Skip to main content

മഴത്തുള്ളിക്കള്ള്!!!

സൂര്യൻ നീരാവി വലയെറിയുന്നു
എണ്ണാത്തതുള്ളികൾ മീനായിപിടിക്കുന്നു
മേഘത്തിൻ കൊട്ടയിൽ ഐസ് ഇട്ടു വെക്കുന്നു
മീനുകൾ കൊള്ളിയാൻപോലെ  പിടയുന്നു

കാറ്റ്  കൊട്ടകൾ   തട്ടിമറിക്കുന്നു
മീനുകൾ മഴത്തുള്ളിയായ് ചിതറിത്തെറിക്കുന്നു
വേനലിൽ എരിയുന്ന ഭൂമിയുടെ ചട്ടിയിൽ
വീണത്‌ വീണത്‌ കറിയായ്‌തിളക്കുന്നു

കരയിൽതിളച്ചുമറിയുന്നമീൻകറി
കള്ളിന്റെ ഒപ്പം കുടലിലേക്കൊഴുകുന്നു
ആയുസ്സ് വീണ്ടും നീണ്ടചിലതുള്ളികൾ
നേരിട്ട് മീനായി കടലിൽപതിക്കുന്നു

സൂര്യന്റെ വലയിൽ കയറുന്നജലംപോലും
മനുഷ്യന്റെ കൈയ്യിൽ മീനായിപിടക്കുന്നു
സൂര്യൻ മഴയായ് ശുദ്ധീകരിച്ച വെള്ളമോ
മനുഷ്യൻ വാറ്റി ചാരായമാക്കി മാറ്റുന്നു

Comments

  1. ഭാവന ഇഷ്ടപ്പെട്ടു...പണ്ടു പറയുമായിരുന്നു ചത്തുപോയവര്‍ മേഘങ്ങള്‍ക്കിടയില്‍ ഒളിഞ്ഞ് നിന്ന് ശങ്ക തീര്‍ക്കുന്നതത്രെ മഴ......

    ReplyDelete
    Replies
    1. മഴ നന്മ തന്നെ എത്രയോ മനസ്സുകൾ അത് അർദ്രമാക്കുന്നു നന്ദി അനുരാജ്

      Delete
  2. മനുഷ്യനു ശാസ്ത്രീയമായ സത്യം അറിയാം. അതായത്, മഴ എങ്ങിനെ പെയ്യുന്നു മുതലായതെല്ലാം. എന്നിരിക്കിലും മനുഷ്യൻ കലാഹൃദയം ഉള്ള ആൾ ആണ്, കവി ഹൃദയം ഉള്ള ആൾ ആണ്, സ്വപ്നം കണ്ടു, അതിൽ സുഖം കാണുന്ന ആൾ ആണ്. അപ്പോൾ...... ശാസ്ത്രം എന്ന സത്യം അവിടെ ഇരിക്കട്ടെ, നല്ലത്. നമുക്ക് മഴ ഈ കലാ / കവി ഹൃദയങ്ങളിൽ എങ്ങിനെ എന്ന് അറിയണം. എത്ര അറിഞ്ഞാലും മതി വരാത്തവ. അപ്പോൾ, ഭാവന ഇതിന്റെ ഭാഗമാണ്. ആമുഖം കൂടുതൽ ആയി അല്ലെ? ഹാ ഹാ ഇവിടെ ഭാവന നന്നായി, അവതരണവും. ആശംസകൾ

    ReplyDelete
    Replies
    1. ചരിത്ര കാരാൻ പണ്ഡിതൻ ഡോക്ടർ MGS നാരായണൻ അഭിമുഖത്തിൽ പറഞ്ഞു ഭാവന ചരിത്രത്തിലും ശാസ്ത്രത്തിലും നിഗമനങ്ങളിൽ എത്താൻ വളരെ പ്രധാനമാണെന്ന്
      ഡോക്ടർ അത് ഇവിടെ പറയുമ്പോൾ ഡോക്ടർ അത് ശാസ്ത്രീയമായി എന്ത് നന്നായി വിനിയോഗിക്കുന്നു എന്ന് ഞാൻ ഓർത്തു പോയി
      നന്ദി ഡോക്ടർ അനുയോജ്യമായ ആസ്വാദന കുറിപ്പിന്

