്കെട്ടുകൾ കടന്നപുഴ
വലിയ ഡാമുകൾ തകർത്ത പുഴ
കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട പുഴ 
നദികൾ വിഴുങ്ങിയ കൊച്ചു പുഴ  



Comments

  1. നദി ചരിതം ,..... പുഴ ചരിതം ..

    ReplyDelete
    Replies
    1. വളരെ നന്ദി സുഹൃത്തേ വായനക്കും അഭിപ്രായത്തിനും

      Delete
  2. നദിയും
    പുഴയും
    ഒരു കുടുംബം!!

    ReplyDelete
    Replies
    1. അത് പറയുവാൻ നാണമാകുന്നു
      രണ്ടും ആട്ടക്കലാശം

      Delete
  3. നദി പുഴയും, പുഴ അരുവിയും, അരുവി തോടും, തോട് ഓടയുമായി മാറുന്നതാണല്ലോ ഇപ്പോഴത്തെ സ്ഥിതി...

    ReplyDelete
    Replies
    1. വളരെ സത്യമാണ് ആ നീരീക്ഷണം അനു രാജ്

      Delete
  4. ജനജീവിതം ദുസ്സഹമാക്കിയ ദുരിത നദി തന്നെ. സത്യം.!!

    നന്നായി, ഈ കവിത.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. അങ്ങിനെ ഞാൻ പറഞ്ഞിട്ടേ ഇല്ല

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..