Skip to main content

കലി കാലം

കാലം കലിയായ്‌ മരണം വരേണ്യമായ്‌
ചിന്തകൾ സങ്കുചിതങ്ങളുമായ്
പുരുഷനായ്, സ്ത്രീത്വമായ്
ജാതിയായ് വർഗമായ്
മതമായ് ദൈവമായ്
മത പരിവർത്തനങ്ങളുമായ്
രാഷ്ട്രമായ് രാഷ്ട്രീയമായി
ഭാഷയായ് അനുചിതങ്ങങ്ങളുമായ്
 പാർശ്വമായ്‌
അടിമയായി അടിമത്തങ്ങളായ്!


യുക്തി ചിന്തകൾ പുലരട്ടെ മണ്ണിൽ,
ചിന്തകൾ ചിതലെടുക്കില്ലോരിക്കലും
സമ്പത്ത് മണ്ണാകാം പൊന്നാകാം എന്നാൽ നശിച്ചേ പോയേക്കാം
ചിന്തകൾക്ക്‌ നാശമില്ലോരിക്കലും നല്ല ചിന്തകൾ കാലം എടുത്തേക്കാം
കാലങ്ങൾ അത് ഏറ്റെടുത്തീടട്ടെ അധരങ്ങൾക്ക് അത് വിശ്രമം ഏകട്ടെ
വ്യായാമങ്ങൾ ശരീരങ്ങൾക്കിരിക്കട്ടെ, കൈകൾ വയറിന്നായ്
അധ്വാനം ചെയ്യട്ടെ , കാലുകൾ ഹൃദയത്തിനായ്‌ വ്യായാമം ചെയ്യട്ടെ
ആരോഗ്യമുള്ള ഹൃദയങ്ങൾ ഒന്നായി പുലരട്ടെ,
ശുദ്ധമാകട്ടെ രക്തവും ചിന്തയും
അടിമത്തങ്ങൾ പോയി തുലയട്ടെ മണ്ണിനടിയിലായി
പേശികൾ ബലമായ്‌ പുലരട്ടെ , സ്വതന്ത്ര മാകട്ടെ ചിന്തകൾ ഭൂമിയിൽ
തൊട്ടു കൂടായ്മകൾ ഭൂതങ്ങളാകട്ടെ, പേടിപ്പെടുത്തട്ടെ ചരിത്രങ്ങളായി പിന്നെ
സ്വതന്ത്ര മാകട്ടെ മണ്ണും മനുഷ്യനും, ശുദ്ധമാകട്ടെ വായുവും വെള്ളവും
സ്വതന്ത്രം ആകട്ടെ മണ്ണും മനുഷ്യനും ശുദ്ധമാകട്ടെ വായുവും വെള്ളവും

Comments

  1. ചിന്തകൾ ചിതലെടുക്കില്ലോരിക്കലും ...

    ReplyDelete
    Replies
    1. കവിതയിൽ തലതൊട്ടപ്പൻ ആണ് താങ്കൾ
      ഇവിടെ ഒരു അഭിപ്രായം പറഞ്ഞത് തന്നെ എന്റെ വലിയ ഒരു ഭാഗ്യം എന്ന് കരുതുന്നു
      സന്തോഷം ഈ വായനക്കും അഭിപ്രായത്തിനും

      Delete
  2. സ്വതന്ത്രമാകട്ടെ

    ReplyDelete
    Replies
    1. അജിത്‌ ഭായ് തീര്ച്ച ആയും അജിത്‌ ഭായ് യുടെ അഭിപ്രായങ്ങൾ അക്കാര്യത്തിൽ വളരെ ഭാഗ്യം ചെയ്തത് തന്നെ സ്വതന്ത്രം തന്നെ

      Delete
  3. സമ്പത്ത് മണ്ണാകാം പൊന്നാകാം എന്നാൽ നശിച്ചേ പോയേക്കാം
    ചിന്തകൾക്ക്‌ നാശമില്ലോരിക്കലും


    സത്യമായ വരികൾ.

    മനോഹരമായ കവിത

    ശുഭാശംസകൾ....


    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന