Skip to main content

തിര തന്നെ

കൊത്തുപണി ചെയ്ത ശിലയായി ആലിംഗനങ്ങൾ  മുറുകുമ്പോൾ അറച്ചാലും വേരറുത്താലും ചെയ്യുന്ന കർമങ്ങൾ  എന്നും ശരീര പൂജ തന്നെ!
ഒരു യാമ   മിഴിയിൽ  ഇമ പൂട്ടി  ഉറങ്ങുവാൻ  കൊഴിഞ്ഞു വീഴുന്നതോ കൂവളത്തിലകൾ  തന്നെ!
ഭക്തി പ്രഹർഷത്തിലലിയുവാൻ പകുതി വായിച്ച പുസ്തകമായി
മലർന്നു കിടക്കുമ്പോൾ നിശ്വാസ വായുവിൽ മറിയുന്ന താളുകൾ മൃതുന്ജയ മന്ത്രം തന്നെ!
കാറ്റടിച്ചുലയുന്ന മരങ്ങളിൽ ഉലയുന്ന ഇലകളോ നിമി എണ്ണി എരിയുന്ന തിരികൾ തന്നെ!
ദാഹിച്ച തിരകളായ് നനഞ്ഞു കയറുമ്പോൾ ഈറൻ മാറി തോർത്തുന്ന
പുണർതം നാളിനു കുളിരുള്ള ഒരർച്ചന   ബാക്കി  തന്നെ!
രതിയുടെ തിരകളെണ്ണുമ്പോഴും കടലിൻ കാലിൽ ഇക്കിളി ഇട്ടതോ വികാര പരൽ മീൻ കുഞ്ഞു തന്നെ!
ഘടികാര സൂചിയിലോഴുകിയ നിമിഷങ്ങൾ കാലത്തിൽ മഞ്ചത്തിൽ ഇറ്റിറ്റു  വീഴുമ്പോൾ ഹൃദയങ്ങൾ ഓള പരപ്പിൽ ഞെളി പിരി കൊണ്ടുതന്നെ!
മൂല അടുപ്പുകളിൽ തിളക്കുമ്പോൾ തൂകുന്ന പാലിന്റെ  മധുരം  വിരലിറ്റി അറിയുമ്പോൾ പൊള്ളുന്ന നാക്കോ  നോവ്‌ തന്നെ!
ഇരുകൈകൾ കൊണ്ടലസ്സമായി അഴിഞ്ഞ മുടി വാരികെട്ടി ഇരുട്ടിലേക്ക് നടന്നകലുന്ന  സന്ധ്യയുടെ അധരകുങ്കുമം തിരഞ്ഞുഴറുന്ന   ഉമിനീർശീൽക്കാരങ്ങൾ പോക്കുവെയിൽ നാളം തന്നെ!
തിരശീല വീഴുമ്പോൾ കളി വിളക്കിൽ വീണു പിടയുന്ന  ജന്മങ്ങൾ ചിറകറ്റ ഈയാം പാറ്റ തന്നെ!
ആടി തളർന്ന കൃഷ്ണശില ആലിന്റെ ചോട്ടിൽ കൊഴിഞ്ഞ അരയാലിലകളിൽ നാണം മറന്നും ഉറക്കം തന്നെ!!! 

Comments

  1. ങ്ങള് ആളൊരു പുലി തന്നെ..!!

    നല്ല കവിത.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. ഒരു കവിത വേണ്ട കുറച്ചു വരികൾ എഴുതിയത് അത്ര വല്യ തെറ്റാ?
      കവി എന്ന് വിളിക്കണ്ട പോട്ടെ, മനുഷ്യ എന്നെങ്കിലും വിളിച്ചൂടെ സൌഗന്ധികം
      പുലി എന്ന് ആരെങ്കിലും കേട്ടാൽ എന്ത് വിചാരിക്കും സൌഗന്ധികം
      നന്ദി യുണ്ട് പുലിയുടെ വക പുലി പറഞ്ഞിട്ട തന്നെ
      എന്റെ നന്ദി ഞാൻ വച്ചിട്ടുണ്ട് പുതിയ പോസ്റ്റ്‌ ഇട് ഞാൻ കമന്റ്‌ ഇട്ടു കൊല്ലും നോക്കിക്കോ
      അഭിപ്രായത്തിനു വായനക്കും പ്രത്യേക നന്ദി രേഖപെടുത്തുന്നു

      Delete
  2. തന്നെ തന്നെ

    ReplyDelete
    Replies
    1. ഓ കൊച്ചു കള്ളൻ ഒന്നും അറിയാത്ത പോലെ
      ഇതൊന്നും അത്ര ശരിയല്ല അജിത്‌ ഭായ്
      നന്ദി അജിത്ഭായ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി