Skip to main content

റമദാൻ പുണ്യം



ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ്
മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ്
പിറയായ് നോമ്പായ് സഹനം സ്നേഹമായ്
റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി

മനസ്സും ശരീരവും അവനിൽ അർപ്പിച്ച്
അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി
മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌
ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ്

റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി
നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌
റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌
നന്മകൾ എന്നും ചൊരിയുന്ന  നേരമായി

Comments

  1. "ചന്ദ്രതുണ്ടില്‍ പൊന്‍പിറ കണ്ടൊരു
    റംസാന്‍ നോമ്പ് മുതല്‍
    ശവ്വാലിന്‍ പിറ കാണും വരെയും തെറാബി നമസ്കാരം
    ഇസ്ലാം മത വിശ്വാസ്സമോടഞ്ചു നമസ്കാരം
    അള്ളാഹുവിനാരാധന നിത്യ നമസ്കാരം .."
    ഹൃദയ വിശുദ്ധിയുടെയും നന്മ നിറക്കുന്ന
    നോയമ്പ് കാലം വരവായി ...
    ഈ പ്രവാസം നമ്മേ അതിന്റെ ധന്യതിലേക്ക്
    കൈയ്യ് പിടിച്ച് നടത്തുന്നുണ്ട് , ആശംസകള്‍ സഖേ ..!

    ReplyDelete
    Replies
    1. സുന്ദരം സഖേ ഈ അഭിപ്രായം

      Delete
  2. ഇത് പുണ്യം പകര്‍ന്നു നല്‍കുന്ന വരികള്‍ ..
    വിശുദ്ധ റമസാന്‍ ആശംസകള്‍

    ReplyDelete
    Replies
    1. പരമ കാരുണികന്റെ കൃപ
      വിശുദ്ധ റമസാന്‍ ആശംസകള്‍

      Delete
  3. പുണ്യം കാലഭേദമെന്യേ..

    ReplyDelete
    Replies
    1. അതെ എല്ലാവര്ക്കും നന്മയും പുണ്യത്തിന്റെ വഴിയും തുറന്നു കിട്ടട്ടെ

      Delete
  4. ഇപ്രാവശ്യം കേരളത്തിലെ റംസാന്‍ മഴയ്ക്ക് സ്വന്തം...

    ReplyDelete
    Replies
    1. മഴ വിശ്വാസത്തിന്റെ പുണ്യം തന്നെ നന്ദി അനു രാജ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം