Skip to main content

മാറ്റത്തിനു ചില വരികൾ

വെയിൽ നട്ടു സൂര്യനെ കിളിർപ്പിച്ചിടാം
മഴത്തുള്ളി വിതച്ചു മഴ കൊയ്തിടാം
 മിന്നലായി  മഞ്ഞൾ വിളവെടുക്കാം
മഞ്ഞിനെ പുലരിയായ് കണി കണ്ടിടാം

മഞ്ഞിൽ  മഴവിൽ ശലഭമാകാം
പുലരിയിൽ ഉന്മേഷ പൂക്കളാകാം
കണികൊന്ന പൂക്കളായി വസന്തമാകാം
മണലൂറ്റാ പുഴയിലെ മീനായിടാം

പുഴയിലെ ഓളങ്ങളായ് കുളിച്ചു വരാം
പുതയിട്ട്  മണ്ണിന്നു തണലേകിടാം
വിയർപ്പിട്ടു ചാലിട്ടു  നീരോഴുക്കാം
തട്ടിട്ടു  തട്ടായി കൃഷി ചെയ്തീടാം

മരം നട്ടു ചുള്ളിക്ക് കമ്പോടിക്കാം
കുഴികുത്തി മതങ്ങളെ ദഹിപ്പിച്ചിടാം
പൂക്കളെ കല്ലിട്ടു പൂജിച്ചിടാം
ദൈവത്തിനെ നമുക്ക് സ്വതന്ത്രരാക്കാം

മരങ്ങളെ വരിച്ചങ്ങു ജീവിച്ചിടാം
കാട്ടിൽ ഇണ ചേർന്ന് സ്നേഹിച്ചിടാം
കാറ്റു മുറിച്ചങ്ങു ഊർജമാക്കാം
സൂര്യനെ ധ്യാനിച്ച് വിളക്കു വയ്ക്കാം

മദ്യം വെടിഞ്ഞു കൈ കഴുകാം
സ്നേഹ മന്ത്രങ്ങൾ ഉരുക്കഴിക്കാം
പ്രകൃതി മുതലായി സംരക്ഷിക്കാം
മനുഷ്യരായി നമുക്ക് തല ഉയർത്താം
മനുഷ്യരായി നമുക്ക് തല ഉയർത്താം
ഒത്തൊരുമിച്ചു കൈകൾ കോർക്കാം

Comments

  1. മാറ്റത്തിനായ്, മാറ്റുള്ള വരികൾ തലയുയർത്തിത്തന്നെ നിൽക്കുന്നു..!!

    നല്ല രചന.ഇഷ്ടമായി.

    ശുഭാശംസകൾ..

    ReplyDelete
  2. നമുക്ക് പ്രകൃതിയുടെ മക്കളായി ജീവിച്ചിടാം.......

    ReplyDelete
  3. Nalla prameyam, avatharanam.

    ReplyDelete
  4. പ്രകൃതിയിലേക്ക് മടങ്ങാം..

    ReplyDelete
    Replies
    1. ശരത് വായനക്ക് അഭിപ്രായത്തിനു നന്ദി

      Delete
  5. സൂര്യനെ ധ്യാനിച്ച് വിളക്ക് വയ്ക്കാമായിരുന്നു
    പക്ഷെ ഈ സരിതേം ശാലൂം ബിജൂം കൂടെ എല്ലാം കൊളമാക്കി!!

    ReplyDelete
    Replies
    1. നന്ദി അജിത്‌ഭായ് സോളാർ സീരിയൽ ഇനി എന്താവുമോ എന്തോ? ഇനി എത്ര നാൾ കൂടി കാണേണ്ടി വരും? ഗണേഷിനെ ഡേറ്റ് ഇല്ലാത്തതു കൊണ്ടാവും ഇപ്പൊ അധികം കാണാറില്ല.. സരിതയുടെ വസ്ത്രാലങ്കാരവും ശാലുവിന്റെ അഭിനയം എല്ലാം നന്നാവുന്നുണ്ട്. വക്കീൽ രാഷ്ട്രീയം പോലീസ് ദിവസം മുഴുവൻ മുഴുവൻ ചാനലിൽ കണ്ടിട്ടും സര്ക്കരെന്താ കണ്ണടക്കുന്നെ?

      Delete
  6. കവിത നന്നായിട്ടുണ്ട് ബൈജു :)

    ReplyDelete
    Replies
    1. നർമത്തിന്റെ മർമം അറിയുന്ന കഥാകാരന്റെ അഭിപ്രായത്തിനു വളരെ നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു സൂര്യനൊരു കൊക്കൂൺ വിഷാദമൊരു കിളിക്കൂട് എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ പക്ഷേ കഴിഞ്ഞില്ല  ജമന്തിനിശ്വാസങ്ങളും വേനലും പക്കമേളങ്ങളും എന്ന് ചുരുക്കി ബാക്കിയായി പെരുക്കങ്ങൾ  ഒരു തബലയാവും വെയിൽ അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ ഒപ്പം പുതിയൊരു തബലയും സംഗീതത്തിൽ നിന്ന്  ഒരൽപ്പം മാറി താളങ്ങൾ ഏതുമില്ലാതെ ഒരു തബലയാവും സൂര്യൻ ഈണവെയിൽ എന്നൊക്കെ കുറിക്കുവാൻ തോന്നി ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി ശബ്ദങ്ങൾ പുരട്ടി ഓരോരുത്തരും കൊണ്ട് വരും  വിരൽ വെയിലിൽ തട്ടുന്നു നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ വെയിൽ തുടച്ച്  തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു മഞ്ഞുകാലം, ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു ഉടൽകൊണ്ട് ഉടലിനേ,  കൊണ്ട് നടക്കുന്നു വെയിൽ കൊണ്ട് വെയിലിനേ അടച്ചുവെക്കുന്നു കാറ്റത്തും മഴയത്തും എന്ന പോലെ കറുത്ത ശബ്ദത്തിൻ്റെ കുറുകിയ തോൽ വിരലുകൾ സൂര്യനേ തബലകളിൽ ഒഴിച്ചുവെക്കുന്നു നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ സിഗററ്റിൽ നിന്നും  ചാരത്തേ എന്ന പോലെ  തബലയുടേതല്ലാത്ത ശബ്ദത്തെ ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു സൂര്യൻ്റേത...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