Skip to main content

മാറ്റത്തിനു ചില വരികൾ

വെയിൽ നട്ടു സൂര്യനെ കിളിർപ്പിച്ചിടാം
മഴത്തുള്ളി വിതച്ചു മഴ കൊയ്തിടാം
 മിന്നലായി  മഞ്ഞൾ വിളവെടുക്കാം
മഞ്ഞിനെ പുലരിയായ് കണി കണ്ടിടാം

മഞ്ഞിൽ  മഴവിൽ ശലഭമാകാം
പുലരിയിൽ ഉന്മേഷ പൂക്കളാകാം
കണികൊന്ന പൂക്കളായി വസന്തമാകാം
മണലൂറ്റാ പുഴയിലെ മീനായിടാം

പുഴയിലെ ഓളങ്ങളായ് കുളിച്ചു വരാം
പുതയിട്ട്  മണ്ണിന്നു തണലേകിടാം
വിയർപ്പിട്ടു ചാലിട്ടു  നീരോഴുക്കാം
തട്ടിട്ടു  തട്ടായി കൃഷി ചെയ്തീടാം

മരം നട്ടു ചുള്ളിക്ക് കമ്പോടിക്കാം
കുഴികുത്തി മതങ്ങളെ ദഹിപ്പിച്ചിടാം
പൂക്കളെ കല്ലിട്ടു പൂജിച്ചിടാം
ദൈവത്തിനെ നമുക്ക് സ്വതന്ത്രരാക്കാം

മരങ്ങളെ വരിച്ചങ്ങു ജീവിച്ചിടാം
കാട്ടിൽ ഇണ ചേർന്ന് സ്നേഹിച്ചിടാം
കാറ്റു മുറിച്ചങ്ങു ഊർജമാക്കാം
സൂര്യനെ ധ്യാനിച്ച് വിളക്കു വയ്ക്കാം

മദ്യം വെടിഞ്ഞു കൈ കഴുകാം
സ്നേഹ മന്ത്രങ്ങൾ ഉരുക്കഴിക്കാം
പ്രകൃതി മുതലായി സംരക്ഷിക്കാം
മനുഷ്യരായി നമുക്ക് തല ഉയർത്താം
മനുഷ്യരായി നമുക്ക് തല ഉയർത്താം
ഒത്തൊരുമിച്ചു കൈകൾ കോർക്കാം

Comments

  1. മാറ്റത്തിനായ്, മാറ്റുള്ള വരികൾ തലയുയർത്തിത്തന്നെ നിൽക്കുന്നു..!!

    നല്ല രചന.ഇഷ്ടമായി.

    ശുഭാശംസകൾ..

    ReplyDelete
  2. നമുക്ക് പ്രകൃതിയുടെ മക്കളായി ജീവിച്ചിടാം.......

    ReplyDelete
  3. Nalla prameyam, avatharanam.

    ReplyDelete
  4. പ്രകൃതിയിലേക്ക് മടങ്ങാം..

    ReplyDelete
    Replies
    1. ശരത് വായനക്ക് അഭിപ്രായത്തിനു നന്ദി

      Delete
  5. സൂര്യനെ ധ്യാനിച്ച് വിളക്ക് വയ്ക്കാമായിരുന്നു
    പക്ഷെ ഈ സരിതേം ശാലൂം ബിജൂം കൂടെ എല്ലാം കൊളമാക്കി!!

    ReplyDelete
    Replies
    1. നന്ദി അജിത്‌ഭായ് സോളാർ സീരിയൽ ഇനി എന്താവുമോ എന്തോ? ഇനി എത്ര നാൾ കൂടി കാണേണ്ടി വരും? ഗണേഷിനെ ഡേറ്റ് ഇല്ലാത്തതു കൊണ്ടാവും ഇപ്പൊ അധികം കാണാറില്ല.. സരിതയുടെ വസ്ത്രാലങ്കാരവും ശാലുവിന്റെ അഭിനയം എല്ലാം നന്നാവുന്നുണ്ട്. വക്കീൽ രാഷ്ട്രീയം പോലീസ് ദിവസം മുഴുവൻ മുഴുവൻ ചാനലിൽ കണ്ടിട്ടും സര്ക്കരെന്താ കണ്ണടക്കുന്നെ?

      Delete
  6. കവിത നന്നായിട്ടുണ്ട് ബൈജു :)

    ReplyDelete
    Replies
    1. നർമത്തിന്റെ മർമം അറിയുന്ന കഥാകാരന്റെ അഭിപ്രായത്തിനു വളരെ നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം