Skip to main content

ഫെമിനിസ്റ്റ് പ്രണയം

എന്റെ പ്രണയത്തിനു ഒരു മുഖം മാത്രം
അത് നിന്റെതാണ്, എന്റേതല്ല പിന്നെ
നീ എന്റെതാവുന്നതെങ്ങിനെ? നീ എന്റെതാവാതെ
ഞാൻ പ്രണയിക്കുന്നതെങ്ങിനെ? ഞാൻ പ്രണയിക്കുന്നുമില്ല!

എന്റെ രക്തത്തിന് ഒരു നിറം മാത്രം
അത് എന്റെതാണ്, നിന്റെതല്ല പിന്നെ
അത് നിറമാകുന്നതെങ്ങിനെ? രക്തം നിറമില്ലാതെ
അത് രക്തമാകുന്നതെങ്ങിനെ? എനിക്ക് രക്തവുമില്ല!

നമ്മുടെ ഹൃദയത്തിനു ഒരേ മുറിവ്, മുറിവേറ്റപാട്
അത് ഒരു ഇല പോലെ അടിയിൽ ഒന്നായിരിക്കുന്നു
മുകളിൽ അത് രണ്ടു ഹൃദയങ്ങൾ ചേർത്ത പോലെ
ആ മുറിവിന്റെ പ്രണയമാണോ നമുക്കിന്നു ഹൃദയം?

രക്തമില്ലാതെ ഞാൻ കൊണ്ട് നടക്കുന്ന ഈ ഹൃദയത്തിനു
എന്റെ ശരീരത്തിൽ സ്ഥാനമില്ല, എന്നാലും നിനക്ക് വേണ്ടി
ഞാനിതു സൂക്ഷിച്ചു വയ്ക്കട്ടെ  വെറുമൊരു കളിപ്പാട്ടമായി
പ്രണയിക്കുമ്പോൾ കളിക്കാനൊരു കളിപ്പാട്ടം അത് തന്നെയല്ലേ
നിനക്കെന്റെ ഹൃദയം! ഇനി മറക്കണ്ട നീ  ഇനി പിണങ്ങി കരയേണ്ട  പ്രണയിക്കുമ്പോൾ പിണങ്ങുമ്പോൾ എന്റെ ഹൃദയം വച്ച് കളിച്ചോളൂ

അതിൽ ഈയം ഇല്ല, മായം ഇല്ല, പ്ലാസ്റ്റിക്‌ ഇല്ല, കൃത്രിമ വർണവുമില്ല രക്തമോ ഇല്ലേ ഇല്ല! ഉള്ളത് ഒരു ഉറുമ്പിന്റെ കടി പോലെ ഒരു തരി നൊവുമാത്രം പിന്നെയോ?  അതിൽ നിറഞ്ഞു തുളുമ്പി  നില്ക്കുന്ന നിന്റെ രൂപവും!

അല്ലെങ്കിലും നിങ്ങളിങ്ങനാ എപ്പോഴും  മുള്ള് വച്ചേ സംസാരിക്കു.. എന്ത് പറഞ്ഞാലും.

അയ്യോ! എന്റെ പൊന്നെ.. ചതിച്ചുവൊ? ആ മുള്ള് നീ എന്ത് ചെയ്തു? ഓമലെ?
ഓ... വെട്ടിക്കളഞ്ഞു..വോ? സാരമില്ല.. അതെന്റെ   മുഖത്തെ വെറും രോമം ആയിരുന്നു, ഓ ഞാൻ വീണ്ടും മറന്നു! ഞാൻ എന്ന് പറഞ്ഞാൽ നിനക്ക്  ഒരു രോമം മാത്രമാണല്ലോ!  പക്ഷെ സ്ത്രീത്വം മറന്ന എന്റെ ഫെമിനിസ്റ്റ് സുന്ദരി നീ ഇന്ന് കൂടുതൽ സുന്ദരി ആയിരിക്കുന്നു അത് കൊണ്ട് തന്നെ പറയട്ടെ, നീ ചെയ്തത് വളരെ ഉപകാരമായി, അതിൽ കൂടുതൽ നിനക്ക് എന്താ ചെയ്യാൻ കഴിയുക?

