Skip to main content

ജീവിതം

ജീവിതം ഒരു കവിതയായ് എഴുതുവാൻ പരതുമ്പോൾ
തട്ടി തടഞ്ഞ അക്ഷരങ്ങൾക്ക് നോവിന്റെ ഉളുമ്പ് മണം
മണമുള്ള അക്ഷരങ്ങൾ കണ്ണ് നീർ  വെള്ളത്തിൽ
കഴുകാനെടുക്കുമ്പോൾ കണ്ണീരിനു അഴുക്കു ചാലിന്റെ ഓർമ നാറ്റം  
കണീർ തുടച്ചു ഉണക്കുവാൻ തേടിയ പട്ടിനു ശവക്കച്ചയുടെ പ്രലോഭനചൂര്
ചൂര് അകറ്റുവാൻ ചൂടിയ പൂവിനോ വിവാഹമാല്യത്തിന്റെ കരിഞ്ഞ ഗന്ധം
തിരിച്ചറിയുന്നു   ജീവിതം വിവാഹ സദ്യയുടെ മൃഷ്ടാന്ന ഭോജനത്തിനിടയിൽ
അറിയാതെ നിലത്തു വീണ  കാക്ക കൊത്തുവാൻ മറന്ന എച്ചിലായിരുന്നെന്ന്‌  

Comments

  1. ജീവിതത്തിനെന്തെല്ലാം വ്യാഖ്യാനങ്ങള്‍

    ReplyDelete
    Replies
    1. വ്യാഖ്യാനത്തിനു ഒരു പാട് അർത്ഥങ്ങളും അതിൽ M . T , ബാലകൃഷ്ണൻ അങ്ങനെ എത്ര എത്ര മാഹാരഥൻ മാർ

      Delete
  2. വായിച്ചതിൽ എനിക്കേറ്റം പ്രിയപ്പെട്ടത് !!

    ReplyDelete
    Replies
    1. ജീവിച്ചതിൽ വച്ച് എനിക്കും അതേ കിയകുട്ടി പ്രിയപെട്ടതു ഇപ്പോഴും ജീവിതം തന്നെ
      എത്ര വെറുത്താലും ജീവിതം രാവിലെ ഉറക്കം എഴുന്നേലക്കുന്നു, വിശപ്പിനെ കുറിച്ച് ഏതോ ഒരു ബ്ലോഗിൽ വായിച്ച കവിത ഓർമവരുന്നു നാണവും മാനവും ഇല്ലാതെ കടന്നു വരുന്ന വിശപ്പിനെ കുറിച്ച്
      അതേ നാണവും മാനവും ഇല്ലാതെ ഉണര്ന്നു വരുന്നു എന്നും കാലത്ത് ഉറക്ക ചെവിടോടെ ജീവിതം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...