Skip to main content

നാലുമണി കഥകൾ

പുഴയ്ക്കു   ഒരു കുപ്പി വെള്ളം
പുഴ അന്ന് വഴി തെറ്റി ഒഴുകി.. അടുത്തുള്ള ബഹുരാഷ്ട്ര കുത്തക കടയിലേക്ക്.. ഒരു കുപ്പി വെള്ളത്തിനാണ്.. കൂടെ കരുതാൻ, ഒഴുകി കടലിൽ എത്തുമ്പോഴേക്കും തൊണ്ട നനക്കാൻ പോലും ഒരു തുള്ളി വെള്ളം പുഴയിലുണ്ടാവില്ലെന്നു അനുഭവത്തിന്റെ വെളിച്ചത്തിൽ പുഴ പഠിച്ചിരുന്നു..

സ്ത്രീകളും  ഐസക് ന്യുട്ടനും
സ്വർണം കിലോ കണക്കിന് അണിഞ്ഞു ഒരുങ്ങുന്തോറും സുന്ദരി മുകളിലേക്ക് പൊങ്ങി കൊണ്ടിരുന്നു.. സ്വർണം അണിയുന്ന അധികം  പെണ്ണുങ്ങളും  തറയിൽ ഒന്നും അല്ലെന്നു മനസ്സിലാക്കിയ  ഏതോ പാവം ശാസ്ത്രഞ്ജൻ കവടി നിരത്തി ആ സത്യം വിളിച്ചു പറഞ്ഞു.. ഭൂമിയിൽ കാണപ്പെട്ടിരുന്ന സ്വർണ നിക്ഷേപത്തിന് ഭൂഗുരുത്വാകർഷണം നില നിർത്തുന്നതിൽ നിര്ണായക പങ്കു ഉണ്ടായിരുന്നെന്ന്. ഭാര്യയെ പേടി ഉണ്ടായിരുന്ന ഏതോ ശാസ്ത്രഞ്ജൻ അത് കണ്ടു പിടിച്ചിട്ടും പുറത്തു വിട്ടിരുന്നില്ലത്രേ..

സ്ത്രീയും സ്വർണവും
സ്ത്രീത്വത്തെ ഏറ്റവും കൂടുതൽ മാനഭംഗപ്പെടുത്തിയത്.. കാരറ്റ് എത്ര ആയാലും സ്വർണം തന്നെ ആയിരുന്നു. അതാവും കൂടുതൽ സ്ത്രീകളും തന്റെ മാനം കാക്കാൻ സ്വർണം തന്നെ വേണമെന്ന് വാശി പിടിക്കുന്നത്‌. മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ അവരെ ആരും പഠിപ്പിക്കണ്ടല്ലോ..

അഹം ബ്രഹ്മാസ്മി 
പല മനുഷ്യരെ പോലും ദൈവമായി അഗീകരിക്കുവാൻ തയ്യാറായിട്ടും.. സാക്ഷാൽ ദൈവത്തിനെ ഒരു മനുഷ്യനായി പോലും കാണാൻ  കൂട്ടാക്കാത്തത് കൊണ്ടാവും മതങ്ങൾ പലതുണ്ടായിട്ടും ദൈവത്തിനെ മനസ്സിലാക്കുവാൻ  മനുഷ്യൻ പരാജയപ്പെട്ടത്

വിശപ്പിന്റെ ചാരിത്ര്യം
ജനിച്ചപ്പോൾ തോന്നുന്ന ആദ്യ വികാരം വിശപ്പ്‌ ആണെന്ന് അറിഞ്ഞിരുന്നിട്ടും.. ഒരു നേരത്തെ വിശപ്പിനു ഒരു ജന്മത്തെ ചാരിത്ര്യം അടിയറവു പറഞ്ഞപ്പോഴാണ് ശരീരത്തിൽ നഷ്ടപ്പെടുവാൻ പാടില്ലാത്ത ചാരിത്ര്യം വിശപ്പാണെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞു വിശപ്പ്‌ ശരീരത്തിൽ സൂക്ഷിച്ചു വയ്ക്കാൻ തുടങ്ങിയത്.

