Skip to main content

ചിതയിൽ ഒരു സതി

ജീവിതത്തെ പ്രണയിച്ചു കൊതി തീര്ന്ന ജഡവും
നട്ടാൽ കുരുക്കാത്ത കള്ളം പറഞ്ഞു വേര് ഉറക്കാത്ത മതങ്ങളും
ആർത്തലച്ചു നടത്തുന്ന പുല അടിയന്തിരങ്ങളിൽ
മരണം ഒരു ആചാരവും അടക്കം ഒരു അനുഷ്ടാനവും
ചിത ഒരു അലങ്കാരവും ആയി ഓച്ചാനിച്ച് നിൽക്കുമ്പോൾ
പല ശവങ്ങളും ഒരു പുരുഷനായി മരിച്ചു കിടക്കാറുണ്ട് ...  നിശ്ചലം


നട്ടു നനക്കാത്ത തൊട്ടു കൂടാത്ത ഗർഭിണി മാവുകൾ
ഞെട്ടിൽ തൂങ്ങി പൊക്കിൾ കൊടി അറുക്കാത്ത മൂവാണ്ടൻ മാങ്ങകൾ
മുല ഞെട്ട് ചോരുന്ന കറ യൂറുന്ന  യൗവന മരങ്ങൾ
ചന്ദന മണ മുള്ള ഇത്തിൾ കണ്ണി പോൽ മുട്ടുള്ള മുട്ടികൾ
വെട്ടി ചിതയിൽ വച്ച് സതി ഒരു അനാചാരമായി അനുഷ്ടിച്ചു
ചിതയിൽ ഒരിക്കൽ കൂടി മരിച്ചു ദഹിച്ചു വീഴാറുണ്ട്‌............ .. ...  സലജ്ജം

മരമേ നിന്നെ അടക്കുന്ന ചിതകളിൽ നിന്നെ ദഹിപ്പിക്കുവാൻ
ഒരു ശവം കൂടി വച്ചതാണെന്നു മാപ്പ് പറഞ്ഞു മരിച്ചു വീഴട്ടെ ഞാൻ.. നിര്ജീവം 

Comments

  1. Replies
    1. മനസിലായില്ലെങ്കിലും അത് തുറന്നു പറയാൻ കാണിച്ച നല്ല മനസ്സിന് നന്ദി
      അതിലുപരി അഭിപ്രായം പറഞ്ഞതിനും നന്ദി ഉണ്ട്
      അല്ലെങ്കിലും മനസിലാവുന്ന കാര്യങ്ങൾ ആണെങ്കിൽ പറയേണ്ട കാര്യം ഇല്ലല്ലോ
      അത് കൊണ്ട് തന്നെ എഴുതുന്ന കാര്യങ്ങൾ മനസിലാവണം എന്നുമില്ല
      അത് എഴുത്തിന്റെ കുഴപ്പം തന്നെ

      Delete
  2. സ്വയം " സതി " ആകുന്ന " മരങ്ങള്‍ "..
    ജനിച്ച് ജീവിച്ച് ഇവിടം വിടുമ്പൊള്‍
    കൂടേ കൂട്ടുവാന്‍ കൂട്ട് പിടിക്കുന്നത് ,
    പാവം ജീവനുള്ള തുടുപ്പുകളേയാണ്..
    വെട്ടി വീഴ്ത്തി പട്ടട തീര്‍ക്കുമ്പൊള്‍ ജീവനില്ലാത്തവനില്‍
    ജീവനുള്ളവയെ നിരത്തുമ്പൊള്‍ എന്നൊ മാഞ്ഞ സതി പുനര്‍ജനിക്കുന്നു ..
    നല്ലൊരു ചിന്തയുണ്ടിതില്‍ സഖേ ..
    അനാചാരങ്ങളുടെ പേരില്‍ തീര്‍ന്നു പൊകുന്ന
    ജീവിതം മുറ്റാത്ത ജന്മങ്ങള്‍ പാര്‍ക്കുന്ന പച്ചപ്പുകള്‍ ..
    ഒന്നില്‍ ഇപ്പൊള്‍ ആശ്വസ്സിക്കാം , മാവില്ലാല്ലൊ അല്ലേ ?
    ചുട്ടു പഴുത്ത ഇരുമ്പില്‍ തീരുന്നുണ്ടിപ്പൊള്‍ പലതും ..
    സ്നേഹം സഖേ .. ഈ വേറിട്ട ചിന്തക്ക് സ്നേഹം സഖേ

    ReplyDelete
    Replies
    1. വൈദ്യുതി ശ്മശാനങ്ങൾ
      വ്യാപകം ആകണം, നാട്ടിൻ പുറങ്ങളിൽ പോലും ഒരു ശവത്തിനു ഒരു മരം വച്ച് കൂട്ട് പോകുന്ന വ്യവസ്ഥിതിക്കു അറുതി വരട്ടെ
      ചിന്തകൾക്ക് നല്ല മനസ്സിന്റെ കൂട്ട് വരുന്നത് കാണുമ്പോൾ മനസ്സ് നിറയുന്നുണ്ട് ഒരു പാട് സ്നേഹം മടങ്ങി വരവിലും

      Delete
  3. മരം വയ്ക്കട്ടെ

    ReplyDelete
  4. വെട്ടിവീഴ്ത്തപ്പെടുമ്പോഴും,ചിതയിൽ എരിയുമ്പോഴും അവർക്കായിക്കരയാനാരുമില്ല!!

    നല്ല ചിന്ത,കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം ഇത് വായിച്ചു രണ്ടു വരി അഭിപ്രായം പറഞ്ഞതിലൂടെ മരത്തിനും വേണ്ടി കരയുവാൻ സൌഗന്ധികതിനും കഴിഞ്ഞിട്ടുണ്ട്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...