Skip to main content

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ?
സ്വയം അഗ്നിയായി ബാണമായ് മാറിയോ
സീതതൻ ചാരിത്ര്യ ശുദ്ധിയിൽ
തറച്ചുവോ?
ക്ഷത്രീയ ധർമത്തിൻ
മാനമായി കാത്തുവോ?
ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ
സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ?

രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ
രാജ ധർമം അനുവദിച്ചീടിലും
ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ
മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ
രക്തം തടസ്സമായെങ്കിലോ?
സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ
പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ
പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി
പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ
പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ
എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ
വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ
എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ
ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ്
ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും
ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ
രാമായണംഇനിയും തുണക്കണം 
തുണയായി പഠിക്കണം 
പാരാകെ രാമായണം  ഉരചെയ്തു പുലരണം 
രാമായണം പാരായണം  പാരണ യാകണം
രാമ രാമ രഘു രാമ ജയാ ജയാ
സീത പതേ  രാജ്യ പാലക രാഘവ 

Comments

  1. രാമന്‍ ചിലര്‍ക്ക് രാജ്യഭാരത്തിലേയ്ക്കുള്ള ചവിട്ടുപടിയാകുന്നു

    ReplyDelete
    Replies
    1. അവർ രാജ്യത്തിന്‌ ഭാരം ആകുന്നു പാപവും

      Delete
  2. പിടയ്ക്കുന്നു പ്രാണൻ
    വിതുമ്പുന്നു ശോകാന്ത രമായണം,ദിഗന്തങ്ങളിൽ..!!
    മയങ്ങുന്നിതാശാപാശങ്ങൾ
    അധർമ്മം നടുങ്ങുന്നു,
    മാർത്താണ്ഡപൗരുഷം രാമശിലയായ് കറുത്തുവോ..?

    നല്ല കവിത ഭായ്. ദൈവം അനുഗ്രഹിക്കട്ടെ.


    ശുഭാശംസകൾ....


    ReplyDelete
    Replies
    1. വര്ത്തമാന കാലത്തിൽ രാമായണത്തിന് അപ്പുറം രാമനെ കൂടുതൽ പരിചയപ്പെടുത്തിയത് ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി തന്നെ, അദ്ദേഹത്തിന് വന്ദനം, ഈ വരികള്ക്ക് പ്രചോദനം ആയതു ശ്രീ ഷാജി നായരമ്പലത്തിന്റെ ഭാർഗ്ഗവരാമൻ എന്ന കവിത ആണ്
      അതാണ് കവിത
      നന്ദി

      Delete
  3. പാരാകെ രാമായണം ഉരചെയ്തു പുലരണം
    രാമായണം പാരായണം പാരണ യാകണം
    ഞാനും ഇത് ചിന്തിയ്ക്കാറുണ്ട്.നല്ല കവിത.

    ഇല്ലായ്മ വല്ലായ്മ നാട് നീങ്ങാൻ ചെയ്ക
    വായന രാമായണം
    വൈകാതെ കാണാം തെളിഞ്ഞ മാനം, ചിരി
    തൂകും വയൽ പൂക്കളും.. അല്ലെ ബൈജു? ആശംസകൾ....

    ReplyDelete
    Replies
    1. പ്രകൃതി തന്നെ ഏറ്റവും വല്യ ഗുരു
      നന്ദി അമ്പിളി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി