Skip to main content

ചിതയിൽ ഒരു സതി

ജീവിതത്തെ പ്രണയിച്ചു കൊതി തീര്ന്ന ജഡവും
നട്ടാൽ കുരുക്കാത്ത കള്ളം പറഞ്ഞു വേര് ഉറക്കാത്ത മതങ്ങളും
ആർത്തലച്ചു നടത്തുന്ന പുല അടിയന്തിരങ്ങളിൽ
മരണം ഒരു ആചാരവും അടക്കം ഒരു അനുഷ്ടാനവും
ചിത ഒരു അലങ്കാരവും ആയി ഓച്ചാനിച്ച് നിൽക്കുമ്പോൾ
പല ശവങ്ങളും ഒരു പുരുഷനായി മരിച്ചു കിടക്കാറുണ്ട് ...  നിശ്ചലം


നട്ടു നനക്കാത്ത തൊട്ടു കൂടാത്ത ഗർഭിണി മാവുകൾ
ഞെട്ടിൽ തൂങ്ങി പൊക്കിൾ കൊടി അറുക്കാത്ത മൂവാണ്ടൻ മാങ്ങകൾ
മുല ഞെട്ട് ചോരുന്ന കറ യൂറുന്ന  യൗവന മരങ്ങൾ
ചന്ദന മണ മുള്ള ഇത്തിൾ കണ്ണി പോൽ മുട്ടുള്ള മുട്ടികൾ
വെട്ടി ചിതയിൽ വച്ച് സതി ഒരു അനാചാരമായി അനുഷ്ടിച്ചു
ചിതയിൽ ഒരിക്കൽ കൂടി മരിച്ചു ദഹിച്ചു വീഴാറുണ്ട്‌............ .. ...  സലജ്ജം

മരമേ നിന്നെ അടക്കുന്ന ചിതകളിൽ നിന്നെ ദഹിപ്പിക്കുവാൻ
ഒരു ശവം കൂടി വച്ചതാണെന്നു മാപ്പ് പറഞ്ഞു മരിച്ചു വീഴട്ടെ ഞാൻ.. നിര്ജീവം 

Comments

  1. Replies
    1. മനസിലായില്ലെങ്കിലും അത് തുറന്നു പറയാൻ കാണിച്ച നല്ല മനസ്സിന് നന്ദി
      അതിലുപരി അഭിപ്രായം പറഞ്ഞതിനും നന്ദി ഉണ്ട്
      അല്ലെങ്കിലും മനസിലാവുന്ന കാര്യങ്ങൾ ആണെങ്കിൽ പറയേണ്ട കാര്യം ഇല്ലല്ലോ
      അത് കൊണ്ട് തന്നെ എഴുതുന്ന കാര്യങ്ങൾ മനസിലാവണം എന്നുമില്ല
      അത് എഴുത്തിന്റെ കുഴപ്പം തന്നെ

      Delete
  2. സ്വയം " സതി " ആകുന്ന " മരങ്ങള്‍ "..
    ജനിച്ച് ജീവിച്ച് ഇവിടം വിടുമ്പൊള്‍
    കൂടേ കൂട്ടുവാന്‍ കൂട്ട് പിടിക്കുന്നത് ,
    പാവം ജീവനുള്ള തുടുപ്പുകളേയാണ്..
    വെട്ടി വീഴ്ത്തി പട്ടട തീര്‍ക്കുമ്പൊള്‍ ജീവനില്ലാത്തവനില്‍
    ജീവനുള്ളവയെ നിരത്തുമ്പൊള്‍ എന്നൊ മാഞ്ഞ സതി പുനര്‍ജനിക്കുന്നു ..
    നല്ലൊരു ചിന്തയുണ്ടിതില്‍ സഖേ ..
    അനാചാരങ്ങളുടെ പേരില്‍ തീര്‍ന്നു പൊകുന്ന
    ജീവിതം മുറ്റാത്ത ജന്മങ്ങള്‍ പാര്‍ക്കുന്ന പച്ചപ്പുകള്‍ ..
    ഒന്നില്‍ ഇപ്പൊള്‍ ആശ്വസ്സിക്കാം , മാവില്ലാല്ലൊ അല്ലേ ?
    ചുട്ടു പഴുത്ത ഇരുമ്പില്‍ തീരുന്നുണ്ടിപ്പൊള്‍ പലതും ..
    സ്നേഹം സഖേ .. ഈ വേറിട്ട ചിന്തക്ക് സ്നേഹം സഖേ

    ReplyDelete
    Replies
    1. വൈദ്യുതി ശ്മശാനങ്ങൾ
      വ്യാപകം ആകണം, നാട്ടിൻ പുറങ്ങളിൽ പോലും ഒരു ശവത്തിനു ഒരു മരം വച്ച് കൂട്ട് പോകുന്ന വ്യവസ്ഥിതിക്കു അറുതി വരട്ടെ
      ചിന്തകൾക്ക് നല്ല മനസ്സിന്റെ കൂട്ട് വരുന്നത് കാണുമ്പോൾ മനസ്സ് നിറയുന്നുണ്ട് ഒരു പാട് സ്നേഹം മടങ്ങി വരവിലും

      Delete
  3. മരം വയ്ക്കട്ടെ

    ReplyDelete
  4. വെട്ടിവീഴ്ത്തപ്പെടുമ്പോഴും,ചിതയിൽ എരിയുമ്പോഴും അവർക്കായിക്കരയാനാരുമില്ല!!

    നല്ല ചിന്ത,കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം ഇത് വായിച്ചു രണ്ടു വരി അഭിപ്രായം പറഞ്ഞതിലൂടെ മരത്തിനും വേണ്ടി കരയുവാൻ സൌഗന്ധികതിനും കഴിഞ്ഞിട്ടുണ്ട്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി