Skip to main content

പ്രണയം (ഐ ലവ് യു ചെയ്തത്)

ജീവിതം സുന്ദരം സൌന്ദര്യ പൂരണവും
മരണം സാന്ത്വനം അനിവാര്യ ഭാജ്യവും
സുന്ദര ജീവിതം സ്വപ്നമായ് കണ്ടിടാം
മരണം കൊതിച്ചങ്ങു സായൂജ്യം നേടിടാം

ഉറക്കത്തിൽ സ്വപ്‌നങ്ങൾ കനവായി മറന്നിടാം
ജീവനിൽ മരണവും സ്വപ്നമായ് കണ്ടിടാം
ദിവാസ്വപ്നങ്ങൾ സ്വപ്‌നങ്ങൾ ആയാലും
പ്രണയവും മരണവും കനവായി കാണുക

ഒരിക്കലും മരിക്കരുതറിഞ്ഞു കൊണ്ടായാലും
പ്രണയമോ ആയിടാം അറിയാതെ ആണെങ്കിൽ
തിരിച്ചു വരവുകൾ എളുപ്പമല്ലെങ്കിലും
വന്നാലോ അത് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും

പ്രണയിക്കും മുമ്പേ കൃഷ്ണനൊന്നാകിലും
മയിൽ പീലി വർണങ്ങൾ തലയിലുണ്ടാകിലും
മഴവില്ല് കാലം കുടയായ് നിവർത്തീടിലും
പ്രണയ ശേഷം ആരും കർണനായ് ത്യജിച്ചീടാം
മയിൽ പീലി കൾ കറി വേപ്പില ആയിടാം
മഴവില്ലോ അന്ധന്റെ ഇരുട്ടായ്‌ മറഞ്ഞെക്കാം

ജീവിതമോ കുത്തഴിഞ്ഞ പുസ്തകമായീടാം
ആത്മ ഹത്യതൻ കെട്ടു അഴിഞ്ഞങ്ങു വീണേക്കാം
മറിക്കുവാൻ മടിക്കുന്ന താളുകളായേക്കാം
പ്രണയം പൊഴിച്ച തൂവലായ് അടർന്നേക്കാം

ഏതു പുഷ്പവും പ്രണയമായ് തോന്നിടാം
അടർത്തിയാൽ വാടിയ പൂവായ് കൊഴിഞ്ഞീടാം
നില്ക്കട്ടെ കണ്ടോളൂ മോഹമായ് മറന്നോളൂ
പിച്ചല്ലേ ഇറുക്കല്ലേ പൂ മൊട്ടായ് വാടുമേ

കയ്യെത്തും ദൂരത്തു വിടരുന്ന പ്രണയത്തെ
ഇറുക്കാതെ മണത്താലും  കണ്ടങ്ങ്‌ മറന്നാലും
ഇറുത്താലോ പറിച്ചാലോ സ്വന്തമായി ഗണിച്ചാലോ
നിരാശ തൻ താജ്മഹൽ കണ്ണീരിൽ കണ്ടേക്കാം

ഏകനായി പൂക്കൾ വിടരാത്ത വസന്തത്തിൻ
ഏദൻ തോപ്പിൽ നോക്ക് കുത്തിയായി നിന്നേക്കാം
പ്രണയം ഏവർക്കും കൊതിക്കാമെന്നാകിലും
പ്രണയം ഏവർക്കും വിധിച്ചതല്ല ഓർക്കുക

വിധിച്ച പ്രണയം മരണമെന്നോർക്കുക
ജീവിതം പ്രണയമായ് മോഹിച്ചു തീർക്കുക
കരയുന്നതെല്ലാം കാമമെന്നറിയുന്ന കുതിരയും
പ്രണയിച്ചാൽ വെറും കഴുത എന്നോർക്കുക

Comments

  1. വ്യത്യസ്തനാമൊരു കവി, എഴുത്തുകാരന്‍, ചിന്തകന്‍, ബ്ലോഗര്‍

    ReplyDelete
    Replies
    1. അജിത്‌ ഭായ് ഒരു നല്ല ചൂട് സുലൈമാനി കുടിക്കുമ്പോൾ കിട്ടുന്ന ഉണര്വുണ്ട് അജിത്‌ ഭായിയുടെ അഭിപ്രായങ്ങൾക്ക്, ചില ദിവസം അജിത്‌ ഭായിക്ക് വായിക്കുവാൻ ഇന്ന് ഒന്നും എഴുതിയില്ലല്ലോ എന്ന് തന്നെ ആണ് എഴുതുവാൻ മടിക്കുമ്പോൾ പോസ്റ്റ്‌ ചെയ്യുവാൻ പ്രേരിപ്പിക്കുന്ന ഘടകം.
      വളരെ നന്ദി ഉണ്ട് അജിത്‌ ഭായ് വളരെ വളരെ നന്ദി

      Delete
  2. പ്രിയ ബൈജൂ താങ്കളുടെ കവിതയില്‍ ഒരു പാട് നല്ല ആശയങ്ങള്‍, ചിന്തകള്‍, കാഴ്ചപ്പാടുകള്‍, ആകുലതകള്‍..ഒക്കെയുണ്ടെങ്കിലും വരികള്‍ക്ക് അച്ചടക്കം കുറവാണ്. ഒരു കാടുകയറ്റം അനുഭവപ്പെടുന്നു. ചിന്തകളെ മനസ്സിന്റെ മൂശയില്‍കിടന്ന് ഉരുകുവാന്‍ അനുവദിക്കുക..അപ്പോള്‍ ഈ പ്രശ്നം ഒഴിവാക്കാം...ഭാവുകങ്ങള്‍

