Skip to main content

പ്രണയം (ഐ ലവ് യു ചെയ്തത്)

ജീവിതം സുന്ദരം സൌന്ദര്യ പൂരണവും
മരണം സാന്ത്വനം അനിവാര്യ ഭാജ്യവും
സുന്ദര ജീവിതം സ്വപ്നമായ് കണ്ടിടാം
മരണം കൊതിച്ചങ്ങു സായൂജ്യം നേടിടാം

ഉറക്കത്തിൽ സ്വപ്‌നങ്ങൾ കനവായി മറന്നിടാം
ജീവനിൽ മരണവും സ്വപ്നമായ് കണ്ടിടാം
ദിവാസ്വപ്നങ്ങൾ സ്വപ്‌നങ്ങൾ ആയാലും
പ്രണയവും മരണവും കനവായി കാണുക

ഒരിക്കലും മരിക്കരുതറിഞ്ഞു കൊണ്ടായാലും
പ്രണയമോ ആയിടാം അറിയാതെ ആണെങ്കിൽ
തിരിച്ചു വരവുകൾ എളുപ്പമല്ലെങ്കിലും
വന്നാലോ അത് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും

പ്രണയിക്കും മുമ്പേ കൃഷ്ണനൊന്നാകിലും
മയിൽ പീലി വർണങ്ങൾ തലയിലുണ്ടാകിലും
മഴവില്ല് കാലം കുടയായ് നിവർത്തീടിലും
പ്രണയ ശേഷം ആരും കർണനായ് ത്യജിച്ചീടാം
മയിൽ പീലി കൾ കറി വേപ്പില ആയിടാം
മഴവില്ലോ അന്ധന്റെ ഇരുട്ടായ്‌ മറഞ്ഞെക്കാം

ജീവിതമോ കുത്തഴിഞ്ഞ പുസ്തകമായീടാം
ആത്മ ഹത്യതൻ കെട്ടു അഴിഞ്ഞങ്ങു വീണേക്കാം
മറിക്കുവാൻ മടിക്കുന്ന താളുകളായേക്കാം
പ്രണയം പൊഴിച്ച തൂവലായ് അടർന്നേക്കാം

ഏതു പുഷ്പവും പ്രണയമായ് തോന്നിടാം
അടർത്തിയാൽ വാടിയ പൂവായ് കൊഴിഞ്ഞീടാം
നില്ക്കട്ടെ കണ്ടോളൂ മോഹമായ് മറന്നോളൂ
പിച്ചല്ലേ ഇറുക്കല്ലേ പൂ മൊട്ടായ് വാടുമേ

കയ്യെത്തും ദൂരത്തു വിടരുന്ന പ്രണയത്തെ
ഇറുക്കാതെ മണത്താലും  കണ്ടങ്ങ്‌ മറന്നാലും
ഇറുത്താലോ പറിച്ചാലോ സ്വന്തമായി ഗണിച്ചാലോ
നിരാശ തൻ താജ്മഹൽ കണ്ണീരിൽ കണ്ടേക്കാം

ഏകനായി പൂക്കൾ വിടരാത്ത വസന്തത്തിൻ
ഏദൻ തോപ്പിൽ നോക്ക് കുത്തിയായി നിന്നേക്കാം
പ്രണയം ഏവർക്കും കൊതിക്കാമെന്നാകിലും
പ്രണയം ഏവർക്കും വിധിച്ചതല്ല ഓർക്കുക

വിധിച്ച പ്രണയം മരണമെന്നോർക്കുക
ജീവിതം പ്രണയമായ് മോഹിച്ചു തീർക്കുക
കരയുന്നതെല്ലാം കാമമെന്നറിയുന്ന കുതിരയും
പ്രണയിച്ചാൽ വെറും കഴുത എന്നോർക്കുക

Comments

  1. വ്യത്യസ്തനാമൊരു കവി, എഴുത്തുകാരന്‍, ചിന്തകന്‍, ബ്ലോഗര്‍

    ReplyDelete
    Replies
    1. അജിത്‌ ഭായ് ഒരു നല്ല ചൂട് സുലൈമാനി കുടിക്കുമ്പോൾ കിട്ടുന്ന ഉണര്വുണ്ട് അജിത്‌ ഭായിയുടെ അഭിപ്രായങ്ങൾക്ക്, ചില ദിവസം അജിത്‌ ഭായിക്ക് വായിക്കുവാൻ ഇന്ന് ഒന്നും എഴുതിയില്ലല്ലോ എന്ന് തന്നെ ആണ് എഴുതുവാൻ മടിക്കുമ്പോൾ പോസ്റ്റ്‌ ചെയ്യുവാൻ പ്രേരിപ്പിക്കുന്ന ഘടകം.
      വളരെ നന്ദി ഉണ്ട് അജിത്‌ ഭായ് വളരെ വളരെ നന്ദി