ആത്മഗതം
പോ ചേട്ടാ ഈ ചേട്ടന്റെ ഒരു കാര്യം ( ചേട്ടൻ ഞാൻ കയ്യിൽ നിന്നിട്ടതല്ലേ) എന്റെ (മമ്മൂട്ടി ചേട്ടന്റെ ചില സിനിമയിലെ ഫേമസ് സ്ത്രീ സംബോദന)  നീ എന്നെ ചേട്ടാന്നു വിളിക്കില്ലന്നു എനിക്കറിയില്ലേ എന്റെ കള്ള  ഫെമിനിസ്റ്റ് സുന്ദരി

കടപ്പാട് എന്റെ പെടാപ്പാടു
(മമ്മൂട്ടി ചേട്ടന്റെ ചില സിനിമയിലെ ഫേമസ് സ്ത്രീ സംബോദനയോട്)
(യശ:ശരീരനായ  വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഒർമകളോട്  )
ക്ഷമാപണം: എന്നെങ്ങിലും ജീവിചിരുന്നിട്ടുണ്ടെങ്കിൽ ആ യഥാർത്ഥ ഫെമിനിസ്റ്റ് സങ്കൽപ്പത്തോട്

Comments

  1. മതിലിനപ്പുറത്തെ ഫെമിനിസ്റ്റ്

    ReplyDelete
  2. ഫെമിനിസ്റ്റു പ്രണയം ഇങ്ങനൊക്കെയാണല്ലേ ..

    ReplyDelete
    Replies
    1. ഇങ്ങനെയും ആകാം നന്ദി ശരത്

      Delete
  3. "പേമാവേശത്താല്‍ അമര്‍ത്തി ചുംബിക്കുമ്പൊഴും ,
    അതിലേ സ്നേഹപരവശത്തെക്കാള്‍
    താടിയിലേ കുറ്റി രോമത്തിന്റെ വേദനയറിയുന്ന ചിലര്‍ "
    പ്രണയം മനസ്സിന്റെ മഴതന്നെ ..
    ചിലത് കുറുകിയും ചിലത് ചാറിയും , ചിലതാര്‍ത്തലച്ചും ..
    ഹൃദയത്തിനാഴത്തില്‍ നിന്നൊരു മുത്തെടുത്ത്
    നല്‍കിയാലും , ചിലമിഴികള്‍ക്ക് അതൊരു ഉത്തരവാദിത്വത്തിന്റെ
    വെറും തിളക്കം മാത്രം . പക്ഷേ ഉള്ളിന്റെ ഉള്ളില്‍
    പൊതിഞ്ഞ വച്ച പലതുമുണ്ട് ഈ പ്രണയമനസ്സുകളില്‍
    പുറമേ വെളിപ്പെടുത്തുന്ന ഈ കഥാപാത്ര ഭാവനകള്‍ക്കുമപ്പുറം ..
    അറിയുവാന്‍ ഒരു നിമിഷം മതി , പക്ഷേ ആ നിമിഷം എന്നതാണ് പ്രധാനവും
    ആ നിമിഷത്തിലേക്ക് അലിയുവാന്‍ കഴിയുന്നതാണ് ദുര്‍ഘടവും ...
    " ആകെയൊരു കുഴഞ്ഞ് മറിഞ്ഞൊരു " പുറത്ത് നല്ല മഴ ..
    അതു കൊണ്ടാകാം . സ്നേഹം സഖേ .. മഴ രാത്രീ

    ReplyDelete
    Replies
    1. ലോകത്ത് അടിയുറച്ചു അല്ലെങ്ങിൽ പൂര്ണമായും ഇളകാത്തത് എന്നൊന്നില്ല ഉടപ്പിരപ്പേ ഏറ്റവും കാഠിന്യം ഉള്ള വജ്രം പോലും കാര്ബോണ്‍ കണങ്ങൾ മാത്രം ശിലയോ ഉരുകി ഉറച്ച ലാവയോ മണൽ തരികളൊ. ശരീരത്തിൽ ഒരു മനസ്സിന്റെ കാഠിന്യം പോലും ശരീരത്തിലെ എല്ലിനു പോലും ഇല്ലല്ലോ! ഇത്ര ഫ്ലെക്സിബ്ലെ ആയിട്ടുള്ള ദേഹവും വെച്ചാണ്‌ മൂന്നക്ഷരം ഉള്ള എഗോ(എഗോ) അല്ലെങ്കിൽ വാശിയുടെ ബലത്തിൽ ഉള്ള ഒരു മാതിരി എല്ലാ കളികളും, പ്രപഞ്ചത്തിൽ പോലും പൂര്ണമായും സത്യം എന്നൊന്നില്ല എന്ന് തോന്നും. കാരണം ഒരു സത്യം പോലും അതിൽ ഒരു പാട് കള്ളത്തരങ്ങളും അത് മറ്റൊന്നുമായി ബന്ധപെട്ടും നില്ക്കുന്നു.. ആപേക്ഷിക സത്യങ്ങള എന്ന് പറയാം. സൂര്യൻ കിഴക്കുദിക്കുന്നു അത് സത്യമാണ് പക്ഷെ സൂര്യൻ ഉദിക്കുന്നുണ്ടോ കറങ്ങുകയല്ലേ? അങ്ങിനെ മരണം പോലും വെറും അര്തസത്യം നമുക്ക് അറിയാത്തത് പലതും കള്ളവും സത്യവും ആകുന്നു അപ്പോൾ നാം തന്നെ അല്ലെ ഒരു വല്യ കള്ളവും അതിലും വല്യ സത്യവും ചിന്തിച്ചാൽ ഒരു അന്തവുമില്ല
      തിരിച്ചു വരവിൽ ഒരു പാട് സന്തോഷം, ഒരു വിരഹത്തിന്റെ വേദന സുഹൃത്ത്‌ ഉള്ളില പെറുമ്പോൾ, ആണ് എന്റെ ഈ സന്തോഷം എന്നറിയാം എന്നാലും സാരമില്ല. പ്രവാസം ഒരു ഉള്തുടിപ്പായി അറിയുവാൻ നാം ബാദ്യസ്ഥരല്ലേ, യാത്ര സുഖമായിരുന്നില്ലേ?

