Skip to main content

ദത്തു ഭൂമി

ഭാരതം എന്നോ ആർക്കോ  ഒരു ദത്തു ഭൂമി
ദത്തെടുക്കപ്പെട്ട മക്കൾ എല്ലാവരും  ഈ ഭൂമിയെ സ്നേഹിക്കാൻ എന്ന് പഠിക്കും?
ദത്തെടുത്ത പാർട്ടികൾ ഈ ഭൂമിയെ സ്നേഹിക്കാൻ എന്ന്  പഠിക്കും?
മതങ്ങൾ മനസ്സിലാക്കും
ദത്തു പുത്രിമാർ മനസ്സിലാക്കും
ഈ ഭൂമി  സ്വന്തം അമ്മ ആണെന്ന് മക്കൾ എന്ന് മനസ്സിലാക്കും 

Comments

  1. ഭാരതമാതാവിന്‍ മക്കളെവിടെ?

    ReplyDelete
    Replies
    1. ഭാരതം പെറ്റത് മിണ്ട പ്രാണി കളെ ആണ് മരങ്ങളും സസ്യങ്ങളും എല്ലാം പെടും അവര്ക്കൊരു കൂട്ടായി ദ്രാവിഡർ എന്നും ആര്യർ എന്ന് രണ്ടു മക്കളെ എടുത്തു വളർത്തി
      ആക്രമിക്കാൻ വന്ന കൊള്ളക്കാരെ മക്കളെ പോലെ സ്വീകരിച്ചിരുത്തി
      കച്ചവടത്തിന് വന്ന കച്ചവടക്കാരെ ദത്തെടുത്തു
      അയൽ രാജ്യത്തു നടന്ന വിപ്ലവം പോലും സ്വന്തം പോലെ ദത്തെടുത്തു
      എന്നിട്ടെന്തായി?
      മതം ഇല്ലാതിരുന്ന രാജ്യം സംസ്കാരം മതം ആയപ്പോൾ മതങ്ങളും ദത്തെടുത്തു
      ഇപ്പൊ രാജ്യം ഇന്ത്യ ആയി.. ചരമഗീതം എഴുതി കഴിഞ്ഞു ഭൂമിക്കാണ് ..ഭൂമി നമുക്ക് ഇന്ത്യ അല്ലെ? സമ്പാദ്യം മുഴുവൻ വിദേശ രാജ്യത്തു ഇന്ത്യയിൽ പട്ടിണി ദാരിദ്ര്യം ജനങ്ങൾക്ക്‌ അധികാരത്തിനു വിദേശത്ത് നിക്ഷേപം. വിദേശത്ത് തുമ്മിയാൽ ഇവിടെ വില കൂടും ഇവിടെ സമ്പത്ത വ്യവസ്ഥ തളരും. സ്വന്തം പട്ടാളക്കാരുടെ തല അറുത്ത അയൽ രാജ്യത്തിനോട് ഒന്നും ചോദിക്കാനില്ല തീവ്രവാദി മരിച്ചാൽ ചോദിയ്ക്കാൻ ആളുണ്ട് ഇറ്റാലിയൻ നവികര്ക്ക് വേണ്ടി വാദിക്കാൻ ഇവിടെ ആൾക്കാരുണ്ട്? ഈ ഭൂമി ആരുടെതാണ് അപ്പോൾ? ചൈന കയ്യേറുന്നു? എന്താ നമ്മൾ ഇങ്ങനെ വിഘടിച്ചു നില്ക്കുന്നത്? ദത്ത് പുത്രരേ പോലെ? മലാല യൗസുഫ് ഇന്ത്യയിൽ കുട്ടികളുടെ ബാല വേലയെ കുറിച്ച് പ്രസംഗിച്ചു U N . മലലക്ക് വേണ്ടി കയ്യടിച്ചു കുട്ടികൾക്കോ? പോട്ടെ അജിത്‌ ഭായ് എല്ലാം ശാപം ആണ് ഭാരതത്തിനു എന്നോ കിട്ടിയ ശാപം സ്വന്തം ജനങ്ങൾ ഒരിക്കലും ഭാരതത്തെ സ്നേഹിക്കില്ല എന്നോ ഭാരതം കൊണ്ട് പ്രയോജനം വിദേശി കലക്ക് അത് കച്ചവടത്തിന് വന്നാലും ശരി ആക്രമിക്കാൻ വന്നാലും ശരി വഴിയെ പോയാലും ശരി. ഭാരതത്തിൽ ജനിച്ചാൽ വിദേശത്ത് പോയി കഷ്ടപ്പെടണം എന്നാവും
      എന്ടോ സുല്ഫാൻ യുനിയാൻ കര്ബ്യിടെ അന്ടെര്സണ്‍ amway ബോഫോര്സ് ലാവ്‌ലിൻ തുടങ്ങിയ കേസുകളിൽ വിദേശ രാഷ്ട്ര കംബനികല്ക് ഒരു സമൻസ് പോലും പല കേസുകളിലും നേരെ പോയിട്ടില്ല അത് കൂടി കൂട്ടി വായിക്കണം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..

