Skip to main content

റിമോട്ട്

മഴക്കൊരു റിമോട്ട് അതാണെന്റെ വേനൽ
വെയിലിനൊരു റിമോട്ട് അതാണെന്റെ തണൽ
ഉറക്കത്തിനൊരു റിമോട്ട് അതാണെന്റെ ചിന്ത
വിശപ്പിനൊരു റിമോട്ട് അതാണെന്റെ ഭക്ഷണം
രോഗത്തിനൊരു റിമോട്ട് അതാണെന്റെ മരുന്ന്
രതിക്കൊരു റിമോട്ട് അതാണെന്റെ പ്രണയം
ഭരണതിനൊരു റിമോട്ട് അതാണെന്റെ എന്റെ വോട്ട്
അധികാരതിനൊരു റിമോട്ട് അതാണെന്റെ മതം
ജീവനൊരു റിമോട്ട് അതാണെന്റെ മരണം
വെറുതെ ഒരു റിമോട്ട് അതാണെന്റെ ദൈവം
എല്ലാത്തിനും ഒരു റിമോട്ട് അതാണെന്റെ ലക്‌ഷ്യം
റിമോട്ട് ആയി ജീവിക്കുമ്പോഴും റിമോട്ട് തന്നെ റിമോട്ടിന്റെ  ലക്‌ഷ്യം

Comments

  1. ജയന്റെ ഭാഷയിൽ പറഞ്ഞാൽ റിമോട്ടിന് ഒരു റിമോട്ട് കിട്ടിയിരുന്നെങ്കിൽ...
    ഇന്ത്യയിലെ ഭരണം അല്ല ഉദ്ദേശിച്ചത്

    ReplyDelete
  2. കവിത നന്നായി.എല്ലാ വരികളും ഇഷ്ടമായി.പത്താമത്തേത് ഒഴികെ.അതിനെയങ്ങ് 'വെറുതെ' യാക്കിക്കളഞ്ഞില്ലേ..?! അതല്ലേ,യദാർത്ഥ റിമോട്ട് കൺട്രോളർ.?!!

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നമ്മൾ അത് തിരിച്ചറിയുന്നുണ്ടോ അതാ ഒന്ന് സംശയിച്ചത്
      നന്ദി സൌഗന്ധികം

      Delete
  3. ലോക്കല്‍ കണ്‍ട്രോള്‍ ആണ് നല്ലത്

    ReplyDelete
    Replies
    1. മനസ്സുകൊണ്ട് നിയന്ത്രിക്കാൻ ജ്ഞാനത്തിന്റെ ബാറ്ററി വേണം അജിത്‌ ഭായ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!