Skip to main content

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി
ഇരുകര കാണാതെ ഒഴുകും നദി
കണ്ണീർ കയങ്ങൾ തീർക്കും നദി
പ്രത്യയ ശാസ്ത്രം മറക്കും നദി

മുഷ്ടി ചുരുട്ടാൻ മറന്ന നദി
കണ്ണുരുട്ടാൻ പഠിച്ച നദി
മർക്കട മുഷ്ടികൾ തീർത്ത നദി
കുലം മറന്നോഴുകുന്ന മരണ നദി

വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി
സംസ്കാരം കുലം കുത്തിയ ദുരന്ത നദി
ജനഹിതം കടപുഴക്കിയ ദുരിത നദി
അടിസ്ഥാന വർഗം മറക്കും നദി

നഗരങ്ങൾ താണ്ടി തടിച്ച നദി
മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി
അറബി കടലിൽ പതിക്കും നദി
എന്തിനോ ഒഴുകുന്ന ഏതോ നദി
         
                                     നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന് 

വേനലിൽ കുളിര് പകർന്ന പുഴ 
ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ
അദ്വാന സ്വേദം അറിഞ്ഞ പുഴ 
മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ 
മുദ്രാവാക്യങ്ങൾ വിളിച്ച പുഴ 
തടസ്സങ്ങൾ പലതും കടന്ന പുഴ
കൃഷിയിടങ്ങൾ നനച്ച പുഴ 
ജനമനസ്സുകളറിഞ്ഞ പുഴ 
നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ
വിഷം കലരാ തെളിനീർ പുഴ 
വിപ്ലവ രക്തം കാത്ത പുഴ  
ധീരമായി ഒഴുകിയ  സഖാവു പുഴ 
സാംസ്കാരിക നായകർ കുളിച്ച പുഴ
അന്ധവിശ്വാസങ്ങൾ കളഞ്ഞ പുഴ 
കമ്മ്യുണിസ്റ്റ്   പച്ചകൾ തളിർത്ത പുഴ 
കൊച്ചണക്കെട്ടുകൾ കടന്നപുഴ
വലിയ ഡാമുകൾ തകർത്ത പുഴ
കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട പുഴ 
നദികൾ വിഴുങ്ങിയ കൊച്ചു പുഴ  



Comments

  1. നദി ചരിതം ,..... പുഴ ചരിതം ..

    ReplyDelete
    Replies
    1. വളരെ നന്ദി സുഹൃത്തേ വായനക്കും അഭിപ്രായത്തിനും

      Delete
  2. നദിയും
    പുഴയും
    ഒരു കുടുംബം!!

    ReplyDelete
    Replies
    1. അത് പറയുവാൻ നാണമാകുന്നു
      രണ്ടും ആട്ടക്കലാശം

      Delete
  3. നദി പുഴയും, പുഴ അരുവിയും, അരുവി തോടും, തോട് ഓടയുമായി മാറുന്നതാണല്ലോ ഇപ്പോഴത്തെ സ്ഥിതി...

    ReplyDelete
    Replies
    1. വളരെ സത്യമാണ് ആ നീരീക്ഷണം അനു രാജ്

      Delete
  4. ജനജീവിതം ദുസ്സഹമാക്കിയ ദുരിത നദി തന്നെ. സത്യം.!!

    നന്നായി, ഈ കവിത.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. അങ്ങിനെ ഞാൻ പറഞ്ഞിട്ടേ ഇല്ല

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന