Skip to main content

ഫെമിനിസ്റ്റ് പ്രണയം

എന്റെ പ്രണയത്തിനു ഒരു മുഖം മാത്രം
അത് നിന്റെതാണ്, എന്റേതല്ല പിന്നെ
നീ എന്റെതാവുന്നതെങ്ങിനെ? നീ എന്റെതാവാതെ
ഞാൻ പ്രണയിക്കുന്നതെങ്ങിനെ? ഞാൻ പ്രണയിക്കുന്നുമില്ല!

എന്റെ രക്തത്തിന് ഒരു നിറം മാത്രം
അത് എന്റെതാണ്, നിന്റെതല്ല പിന്നെ
അത് നിറമാകുന്നതെങ്ങിനെ? രക്തം നിറമില്ലാതെ
അത് രക്തമാകുന്നതെങ്ങിനെ? എനിക്ക് രക്തവുമില്ല!

നമ്മുടെ ഹൃദയത്തിനു ഒരേ മുറിവ്, മുറിവേറ്റപാട്
അത് ഒരു ഇല പോലെ അടിയിൽ ഒന്നായിരിക്കുന്നു
മുകളിൽ അത് രണ്ടു ഹൃദയങ്ങൾ ചേർത്ത പോലെ
ആ മുറിവിന്റെ പ്രണയമാണോ നമുക്കിന്നു ഹൃദയം?

രക്തമില്ലാതെ ഞാൻ കൊണ്ട് നടക്കുന്ന ഈ ഹൃദയത്തിനു
എന്റെ ശരീരത്തിൽ സ്ഥാനമില്ല, എന്നാലും നിനക്ക് വേണ്ടി
ഞാനിതു സൂക്ഷിച്ചു വയ്ക്കട്ടെ  വെറുമൊരു കളിപ്പാട്ടമായി
പ്രണയിക്കുമ്പോൾ കളിക്കാനൊരു കളിപ്പാട്ടം അത് തന്നെയല്ലേ
നിനക്കെന്റെ ഹൃദയം! ഇനി മറക്കണ്ട നീ  ഇനി പിണങ്ങി കരയേണ്ട  പ്രണയിക്കുമ്പോൾ പിണങ്ങുമ്പോൾ എന്റെ ഹൃദയം വച്ച് കളിച്ചോളൂ

അതിൽ ഈയം ഇല്ല, മായം ഇല്ല, പ്ലാസ്റ്റിക്‌ ഇല്ല, കൃത്രിമ വർണവുമില്ല രക്തമോ ഇല്ലേ ഇല്ല! ഉള്ളത് ഒരു ഉറുമ്പിന്റെ കടി പോലെ ഒരു തരി നൊവുമാത്രം പിന്നെയോ?  അതിൽ നിറഞ്ഞു തുളുമ്പി  നില്ക്കുന്ന നിന്റെ രൂപവും!

അല്ലെങ്കിലും നിങ്ങളിങ്ങനാ എപ്പോഴും  മുള്ള് വച്ചേ സംസാരിക്കു.. എന്ത് പറഞ്ഞാലും.

അയ്യോ! എന്റെ പൊന്നെ.. ചതിച്ചുവൊ? ആ മുള്ള് നീ എന്ത് ചെയ്തു? ഓമലെ?
ഓ... വെട്ടിക്കളഞ്ഞു..വോ? സാരമില്ല.. അതെന്റെ   മുഖത്തെ വെറും രോമം ആയിരുന്നു, ഓ ഞാൻ വീണ്ടും മറന്നു! ഞാൻ എന്ന് പറഞ്ഞാൽ നിനക്ക്  ഒരു രോമം മാത്രമാണല്ലോ!  പക്ഷെ സ്ത്രീത്വം മറന്ന എന്റെ ഫെമിനിസ്റ്റ് സുന്ദരി നീ ഇന്ന് കൂടുതൽ സുന്ദരി ആയിരിക്കുന്നു അത് കൊണ്ട് തന്നെ പറയട്ടെ, നീ ചെയ്തത് വളരെ ഉപകാരമായി, അതിൽ കൂടുതൽ നിനക്ക് എന്താ ചെയ്യാൻ കഴിയുക?

