Skip to main content

ആമയും മുയലും വീണ്ടും

അങ്ങിനെ ഓരോ അഞ്ചു വർഷം തോറും നടത്താറുള്ള ആമയും മുയലും തമ്മിലുള്ള വർഗ്ഗീയ  മത്സരം  കാട്ടിൽ അടുത്ത് വരുന്നു...

ഇത്തവണയും ആമക്ക്‌ പ്രയോചകർ ധാരാളം പേരുണ്ട്. ബഹുരാഷ്ട്ര എണ്ണ കമ്പനികൾ, ടയർ കമ്പനികൾ, ആമയുടെ തോടിനോട് ബഹുമാനം ഉള്ള ചില്ലറ വ്യാപാരികൾ, ആമയുടെ വേഗതയിൽ സഹതാപം ഉള്ള മനുഷ്യാവകാശ പ്രവർത്തകർ, ആമ എപ്പോഴും പാവം ആണ് എന്ന് വിശ്വസിക്കുന്ന വിപ്ലവ പ്രസ്ഥാനങ്ങൾ....

മുയൽ പതിവ് പോലെ കസറത്തു നേരത്തെ തുടങ്ങി, അഹങ്കാരത്തിന് ഒരു കുറവും ഇല്ല! "മുമ്പും ഞാൻ 0 ത്തിൽ നിന്ന് 3 മൈൽ കടന്നത്‌ നിമിഷങ്ങൾ കൊണ്ടാണ്!" "ഞാൻ മണ്ണിന്റെ പുത്രനാണ്", കരയിൽ ഞാനാണ്‌ ആന! ചേന.. മാങ്ങത്തോലി, ആമയെ "ക്ഷ" "റ" വരപ്പിക്കും, നക്ഷത്ര കാൽ എന്ണിക്കും...  ആമ വെള്ളത്തിൽ നിന്ന് വന്നതാണ്‌ എന്നൊന്നും  എന്നൊന്നും പറയണ്ട ...കേട്ടാൽ തന്നെ തൊലി ഉരിയും!

എല്ലാ തവണയും തോല്ക്കുന്ന സഹതാപം കൊണ്ടെങ്കിലും മുയലിനെ  ഒന്ന് പ്രോത്സാഹിപ്പിക്കാം എന്ന് വിചാരിച്ചാൽ മുയൽ ഒന്നുകിൽ ഉറക്കം നടിച്ചു തോൽക്കും, അതല്ലെങ്കിൽ ആമയെ ജയിപ്പിക്കുവാനായി മാത്രം മത്സരിക്കുന്ന  മുയൽ  "മുയലിന്റെ തോലിട്ട ആമ തന്നെ" എന്ന് തോന്നിയ തോന്നിവാസി  കഴുത ഇത്തവണയും മത്സരം കാണാൻ തയ്യാറെടുത്തെങ്കിലും; ജയിച്ചു കഴിഞ്ഞാൽ ആമയുടെ പുറന്തോടിനു പുറത്തു വരുന്ന  അഹങ്കാരത്തിന്റെ മുഖവും ഓർത്ത്  അടുത്ത അഞ്ചു വർഷം വരെ ആമയുടെ ഭാരം ചുമക്കേണ്ട ദുർവിധിയെയും പഴിച്ചു കിടന്നുറങ്ങുവാൻ തന്നെ തീരുമാനിച്ചു.

Comments

  1. എന്നാലും ആമേടെ ഒരു ദീര്‍ഘായുസ്സ്

    ReplyDelete
    Replies
    1. ആമ കാട്ടിലെ ദേശിയ മൃഗമാകുന്നു അജിത്‌ ഭായ് കരയിലും വെള്ളത്തിലും ജീവിക്കും പര്ദ്ധയും ഉണ്ട്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു സൂര്യനൊരു കൊക്കൂൺ വിഷാദമൊരു കിളിക്കൂട് എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ പക്ഷേ കഴിഞ്ഞില്ല  ജമന്തിനിശ്വാസങ്ങളും വേനലും പക്കമേളങ്ങളും എന്ന് ചുരുക്കി ബാക്കിയായി പെരുക്കങ്ങൾ  ഒരു തബലയാവും വെയിൽ അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ ഒപ്പം പുതിയൊരു തബലയും സംഗീതത്തിൽ നിന്ന്  ഒരൽപ്പം മാറി താളങ്ങൾ ഏതുമില്ലാതെ ഒരു തബലയാവും സൂര്യൻ ഈണവെയിൽ എന്നൊക്കെ കുറിക്കുവാൻ തോന്നി ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി ശബ്ദങ്ങൾ പുരട്ടി ഓരോരുത്തരും കൊണ്ട് വരും  വിരൽ വെയിലിൽ തട്ടുന്നു നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ വെയിൽ തുടച്ച്  തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു മഞ്ഞുകാലം, ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു ഉടൽകൊണ്ട് ഉടലിനേ,  കൊണ്ട് നടക്കുന്നു വെയിൽ കൊണ്ട് വെയിലിനേ അടച്ചുവെക്കുന്നു കാറ്റത്തും മഴയത്തും എന്ന പോലെ കറുത്ത ശബ്ദത്തിൻ്റെ കുറുകിയ തോൽ വിരലുകൾ സൂര്യനേ തബലകളിൽ ഒഴിച്ചുവെക്കുന്നു നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ സിഗററ്റിൽ നിന്നും  ചാരത്തേ എന്ന പോലെ  തബലയുടേതല്ലാത്ത ശബ്ദത്തെ ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു സൂര്യൻ്റേത...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