      Delete
  2. പ്രിയ ബൈജൂ താങ്കളുടെ കവിതയില്‍ ഒരു പാട് നല്ല ആശയങ്ങള്‍, ചിന്തകള്‍, കാഴ്ചപ്പാടുകള്‍, ആകുലതകള്‍..ഒക്കെയുണ്ടെങ്കിലും വരികള്‍ക്ക് അച്ചടക്കം കുറവാണ്. ഒരു കാടുകയറ്റം അനുഭവപ്പെടുന്നു. ചിന്തകളെ മനസ്സിന്റെ മൂശയില്‍കിടന്ന് ഉരുകുവാന്‍ അനുവദിക്കുക..അപ്പോള്‍ ഈ പ്രശ്നം ഒഴിവാക്കാം...ഭാവുകങ്ങള്‍

    ReplyDelete
    Replies
    1. എനിക്ക് അച്ചടക്കം എന്ന് പറയുന്നത് ഒരു കൊച്ചു അടക്കം തന്നെ ആണ്, അത് കാലം തീരുമാനിക്കട്ടെ, വരികളുടെ അച്ചടക്ക മില്ലായ്മ ജീവിതത്തിന്റെ തന്നെ.. അച്ചടക്കമുള്ള ജീവിതത്തിനു എനിക്ക് എഴുതുവനോന്നും ഇല്ല അവിടെ എല്ലാവര്ക്കും സുഖം ഇവിടെ എല്ലാവര്ക്കും സുഖം എന്നുള്ള കത്തിൽ ഞാൻ വിശ്വസിക്കുന്നുമില്ല. എന്തായാലും താങ്കളുടെ അഭിപ്രായം 100 ശതമാനം സത്യമാണ് അത് അംഗീകരിക്കുന്നു

      Delete
  3. പ്രണയം ഏവർക്കും കൊതിക്കാമെന്നാകിലും
    പ്രണയം ഏവർക്കും വിധിച്ചതല്ല ഓർക്കുക


    ഓർമ്മയുണ്ട് ഭായ്,ഓർമ്മയുണ്ട്.ഇതെപ്പോഴും ഓർമ്മയുണ്ട്.

    വളരെ നല്ല ചിന്തകൾ,വരികൾ.അഭിനന്ദനങ്ങൾ.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. ഡിഗ്രിക്ക് ഫൈനൽ .ഇയർ ആയീ എന്ന് കരുതി പ്രണയത്തിൽ അത് UKG പോലും ആകണം എന്നില്ല, പ്രണയം ചിലര്ക്ക് പറഞ്ഞിട്ടുണ്ട്, അല്ലാത്തവർക്ക് ഗൈഡ് ഉണ്ട് അത് വായിച്ചു പഠിക്കണം അല്ലെങ്കിൽ ട്യുഷന് പോകണം, ഇതൊന്നും പറ്റില്ലെങ്കിൽ മിനിമം മോഹൻലാൽ അഭിനയിച്ച ഒരു 10-15 സിനിമ പ്രിയദർശൻ സംവിധാനം ചെയ്തത് 80-90 കാലഘട്ടത്തിൽ ഇറങ്ങിയത്‌ കാണണം. ഇനിയും സമയം ഉണ്ട് ഒന്ന് ട്രൈ ചെയ്തു നോക്കൂ
      ഏതിനും വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  4. എനിക്ക് വളെരെ ഇഷ്ടമുള്ള വരികള്‍..അനുഭവിച്ചവര്കു അതിന്‍റെ തിവ്രത മനസ്സിലാവും. ബഷീര്‍ ദോഹ

    ReplyDelete
    Replies
    1. വളരെ നന്ദി സുഹൃത്തേ ഈ വാക്കുകൾ കുറിച്ചതിന് അനുഭവങ്ങൾ ഓർമ്മകൾ അതല്ലേ ജീവിതം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..