      Delete
    2. ഇല്ല സഖേ എത്തിയിട്ടില്ല ...
      ചെറിയൊരു പ്രശ്നം വന്നൂ .
      നാല് ദിവസ്സം കൊണ്ട് എത്തും ..
      ഇടക്ക് വീട്ടില്‍ നിന്നും കേറിയപ്പൊല്‍ എഴുതിയതാണ്
      സ്നേഹം സഖേ

      Delete
  4. പക്ഷെ സ്ത്രീത്വം മറന്ന എന്റെ ഫെമിനിസ്റ്റ് സുന്ദരി നീ ഇന്ന് കൂടുതൽ സുന്ദരി ആയിരിക്കുന്നു അത് കൊണ്ട് തന്നെ പറയട്ടെ, അതിൽ കൂടുതൽ നിനക്ക് എന്താ ചെയ്യാൻ കഴിയുക?
    നന്നായിട്ടുണ്ട് ഈ പ്രയോഗം...................

    ReplyDelete
    Replies
    1. നന്ദി ഉദയപ്രഭൻ വളരെ നന്ദി പ്രത്യേകിച്ച് സൂചിപ്പിച്ചതിനു

      Delete
  5. ഞാന്‍ ആദ്യമായാണിവിടെ . കൊള്ളാം നല്ല പ്രണയം . @PRAVAAHINY

    ReplyDelete
    Replies
    1. വരവ് ആദ്യത്തെ ആണെങ്കിലും വന്നത് ഒരു വല്യ അഥിതി ആയിരുന്നു.. ഒരു പാട് സന്തോഷം വല്യ മനസ്സുകൊണ്ട് ഇനിയും ഒരു പാട് ദൂരം സഞ്ചരിക്കുവാൻ കഴിയട്ടെ, മനസ്സ് പോലെ ആരോഗ്യം ആയി ശരീരവും കൂടെ ഉണ്ടാവട്ടെ

      Delete
    2. അഥിതി കൊള്ളാം . ഞാന്‍ എങ്ങും അഥിതി അല്ല ഒരു പാവം. ഒരു പാട് നന്ദി എന്‍റെ ബ്ലോഗും സന്ദര്‍ശിച്ച് അഭിപ്രായം പറഞ്ഞതിനു . വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ

      Delete
  6. കൊള്ളാം നല്ല കവിത

    ReplyDelete
    Replies
    1. വളരെ വളരെ നന്ദിയുണ്ട് വരവിനും അഭിപ്രായത്തിനും

      Delete
  7. ഉള്ളത് ഒരു ഉറുമ്പിന്റെ കടി പോലെ ഒരു തരി നൊവുമാത്രം പിന്നെയോ? അതിൽ നിറഞ്ഞു തുളുമ്പി നില്ക്കുന്ന നിന്റെ രൂപവും!

    ReplyDelete
    Replies
    1. ആകെ കൊള്ളാവുന്ന ഒന്നുരണ്ടു വരികളിൽ മനോഹരമായ ഒരെണ്ണം തന്നെ തിരഞ്ഞെടുത്തതിൽ ഒരു പാട് സന്തോഷം ഉണ്ട്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...