കപ്പിലെടുത്ത സായാഹ്നത്തെക്കുറിച്ച്

മുറുക്കിപ്പിടിക്കാനും അടക്കിപ്പിടിക്കുവാനും കഴിയാത്ത വിധം ചിലപ്പോഴെങ്കിലും ഉടലിൻ്റെ അതിഭാവുകത്വങ്ങൾ ഒരു അപ്പൂപ്പന്താടിയേപ്പോലെ എടുത്ത് വെച്ച് ഊതിപ്പറത്തി വിടാറില്ലേ, ജീവിതം? മുതിർന്നവരും പങ്കെടുക്കുമെന്നേയുള്ളു, മുതിർന്നാലും അപ്പോൾ അവർ കാപ്പിപ്പൊടി നിറമുള്ള അപ്പൂപ്പന്താടികൾ വായുനിറച്ച ബലൂണിൻ്റെ ചോട്ടിൽ കൈവിട്ടുപോകുന്നതിൻ്റെ ഉൽസവങ്ങളിൽ  കുട്ടിയേപ്പോലെ, കുട്ടികൾ മാത്രം പങ്കെടുക്കുന്ന ഉത്സവങ്ങളിൽ കാപ്പിക്കപ്പുകൾ  ബലൂണുകൾ ആവുന്ന ബാൽക്കണിയിലെ ആഴങ്ങളിൽ രണ്ട് ഉടലുകളേക്കുറിച്ച്  മുതിരുന്തോറും അവർ കുടിക്കുന്തോറും കലങ്ങുന്ന വാചാലത അവരുടെ കപ്പുകളിൽ കാപ്പിപ്പൊടിയിൽ പാൽ കലരും നിശ്ശബ്ദത അവരുടെ കണ്ണുകളിൽ കാപ്പിക്കപ്പുകളുടെ  ബലൂണുകളിൽ തൂങ്ങി അവർ നമ്മളായി കാപ്പിനിറമുള്ള സായാഹ്നങ്ങളിൽ വന്നിറങ്ങുന്നു അഥവാ, ഒരു കപ്പിൽ എടുക്കാവുന്ന സായാഹ്നങ്ങൾ അവർ ചുണ്ടോട് ചേർക്കുന്നതാവാം 2 ചുണ്ടോടടുപ്പിക്കുമ്പോൾ കാപ്പിക്കപ്പുകൾ എടുക്കും തീരുമാനം അത്രയും ചൂടുള്ളത് ആവി പറക്കുന്നത് വിയർക്കുവാൻ തീരുമാനിക്കുമ്പോൾ മാത്രം അവൾ ധരിക്കും  കാപ്പിപ്പൊടി നിറമുള്ള കുപ്പായം  അതും അധികം കൈയ്യിറക്കമില്ലാത്തത് ...