      Delete
  3. വെള്ളം വാറ്റി ചാരായമാക്കുന്നത് അത്ഭുതപ്രവര്‍ത്തിയുടെ ഗനത്തില്‍ വരും
    പച്ചവെള്ളം വീഞ്ഞാക്കിയതായിരുന്നു ആദ്യത്തെ അത്ഭുതപ്രവര്‍ത്തിയെന്നാണ് ചരിത്രം

    ReplyDelete
    Replies
    1. യുക്തി വാദം എത്ര എതിർത്താലും സത്യാ വിശ്വാസങ്ങൾ നില നില്കുന്നത് അതിന്റെ കാവ്യാ യുക്തി കൊണ്ട് തന്നെ ആകും അല്ലെ അജിത്‌ഭായ് ഇതൊക്കെ നന്മയുടെ അറിവുകൾ കൂടി അല്ലെ? പലപ്പോഴും തോന്നിയിട്ടുണ്ട് കഷ്ടപെടുന്നവർ കാണുമ്പോൾ ഒരു ഭക്ഷണപോതി വായുവിൽ നിന്ന് എടുത്തു കൊടുക്കുവാൻ കഴിഞ്ഞെങ്കിൽ
      അജിത്‌ഭായ് നന്ദി

      Delete
  4. കൊതുകിനു ചോര തന്നെ പഥ്യം ഭായ്. എവിടെച്ചെന്നിരുന്നാലും. പിന്നെ മനുഷ്യന്റെ കാര്യം പറയണോ ??!!

    അവൻ അമൃതും വാറ്റി ചാരായമാക്കും.!!


    നല്ല കവിതയാ. കേട്ടോ.? ഇഷ്ടമായി.


    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. സൌഗന്ധികം അതെ നന്മ പറഞ്ഞു പറഞ്ഞു ചിലപ്പോൾ അങ്ങ് സത്യം ആയാലോ കഴിയുന്നത്രേ നന്മ പറയാം എഴുതാം ചെയ്യാം നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു സൂര്യനൊരു കൊക്കൂൺ വിഷാദമൊരു കിളിക്കൂട് എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ പക്ഷേ കഴിഞ്ഞില്ല  ജമന്തിനിശ്വാസങ്ങളും വേനലും പക്കമേളങ്ങളും എന്ന് ചുരുക്കി ബാക്കിയായി പെരുക്കങ്ങൾ  ഒരു തബലയാവും വെയിൽ അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ ഒപ്പം പുതിയൊരു തബലയും സംഗീതത്തിൽ നിന്ന്  ഒരൽപ്പം മാറി താളങ്ങൾ ഏതുമില്ലാതെ ഒരു തബലയാവും സൂര്യൻ ഈണവെയിൽ എന്നൊക്കെ കുറിക്കുവാൻ തോന്നി ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി ശബ്ദങ്ങൾ പുരട്ടി ഓരോരുത്തരും കൊണ്ട് വരും  വിരൽ വെയിലിൽ തട്ടുന്നു നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ വെയിൽ തുടച്ച്  തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു മഞ്ഞുകാലം, ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു ഉടൽകൊണ്ട് ഉടലിനേ,  കൊണ്ട് നടക്കുന്നു വെയിൽ കൊണ്ട് വെയിലിനേ അടച്ചുവെക്കുന്നു കാറ്റത്തും മഴയത്തും എന്ന പോലെ കറുത്ത ശബ്ദത്തിൻ്റെ കുറുകിയ തോൽ വിരലുകൾ സൂര്യനേ തബലകളിൽ ഒഴിച്ചുവെക്കുന്നു നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ സിഗററ്റിൽ നിന്നും  ചാരത്തേ എന്ന പോലെ  തബലയുടേതല്ലാത്ത ശബ്ദത്തെ ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു സൂര്യൻ്റേത...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