Skip to main content

ക്ലാസ്സിഫൈഡസ്

 ഫോട്ടോസ്റ്റാറ്റു
തിക്കി തിരക്കി,  തിര  ഓടി വന്നു കടൽക്കരയിലുള്ള ഫോട്ടോസ്റ്റാറ്റു കടയിലേക്കാണ്. കുറച്ചു ഫൊട്ടൊസ്റ്റാറ്റെ എടുക്കണം... തിരയുടെതാണ്...
തിര കൊണ്ട് വന്നിട്ടുണ്ടോ?
ഉണ്ടല്ലോ ദാ!
അയ്യോ സുനാമി!!!

ബൾബ്‌
പരീക്ഷ അടുക്കാറായി ബൾബിനു ഫ്യുസ് ആവാൻ കണ്ട സമയം ലോഡ്ടെ ഷെദ്ദിങ്ങ് ആയിരിക്കും എന്ന് കരുതി അര മണിക്കൂറും അപ്രഖ്യാപിത കട്ടിനു മറ്റൊരു 30 മിനിറ്റ് പിന്നെ മനസ്സിലായി ഫ്യുസേ പോയതാണെന്ന്
വന്നത് ചന്ദ്രനാണ് മാനത്തെ ചന്ദ്രൻ ബൾബ്‌ മാറ്റി ഇടാൻ
ഫ്യുസ് ആയ ബൾബ്‌ മാറ്റി ഇടാതെ അമാവാസി യാത്രേ അമാവാസി കാലം കൊറേ ആയീ ആളെ പറ്റിക്കാൻ തുടങ്ങീട്ടു  

റിമോട്ട്
മഴയുടെ ഒരു കാര്യം ഒരു റിമോട്ട് കിട്ടിയിരുന്നെങ്കിൽ ഒന്ന് pause  അടിച്ചു ക്രിക്കറ്റ്‌ കളിയ്ക്കാൻ പോകാരുന്നു
മഴ ക്രിക്കറ്റ്‌ കളിക്കുന്ന ഗ്രൌണ്ടിലേക്ക് റിമോട്ട് മഴ നനഞ്ഞിറങ്ങി ബാറ്ററി കേടായി പനിപിടിച്ചു 

മഴവില്ല് 
ഈ മഴവില്ലിനു ഒരു നോട്ടവും ഇല്ല കളർ കോപ്പിക്ക് ഇപ്പൊ എന്താ വില?
എന്നാലും 7 നിറവും വേണം എന്ന് വല്യ നിര്ബന്ധ എന്താ ബ്ലാങ്ക് ആൻഡ്‌ വൈറ്റ് ആയാല്, ഖജനാവിന്  എത്ര കാശു ലാഭമായിരിക്കും! 

 ഒരു അറിയിപ്പ്
മോട്ടോർ ബെൽറ്റ്‌ മാറ്റാനും മറ്റു അറ്റകുറ്റ പണികൾക്കും ഭൂമിയുടെ ഭ്രമണം രണ്ടു ദിവസത്തേക്ക് ഉണ്ടായിരിക്കുന്നതല്ല
വാച്ചുകൾ സമരം തുടങ്ങി! സമയം എങ്ങിനെ പോകും?

പത്ര പരസ്യം
സൂര്യന് ഡ്യുപ്പിനെ ആവശ്യം ഉണ്ട് ഒന്ന് റസ്റ്റ്‌ എടുക്കാനാ സൂര്യനാണ് വിശ്രമം ഡ്യുപ്പിനല്ല ദൈവത്തിന്റെ ഡ്യു പ്പ് ആയി അഭിനയിചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല സംവരണം പാലിക്കപ്പെടും

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക് കുന്നുമായി വിളറിവിയർത്തു കയറി പോകുന്ന ഒരാൾ അവിടെ എത്തുമ്പോൾ അയാൾ ഇറക്കിവെച്ച കുന്നിൽ അയാളറിയാതെ ദൈവം ഒരു ദേവാലയം പണിഞ്ഞ് വെയ്ക്കുന്നു ശിൽപ്പങ്ങളുടെ കൊത്തുപണി ചെയ്ത മേഘങ്ങൾ മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ വിശ്വാസത്തിന്റെ നെടുംന്തൂണുകൾ അത്രയും വിശ്വാസിയാക്കി അത്രയും താഴേയ്ക്ക് അയാളെ തള്ളിയിടുന്ന കാലം 2 സമയത്തിന്റെ വളരെ ചെറിയ ഒരു കോമേഴ്സ്യൽ ബ്രേക്ക്‌ വിശ്വാസത്തിന്റെ കുറച്ചധികം പരസ്യങ്ങൾ 3 കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം പ്രാവുകളും പക്ഷികളുമായി തിരിച്ചു അനായസേന കുന്നുകയറുന്ന അയാൾ അയാളിലെയ്ക്ക് തിരിച്ചുകയറുന്ന പഴക്കമുള്ളചിരി കയറുന്തോറും അയാൾ പടവുകൾ അഴിച്ചുകളയുന്നു ചിരിച്ച ചിരി ഓരോന്നും മായ്ച്ചു കളയുന്നു അവസാന പടവും അഴിച്ചു കഴിയുമ്പോൾ വീണു പോകുന്ന അയാൾ അയാളുടെ ചിരികൊത്തിത്തിന്ന് ചിറകുപേക്ഷിച്ചു പറന്നുപോകുന്ന പ്രാവുകൾ വെറും തൂവലുകളായി നടന്നുപോകുന്ന കിളികൾ പതിയെ പതിയേ പ്രാവുകളുടെ ചിറകുകൾ കൊണ്ടുണ്ടാക്കിയ മണിയിലേയ്ക്ക് അയാൾ കൂടുമാറുന്നു ഓരോ മുഴക്കത്തിലും ഇടിഞ്ഞു വീഴുന്ന ക്ഷേത്രത്തിലെ പഴഞ്ചൻ വിഗ്രഹമാവുന്നു ...