Skip to main content

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ
മടിയുള്ള പക്ഷി
ആകാശം ചീറുന്നു

ഒരു പക്ഷേ ഒരു തീരുമാനത്തിനേ 
പക്ഷിയായി, ആകാശം
പറത്തിവിട്ടതിന് ശേഷമാവണം

ഏറ്റവും പുരാതനമായ വേനൽകൊണ്ട്
സൂര്യനേ 
അലങ്കരിക്കുകയായിരുന്നു
ഞാൻ

എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച്
പിണക്കങ്ങളൊന്നുമല്ല
ആകാശവുമായി പിണങ്ങിയതിന് ശേഷം
പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ,
അതുമാത്രമറിയാം

ഏറ്റവും പുതിയ ആകാശം വേണമെന്ന്
പതിവായി വാശിപിടിച്ചിരുന്ന പക്ഷി
ആ പക്ഷിയെ കടന്ന് പിടിച്ച്
വാശികളേ തൂവലുകളാക്കി 
പറക്കലുകളിലേക്ക് 
ചിറകുകളിലേക്ക് തിരിച്ചുവെച്ച് 
തൻ്റെ നിത്യതയായ
ശൂന്യതയിലേക്ക്
ഇളംനീല നിറങ്ങളുള്ള
തൻ്റെ പതിവുകളുമായി
ശാന്തമായി
ആരവങ്ങളില്ലാതെ 
തിരിയുകയായിരുന്നു ആകാശം

ഏറ്റവും പുതിയ പ്രകാശം വേണമെന്ന
സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട്
മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ
പകലിൽ

എന്നാൽ വാശികളില്ലാത്ത പക്ഷികൾ
മനുഷ്യരാവട്ടെ
മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു

പക്ഷികളുടെ  ഖൊരാവോയിൽ
ഇപ്പോൾ പങ്കെടുക്കും
ദൈവവും ആകാശവും
സങ്കടങ്ങൾ മേഘങ്ങളിൽ

നിങ്ങൾക്ക് കാണുവാനായേക്കും
പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്നു
ആകാശം അതിൻ്റെ നീലവെച്ച്
പക്ഷികൾ അവയുടെ നിശ്ചലത വെച്ച്
പൊന്മാനുകളും അവയുടെ ചലനങ്ങളും നീല വെച്ച്
പതാകകൾ അവയുടെ പാറുവാനുള്ള
സ്വാതന്ത്ര്യം വെച്ച്

എത്ര പാറിയാലും ഉണ്ട് 
പതാകകളിലും ബന്ധനങ്ങൾ 
ബന്ധനങ്ങളിലും നമ്മളും പതാകകളും ഉരുമുന്നു

മാനങ്ങൾ  ചലനങ്ങളും നീലയും കുറച്ച് വെക്കുന്നു
പക്ഷികൾ പറക്കലും

ധ്യാനം കൊണ്ട് ബുദ്ധൻ
തൻ്റെ പ്രതിമയേ 
ശിൽപ്പത്തെക്കാൾ ഭംഗിയായി 
ഉരുമി 
കടന്നുപോകുന്നിടത്ത്

നിങ്ങളും ഉരുമുന്നുണ്ട്
വർത്തമാനകാലത്തേ
നിമിഷങ്ങൾ വെച്ച്
ആയുസ്സിനെ ശ്വാസം വെച്ച്
നിശ്വാസശിൽപ്പമെന്ന ധാരണകളേ
ഉടൽകൊണ്ട്

അത്രയും ഉയരങ്ങളിലാണെങ്കിലും
പ്രണയത്തിൻ്റെ ആഴങ്ങളിൽ
തുടരുകയായിരുന്നിരിക്കണം
ആകാശം

മന്ദാരത്തെ ആഭ്യന്തരമന്ത്രിയായി
നിയമിച്ചതിന് ശേഷം
തോട്ടക്കാരനായി പണിയെടുക്കുകയായിരുന്നു
എൻ്റെ ആകാശം

എല്ലാ പൂവുകളും കുറ്റം ചെയ്യുന്നു
വിരിഞ്ഞതിന് ശേഷം
വിരിഞ്ഞതിൻ്റെ ഇതൾജാമ്യത്തിൽ
അവ പുറത്തിറങ്ങുന്നു

മൊട്ടുകളുടെ അഭിഭാഷകർ
കറുത്ത കോട്ടിട്ട വസന്തം

ഒരു മേഘത്തിന് പാകമാകുന്ന
ഭാരമില്ലായ്മ
അലഞ്ഞുതിരിഞ്ഞു എന്ന തെറ്റ് ചെയ്തതിന് 
കൈയ്യിൽ കരുതിയിരുന്നു എപ്പോഴും

അടിവയറ്റിലെ മേഘത്തിൻ്റെ ടാറ്റു
ഓർമ്മകൾ പക്ഷികൾ
സ്വാതന്ത്ര്യവും ഒരു ടാറ്റുവാകണം
രാജ്യം ഒരു അടിവയറും

ഒരു വേനൽക്കാലത്തിൻ്റെ ഓർമ്മയാണ് നീതിയെങ്കിൽ
ഒരു ഓർമ്മയുടെ തടവറയിൽ
അഥവാ ഓർമ്മക്ക് പാകമാവും തടവറയിൽ
ജീവിക്കുന്ന ജീവിയാകുന്നു

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...