    ReplyDelete
    Replies
    1. എനിക്ക് അച്ചടക്കം എന്ന് പറയുന്നത് ഒരു കൊച്ചു അടക്കം തന്നെ ആണ്, അത് കാലം തീരുമാനിക്കട്ടെ, വരികളുടെ അച്ചടക്ക മില്ലായ്മ ജീവിതത്തിന്റെ തന്നെ.. അച്ചടക്കമുള്ള ജീവിതത്തിനു എനിക്ക് എഴുതുവനോന്നും ഇല്ല അവിടെ എല്ലാവര്ക്കും സുഖം ഇവിടെ എല്ലാവര്ക്കും സുഖം എന്നുള്ള കത്തിൽ ഞാൻ വിശ്വസിക്കുന്നുമില്ല. എന്തായാലും താങ്കളുടെ അഭിപ്രായം 100 ശതമാനം സത്യമാണ് അത് അംഗീകരിക്കുന്നു

      Delete
  3. പ്രണയം ഏവർക്കും കൊതിക്കാമെന്നാകിലും
    പ്രണയം ഏവർക്കും വിധിച്ചതല്ല ഓർക്കുക


    ഓർമ്മയുണ്ട് ഭായ്,ഓർമ്മയുണ്ട്.ഇതെപ്പോഴും ഓർമ്മയുണ്ട്.

    വളരെ നല്ല ചിന്തകൾ,വരികൾ.അഭിനന്ദനങ്ങൾ.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. ഡിഗ്രിക്ക് ഫൈനൽ .ഇയർ ആയീ എന്ന് കരുതി പ്രണയത്തിൽ അത് UKG പോലും ആകണം എന്നില്ല, പ്രണയം ചിലര്ക്ക് പറഞ്ഞിട്ടുണ്ട്, അല്ലാത്തവർക്ക് ഗൈഡ് ഉണ്ട് അത് വായിച്ചു പഠിക്കണം അല്ലെങ്കിൽ ട്യുഷന് പോകണം, ഇതൊന്നും പറ്റില്ലെങ്കിൽ മിനിമം മോഹൻലാൽ അഭിനയിച്ച ഒരു 10-15 സിനിമ പ്രിയദർശൻ സംവിധാനം ചെയ്തത് 80-90 കാലഘട്ടത്തിൽ ഇറങ്ങിയത്‌ കാണണം. ഇനിയും സമയം ഉണ്ട് ഒന്ന് ട്രൈ ചെയ്തു നോക്കൂ
      ഏതിനും വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  4. എനിക്ക് വളെരെ ഇഷ്ടമുള്ള വരികള്‍..അനുഭവിച്ചവര്കു അതിന്‍റെ തിവ്രത മനസ്സിലാവും. ബഷീര്‍ ദോഹ

    ReplyDelete
    Replies
    1. വളരെ നന്ദി സുഹൃത്തേ ഈ വാക്കുകൾ കുറിച്ചതിന് അനുഭവങ്ങൾ ഓർമ്മകൾ അതല്ലേ ജീവിതം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക് കുന്നുമായി വിളറിവിയർത്തു കയറി പോകുന്ന ഒരാൾ അവിടെ എത്തുമ്പോൾ അയാൾ ഇറക്കിവെച്ച കുന്നിൽ അയാളറിയാതെ ദൈവം ഒരു ദേവാലയം പണിഞ്ഞ് വെയ്ക്കുന്നു ശിൽപ്പങ്ങളുടെ കൊത്തുപണി ചെയ്ത മേഘങ്ങൾ മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ വിശ്വാസത്തിന്റെ നെടുംന്തൂണുകൾ അത്രയും വിശ്വാസിയാക്കി അത്രയും താഴേയ്ക്ക് അയാളെ തള്ളിയിടുന്ന കാലം 2 സമയത്തിന്റെ വളരെ ചെറിയ ഒരു കോമേഴ്സ്യൽ ബ്രേക്ക്‌ വിശ്വാസത്തിന്റെ കുറച്ചധികം പരസ്യങ്ങൾ 3 കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം പ്രാവുകളും പക്ഷികളുമായി തിരിച്ചു അനായസേന കുന്നുകയറുന്ന അയാൾ അയാളിലെയ്ക്ക് തിരിച്ചുകയറുന്ന പഴക്കമുള്ളചിരി കയറുന്തോറും അയാൾ പടവുകൾ അഴിച്ചുകളയുന്നു ചിരിച്ച ചിരി ഓരോന്നും മായ്ച്ചു കളയുന്നു അവസാന പടവും അഴിച്ചു കഴിയുമ്പോൾ വീണു പോകുന്ന അയാൾ അയാളുടെ ചിരികൊത്തിത്തിന്ന് ചിറകുപേക്ഷിച്ചു പറന്നുപോകുന്ന പ്രാവുകൾ വെറും തൂവലുകളായി നടന്നുപോകുന്ന കിളികൾ പതിയെ പതിയേ പ്രാവുകളുടെ ചിറകുകൾ കൊണ്ടുണ്ടാക്കിയ മണിയിലേയ്ക്ക് അയാൾ കൂടുമാറുന്നു ഓരോ മുഴക്കത്തിലും ഇടിഞ്ഞു വീഴുന്ന ക്ഷേത്രത്തിലെ പഴഞ്ചൻ വിഗ്രഹമാവുന്നു ...