യന്ത്രത്തോക്കും മഴുവും
പതിനായിരങ്ങളെ കൊന്നൊടുക്കി ആർത്തട്ടഹസിച്ചു വിജയശ്രീ ലാളിതനായി മുന്നേറുമ്പോഴും ഒരു വെടിയുണ്ട ലക്ഷ്യം തെറ്റി മരത്തിൽ കൊണ്ടെന്നു കണ്ടപ്പോഴാണ് യന്ത്രത്തോക്ക്‌ അഹിംസ സ്വീകരിച്ചു മ്യുസിയത്തിൽ പോയി സന്യസിക്കാൻ തീരുമാനിച്ചത്. അപ്പോഴും കൈ ഉറക്കാത്ത മഴുവിന് സ്വന്തം കൈ ഊരി സ്വന്തം ആപ്പ് ഉറപ്പിക്കുകയായിരുന്നു മനുഷ്യൻ.

Comments

  1. ചിന്താശരങ്ങള്‍!!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി

      Delete
  2. kochu kochu kaaryangal - chinthaneeyam. Best wishes.

    ReplyDelete
    Replies
    1. ഡോക്ടര വരവിനു വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി

      Delete
  3. നാലുമണിയ്ക്ക്‌ ഇത്തിരി കൂടി ലൈറ്റ്‌ ആവാം.

    ReplyDelete
    Replies
    1. കലാവല്ലഭൻ അഭിപ്രായത്തിനും വായനക്കും വെവ്വേറെ നന്ദി അറിയിക്കുന്നു

      Delete
  4. നല്ല നുറുങ്ങു കഥകൾ
    ഇനിയും വരാം

    ReplyDelete
    Replies
    1. പൈമ വായനക്കും ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.. വരണം നിർദേശങ്ങൾ അഭിപ്രായങ്ങൾ തീർച്ചയായും ഉണ്ടാവണം

      Delete
  5. മരവും , അഹവും , പുഴയും ..
    ആഴമേറിയ ചിന്തയാണ് ..
    അവനവന്റെ കുഴി തൊണ്ടുന്ന മനുഷ്യന്‍
    അവനേ തന്നെ ഇരയായ് കൊടുക്കുന്നു ..
    മതത്തേ അറിയുവാനാണ് ശ്രമം
    ദൈവത്തിലേക്കുള്ള വഴിയായല്ല ..
    പുഴയുടെ തൊണ്ട പൊലും വരണ്ട്
    ഒരു കുപ്പി വെള്ളത്തിലേക്കൊഴുകുന്നു ...
    " എല്ലാറ്റിനുമൊടുവില്‍ , മനുഷ്യനെന്ന നീച വസ്തുവില്‍ ചെന്നെത്തുന്നു "

    സുഖമല്ലേ സഖേ ?

    ReplyDelete
    Replies
    1. വളരെ വളരെ സന്തോഷം കുറെ നാൾ കൂടി ഈ വിളി കേൾക്കാൻ കഴിഞ്ഞതിൽ .. ഒരു നീണ്ട അവധി അത് കഴിഞ്ഞു മനസ്സിനും ശരീരത്തിനും നോമ്പിന്റെ പുണ്യം റിനി യുടെ ഒരു നീണ്ട അഭാവം വല്ലാതെ അനുഭവപ്പെട്ടിരുന്നെങ്കിലും ഇതിൽ ആ അഭാവം റിനിക്ക് കൂടുതൽ ഉന്മേഷം പകര്ന്നിട്ടുണ്ടാവും എന്ന് ആശ്വസിക്കുന്നു. ഇവിടെ സുഖം റിനിക്കും നാട്ടിൽ എല്ലാവര്ക്കും സുഖം അല്ലേ.. വായനക്കും അഭിപ്രായത്തിനും റിനിയുടെ ഒരു കമന്റ്‌ കിട്ടുമ്പോൾ ബ്ലോഗ്ഗിനു കിട്ടുന്നു ഒരു പുതു ഉര്ജം എല്ലാം നന്ദിയോടെ ഏറ്റുവാങ്ങുന്നു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം