Skip to main content

ദത്തു ഭൂമി

ഭാരതം എന്നോ ആർക്കോ  ഒരു ദത്തു ഭൂമി
ദത്തെടുക്കപ്പെട്ട മക്കൾ എല്ലാവരും  ഈ ഭൂമിയെ സ്നേഹിക്കാൻ എന്ന് പഠിക്കും?
ദത്തെടുത്ത പാർട്ടികൾ ഈ ഭൂമിയെ സ്നേഹിക്കാൻ എന്ന്  പഠിക്കും?
മതങ്ങൾ മനസ്സിലാക്കും
ദത്തു പുത്രിമാർ മനസ്സിലാക്കും
ഈ ഭൂമി  സ്വന്തം അമ്മ ആണെന്ന് മക്കൾ എന്ന് മനസ്സിലാക്കും 

Comments

  1. ഭാരതമാതാവിന്‍ മക്കളെവിടെ?

    ReplyDelete
    Replies
    1. ഭാരതം പെറ്റത് മിണ്ട പ്രാണി കളെ ആണ് മരങ്ങളും സസ്യങ്ങളും എല്ലാം പെടും അവര്ക്കൊരു കൂട്ടായി ദ്രാവിഡർ എന്നും ആര്യർ എന്ന് രണ്ടു മക്കളെ എടുത്തു വളർത്തി
      ആക്രമിക്കാൻ വന്ന കൊള്ളക്കാരെ മക്കളെ പോലെ സ്വീകരിച്ചിരുത്തി
      കച്ചവടത്തിന് വന്ന കച്ചവടക്കാരെ ദത്തെടുത്തു
      അയൽ രാജ്യത്തു നടന്ന വിപ്ലവം പോലും സ്വന്തം പോലെ ദത്തെടുത്തു
      എന്നിട്ടെന്തായി?
      മതം ഇല്ലാതിരുന്ന രാജ്യം സംസ്കാരം മതം ആയപ്പോൾ മതങ്ങളും ദത്തെടുത്തു
      ഇപ്പൊ രാജ്യം ഇന്ത്യ ആയി.. ചരമഗീതം എഴുതി കഴിഞ്ഞു ഭൂമിക്കാണ് ..ഭൂമി നമുക്ക് ഇന്ത്യ അല്ലെ? സമ്പാദ്യം മുഴുവൻ വിദേശ രാജ്യത്തു ഇന്ത്യയിൽ പട്ടിണി ദാരിദ്ര്യം ജനങ്ങൾക്ക്‌ അധികാരത്തിനു വിദേശത്ത് നിക്ഷേപം. വിദേശത്ത് തുമ്മിയാൽ ഇവിടെ വില കൂടും ഇവിടെ സമ്പത്ത വ്യവസ്ഥ തളരും. സ്വന്തം പട്ടാളക്കാരുടെ തല അറുത്ത അയൽ രാജ്യത്തിനോട് ഒന്നും ചോദിക്കാനില്ല തീവ്രവാദി മരിച്ചാൽ ചോദിയ്ക്കാൻ ആളുണ്ട് ഇറ്റാലിയൻ നവികര്ക്ക് വേണ്ടി വാദിക്കാൻ ഇവിടെ ആൾക്കാരുണ്ട്? ഈ ഭൂമി ആരുടെതാണ് അപ്പോൾ? ചൈന കയ്യേറുന്നു? എന്താ നമ്മൾ ഇങ്ങനെ വിഘടിച്ചു നില്ക്കുന്നത്? ദത്ത് പുത്രരേ പോലെ? മലാല യൗസുഫ് ഇന്ത്യയിൽ കുട്ടികളുടെ ബാല വേലയെ കുറിച്ച് പ്രസംഗിച്ചു U N . മലലക്ക് വേണ്ടി കയ്യടിച്ചു കുട്ടികൾക്കോ? പോട്ടെ അജിത്‌ ഭായ് എല്ലാം ശാപം ആണ് ഭാരതത്തിനു എന്നോ കിട്ടിയ ശാപം സ്വന്തം ജനങ്ങൾ ഒരിക്കലും ഭാരതത്തെ സ്നേഹിക്കില്ല എന്നോ ഭാരതം കൊണ്ട് പ്രയോജനം വിദേശി കലക്ക് അത് കച്ചവടത്തിന് വന്നാലും ശരി ആക്രമിക്കാൻ വന്നാലും ശരി വഴിയെ പോയാലും ശരി. ഭാരതത്തിൽ ജനിച്ചാൽ വിദേശത്ത് പോയി കഷ്ടപ്പെടണം എന്നാവും
      എന്ടോ സുല്ഫാൻ യുനിയാൻ കര്ബ്യിടെ അന്ടെര്സണ്‍ amway ബോഫോര്സ് ലാവ്‌ലിൻ തുടങ്ങിയ കേസുകളിൽ വിദേശ രാഷ്ട്ര കംബനികല്ക് ഒരു സമൻസ് പോലും പല കേസുകളിലും നേരെ പോയിട്ടില്ല അത് കൂടി കൂട്ടി വായിക്കണം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു സൂര്യനൊരു കൊക്കൂൺ വിഷാദമൊരു കിളിക്കൂട് എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ പക്ഷേ കഴിഞ്ഞില്ല  ജമന്തിനിശ്വാസങ്ങളും വേനലും പക്കമേളങ്ങളും എന്ന് ചുരുക്കി ബാക്കിയായി പെരുക്കങ്ങൾ  ഒരു തബലയാവും വെയിൽ അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ ഒപ്പം പുതിയൊരു തബലയും സംഗീതത്തിൽ നിന്ന്  ഒരൽപ്പം മാറി താളങ്ങൾ ഏതുമില്ലാതെ ഒരു തബലയാവും സൂര്യൻ ഈണവെയിൽ എന്നൊക്കെ കുറിക്കുവാൻ തോന്നി ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി ശബ്ദങ്ങൾ പുരട്ടി ഓരോരുത്തരും കൊണ്ട് വരും  വിരൽ വെയിലിൽ തട്ടുന്നു നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ വെയിൽ തുടച്ച്  തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു മഞ്ഞുകാലം, ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു ഉടൽകൊണ്ട് ഉടലിനേ,  കൊണ്ട് നടക്കുന്നു വെയിൽ കൊണ്ട് വെയിലിനേ അടച്ചുവെക്കുന്നു കാറ്റത്തും മഴയത്തും എന്ന പോലെ കറുത്ത ശബ്ദത്തിൻ്റെ കുറുകിയ തോൽ വിരലുകൾ സൂര്യനേ തബലകളിൽ ഒഴിച്ചുവെക്കുന്നു നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ സിഗററ്റിൽ നിന്നും  ചാരത്തേ എന്ന പോലെ  തബലയുടേതല്ലാത്ത ശബ്ദത്തെ ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു സൂര്യൻ്റേത...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