Skip to main content

വിരഹിണി

ദു:ഖത്തിൻ ചില്ലിട്ട ജാലകം തുറന്നു നീ.. വളയിട്ട കൈകളാൽ
മായ്ച്ചതെന്തേ?
വിരഹം കുറുകുന്ന പ്രാവിന്റെ മൂളലായ്... പൊങ്ങിയോ? നിൻ
ഹൃദയ സ്പന്ദനങ്ങൾ?
വേനലായ്‌ വിണ്ടു കീറിയോ? ഹൃദയത്തിൽ.. ചിതലരിച്ചു ഉണങ്ങാത്ത
മുറിപ്പാടുകൾ?
ഇരുളിൽ തെളിയും മിന്നാമിന്നി പോൽ... തിളങ്ങിയോ? കണ്ണ് കൈവിട്ട തുള്ളികളും!
കൊഴിഞ്ഞ തൂവലായ് ഉതിർന്നുവീഴുന്നുവോ?? ഞെട്ടറ്റടർന്ന നെടുവീർപ്പുകൾ!
 മറന്നു വച്ചുവോ  കൂട്ടിൽ പക്ഷികൾ? പറക്കമുറ്റാത്ത കുഞ്ഞിതൂവലുകൾ....
മാറാലയായി വെച്ച്മറന്നുവോ? മറവി ഓർമിപ്പിക്കുന്ന  സാന്ത്വന രാവുകൾ..
വൈകുമ്പോൾ വാടുന്ന ചെടിയുടെ ഇലകളായ്!  മാറിയോ?  തളരുന്ന
നിന്നുടലും...
നീ അറിയാതെ പോകുന്നുവോ?  ശ്വാസനിശ്വാസവും, നിന്റെ; പാറി പറക്കുന്ന മുടിയിഴയും?
വെറുമൊരു ചിന്തയായ് തോന്നി;  മറന്നുവോ? ആയുസ്സും;  ജീവിത ആൽമരത്തിൽ?
കാലമാം കൊമ്പിന്റെ ഭാരം താങ്ങുവാൻ.. എന്ന് വരും? കൂട്ടിന്നു സ്നേഹത്തിൻ തായ്‌വേരുകൾ ?

Comments

  1. വിരഹം ദുഖകരമെങ്കിലും..വിരഹത്തിനു ശേഷം ഒരു സമാഗമം ഉണ്ടെങ്കില്‍ അതിന്റെ അനുഭൂതിയൊന്ന് വേറേ തന്നെ....

    ReplyDelete
    Replies
    1. മം അതെ തീര്ച്ചയായും നന്ദി അനുരാജ്

      Delete
  2. viraham /pranayam oru nanayaththinte randu vasam

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദിയുണ്ട് നിധീഷ്

      Delete
  3. ബൈജു ഭായ്,

    താഴെപ്പറയുന്നത് ഒരു പ്രധാനപ്പെട്ട അംശബന്ധ സമവാക്യമാണ്.


    വിരഹം:പ്രണയം :: കാറ്റ്:തീ.

    ഒന്നു കൂടി.കാറ്റ് ചെറിയ തീയൊക്കെയങ്ങ് കെടുത്തിക്കളയും.എന്നാൽ തീ വലുതെങ്കിൽ കാറ്റതിനെയാളിക്കത്തിക്കുക തന്നെ ചെയ്യും.!! I HOPE YOU GOT ME.

    കവിതയിഷ്ടമായി കേട്ടോ.?



    ശുഭാശംസകൾ...

    ReplyDelete
    Replies
    1. അതേ പറഞ്ഞതിൽ വളരെ പ്രധാനപ്പെട്ട ഒരു സംഗതിയുണ്ട് അകന്നു പോയാൽ.. ചിലപ്പോൾ

      നന്ദി സൌഗന്ധികം

      Delete
  4. പുനഃസമാഗമം ഉറപ്പുള്ള വിരഹം നോവുള്ള സുഖം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക് കുന്നുമായി വിളറിവിയർത്തു കയറി പോകുന്ന ഒരാൾ അവിടെ എത്തുമ്പോൾ അയാൾ ഇറക്കിവെച്ച കുന്നിൽ അയാളറിയാതെ ദൈവം ഒരു ദേവാലയം പണിഞ്ഞ് വെയ്ക്കുന്നു ശിൽപ്പങ്ങളുടെ കൊത്തുപണി ചെയ്ത മേഘങ്ങൾ മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ വിശ്വാസത്തിന്റെ നെടുംന്തൂണുകൾ അത്രയും വിശ്വാസിയാക്കി അത്രയും താഴേയ്ക്ക് അയാളെ തള്ളിയിടുന്ന കാലം 2 സമയത്തിന്റെ വളരെ ചെറിയ ഒരു കോമേഴ്സ്യൽ ബ്രേക്ക്‌ വിശ്വാസത്തിന്റെ കുറച്ചധികം പരസ്യങ്ങൾ 3 കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം പ്രാവുകളും പക്ഷികളുമായി തിരിച്ചു അനായസേന കുന്നുകയറുന്ന അയാൾ അയാളിലെയ്ക്ക് തിരിച്ചുകയറുന്ന പഴക്കമുള്ളചിരി കയറുന്തോറും അയാൾ പടവുകൾ അഴിച്ചുകളയുന്നു ചിരിച്ച ചിരി ഓരോന്നും മായ്ച്ചു കളയുന്നു അവസാന പടവും അഴിച്ചു കഴിയുമ്പോൾ വീണു പോകുന്ന അയാൾ അയാളുടെ ചിരികൊത്തിത്തിന്ന് ചിറകുപേക്ഷിച്ചു പറന്നുപോകുന്ന പ്രാവുകൾ വെറും തൂവലുകളായി നടന്നുപോകുന്ന കിളികൾ പതിയെ പതിയേ പ്രാവുകളുടെ ചിറകുകൾ കൊണ്ടുണ്ടാക്കിയ മണിയിലേയ്ക്ക് അയാൾ കൂടുമാറുന്നു ഓരോ മുഴക്കത്തിലും ഇടിഞ്ഞു വീഴുന്ന ക്ഷേത്രത്തിലെ പഴഞ്ചൻ വിഗ്രഹമാവുന്നു ...