Skip to main content

ആകാശത്തിന്റെ സാരി

സൂര്യദേവൻ വിവാഹിതനാണത്രേ 
ധാരാളം കുഞ്ഞുങ്ങൾ വീട്ടിലുണ്ടെന്നത്രേ
ഭാര്യയോ ആകാശം വീട്ടമ്മയാണത്രേ
സൂര്യനോ ജോലിത്തിരക്കിലുമാണത്രേ 

നക്ഷത്ര കുഞ്ഞുങ്ങൾക്ക്‌ പരാതിയുമാണത്രേ  
അച്ഛനെ ഒരു നോക്ക് കണ്ടിട്ടുമില്ലത്രേ
അമ്മക്ക് അച്ഛൻ പുതുസാരി കൊടുത്തത്രേ 
അമ്മക്ക് എന്നും പുതുസാരി തന്നത്രേ

നക്ഷത്രക്കുഞ്ഞുങ്ങൾ കുശുമ്പ് കുത്താറുണ്ടത്രേ  
സാരി നമുക്കങ്ങ് കീറിയാലെന്തത്രേ 
രാത്രി അമ്മ ഉടുത്തിട്ടിറങ്ങുമ്പോൾ
സാരിയിൽ നക്ഷത്ര കീറലുമുണ്ടത്രേ 

സൂര്യ ദേവൻ സമാധാനിപ്പിക്കാറുണ്ടത്രേ 
മിന്നൽ നല്ലൊരു തയ്യല്കാരനാണത്രേ 
സാരീ രാത്രിയിൽ  തയ്ച്ചു  തരുമത്രേ
ഇടി വെട്ടി കുഞ്ഞിനെ വിരട്ടിനിര്തും അത്രേ 
നക്ഷത്ര കീറൽ അന്ന് കാണത്തേ ഇല്ലത്രെ 

പിറ്റേന്ന് സൂര്യൻ വൈകി ഉണർന്നത്രേ
ആകാശക്കാതിൽ അടക്കം പറഞ്ഞത്രേ 
നിനക്ക് ചേർച്ച ഇളം നീലയാണത്രേ
പഴയ കല്യാണ സാരിയുമാണത്രേ

അത് നീ പകൽമാത്രം ഉടുത്താൽ മതിയത്രേ
നക്ഷത്ര കുഞ്ഞുങ്ങൾ കാണേണ്ട അതുമത്രേ 
നീ എന്നും സുന്ദരി നീലയിൽ തന്നത്രേ 
മേഘത്തിൻ   പുള്ളികൾ ചേർച്ചയുമില്ലത്രേ

ആകാശത്തിനത് കേട്ട് സങ്കടമായത്രേ
കണ്ണ് നീരിറ്റി മഴ തുള്ളികളായത്രേ
അന്ന് മുഴുവൻ മുഖം വീർപ്പിച്ചുരുന്നത്രേ
സൂര്യനെ വെളിയിലോ കണ്ടതുമില്ലത്രേ
പിന്നെ എപ്പോഴോ പോയി മറഞ്ഞത്രേ

രാത്രിയിൽ എപ്പോഴോ  ചന്ദ്രിക വന്നത്രെ
നിലാവ് പോൽ സാരീ കൊടുത്തു ചിരിച്ചത്രേ 
സൂര്യൻ അകലേന്നു  കൊടുത്തങ്ങ് വിട്ടത്രേ 
ആകാശത്തിനു അത് കണ്ടു സന്തോഷം ആയത്രേ 
എങ്കിൽ ശരി എന്ന് പറഞ്ഞിട്ട് പോയത്രേ 
ആകാശം സാരിയിൽ പിണക്കം മറന്നത്രേ


Comments

  1. ഭാവന പറപറന്ന് സൂര്യനോളം എത്തിയപ്പോള്‍ വായിയ്ക്കാന്‍ നല്ല രസം

    ReplyDelete
  2. ഭായ്, അതിന്റെ മുന്താണി പിടിച്ചൊന്നു നേരേയിട്ടേ. ശ്..ശ്.. സൂര്യൻ കാണണ്ട.. ഹ..ഹ..ഹ..

    ഒത്തിരി ഇഷ്ടമായി കേട്ടോ.? അജിത് സർ പറഞ്ഞ പോലെ,ഭായിയുടെ ഭാവന കയറിപ്പോകുന്ന തലങ്ങൾ ഹൃദ്യം തന്നെ.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ഇത് ശരിയല്ല സൌഗന്ധികം ഞാൻ ഇത്ര സാരീ ഉടുപ്പിച്ചിട്ടും ഞാൻ അങ്ങോട്ടൊന്നും നോക്കിയില്ല സൌഗന്ധികം മ്മം കണ്ണ് കോഴിക്കൂട്
      നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം