Skip to main content

വാർദ്ധക്യം


കാഴ്ച്ചയെ നീ കറുത്തു തുടങ്ങിയോ
കണ്ണിൽ എഴുതാത്ത വെളുപ്പ്‌ പോലെ
കേൾവിയെ നീ അകന്നു പോകുന്നുവോ
വിളിച്ചാൽ കേൾക്കാത്ത പേര് പോലെ
ഓർമയെ നീ വെറുത്തു തുടങ്ങിയോ
ഭാര്യ ഉപേക്ഷിച്ച പാതി പോലെ
സ്നേഹമേ നീ അടുപ്പം മറന്നുവോ
വേവാത്ത കഞ്ഞിതൻ വറ്റ് പോലെ
കുടുംബമേ നീ കൂട്ട് വെട്ടുന്നുവോ
വാർദ്ധക്യത്തിലെ സദനം പോലെ
മുടിയിഴകളെ നീ വെള്ള പുതച്ചുവോ
ജീവനില്ലാ ദേഹത്തെ  പട്ടു പോലെ
മേഘമേ നീ എനിക്കേകാതെ പോകയോ
കണ്ണ് കൊതിക്കുന്ന നീര് പോലെ
കാലമേ നീ എന്നെ കൂട്ടാതെ പോകയോ
കാണാൻ ഭയക്കുന്ന ഭൂതം പോലെ
വാർദ്ധക്യമെ നീ ശരിക്കും പലർക്കു-
മെന്നും കറുപ്പിലേക്കടുക്കുന്ന വെളുപ്പ്‌ തന്നെ

Comments

  1. വാര്‍ദ്ധക്യം ബാല്യമാകണം

    (‘ക്ക‘ എഴുതി വാര്‍ദ്ധക്യത്തെ കടുപ്പിക്കേണ്ട കേട്ടോ ബൈജു!!)

    ReplyDelete
    Replies
    1. അജിത്‌ ഭായ് ചൂണ്ടിക്കട്ടിയ തെറ്റ് ക്ഷമ ചോദിച്ചു കൊണ്ട് തന്നെ തിരുത്തിയിട്ടുണ്ട്
      അത് ചൂണ്ടി കാട്ടിയതിലുള്ള നന്ദി കൃതഞ്ഞത ഈ അവസരത്തിൽ പ്രത്യേകം രേഖപ്പെടുത്തട്ടെ

      Delete
  2. അജിത് സർ പറഞ്ഞത് ശരിയാണ്.

    വാര്‍ദ്ധക്യം ബാല്യമാകണം

    ഇതളൂർന്നു വീണ,പനിനീർദളങ്ങൾ
    തിരികേച്ചേരും പോലെ..


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. സൌഗന്ധികം അധിമോഹം ആണ് അധിമോഹം
      ചുമ്മാ അങ്ങിനെ ഇതളൂർന്നു വീണ,പനിനീർദളങ്ങൾ
      തിരികേച്ചേരും പോലെ..
      ആവട്ടെ സൌഗന്ധികം അങ്ങിനെ ആവണം വാർദ്ധക്യം

      Delete
  3. വൃദ്ധനേതാക്കള്‍ നാട് ഭരിക്കുന്നിടത്താണ് വൃദ്ധജനങ്ങളോടുളള ഈ അവഗണന എന്നോര്‍ക്കണം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...