ആത്മഗതം
പോ ചേട്ടാ ഈ ചേട്ടന്റെ ഒരു കാര്യം ( ചേട്ടൻ ഞാൻ കയ്യിൽ നിന്നിട്ടതല്ലേ) എന്റെ (മമ്മൂട്ടി ചേട്ടന്റെ ചില സിനിമയിലെ ഫേമസ് സ്ത്രീ സംബോദന)  നീ എന്നെ ചേട്ടാന്നു വിളിക്കില്ലന്നു എനിക്കറിയില്ലേ എന്റെ കള്ള  ഫെമിനിസ്റ്റ് സുന്ദരി

കടപ്പാട് എന്റെ പെടാപ്പാടു
(മമ്മൂട്ടി ചേട്ടന്റെ ചില സിനിമയിലെ ഫേമസ് സ്ത്രീ സംബോദനയോട്)
(യശ:ശരീരനായ  വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഒർമകളോട്  )
ക്ഷമാപണം: എന്നെങ്ങിലും ജീവിചിരുന്നിട്ടുണ്ടെങ്കിൽ ആ യഥാർത്ഥ ഫെമിനിസ്റ്റ് സങ്കൽപ്പത്തോട്

Comments

  1. മതിലിനപ്പുറത്തെ ഫെമിനിസ്റ്റ്

    ReplyDelete
  2. ഫെമിനിസ്റ്റു പ്രണയം ഇങ്ങനൊക്കെയാണല്ലേ ..

    ReplyDelete
    Replies
    1. ഇങ്ങനെയും ആകാം നന്ദി ശരത്

      Delete
  3. "പേമാവേശത്താല്‍ അമര്‍ത്തി ചുംബിക്കുമ്പൊഴും ,
    അതിലേ സ്നേഹപരവശത്തെക്കാള്‍
    താടിയിലേ കുറ്റി രോമത്തിന്റെ വേദനയറിയുന്ന ചിലര്‍ "
    പ്രണയം മനസ്സിന്റെ മഴതന്നെ ..
    ചിലത് കുറുകിയും ചിലത് ചാറിയും , ചിലതാര്‍ത്തലച്ചും ..
    ഹൃദയത്തിനാഴത്തില്‍ നിന്നൊരു മുത്തെടുത്ത്
    നല്‍കിയാലും , ചിലമിഴികള്‍ക്ക് അതൊരു ഉത്തരവാദിത്വത്തിന്റെ
    വെറും തിളക്കം മാത്രം . പക്ഷേ ഉള്ളിന്റെ ഉള്ളില്‍
    പൊതിഞ്ഞ വച്ച പലതുമുണ്ട് ഈ പ്രണയമനസ്സുകളില്‍
    പുറമേ വെളിപ്പെടുത്തുന്ന ഈ കഥാപാത്ര ഭാവനകള്‍ക്കുമപ്പുറം ..
    അറിയുവാന്‍ ഒരു നിമിഷം മതി , പക്ഷേ ആ നിമിഷം എന്നതാണ് പ്രധാനവും
    ആ നിമിഷത്തിലേക്ക് അലിയുവാന്‍ കഴിയുന്നതാണ് ദുര്‍ഘടവും ...
    " ആകെയൊരു കുഴഞ്ഞ് മറിഞ്ഞൊരു " പുറത്ത് നല്ല മഴ ..
    അതു കൊണ്ടാകാം . സ്നേഹം സഖേ .. മഴ രാത്രീ

    ReplyDelete
    Replies
    1. ലോകത്ത് അടിയുറച്ചു അല്ലെങ്ങിൽ പൂര്ണമായും ഇളകാത്തത് എന്നൊന്നില്ല ഉടപ്പിരപ്പേ ഏറ്റവും കാഠിന്യം ഉള്ള വജ്രം പോലും കാര്ബോണ്‍ കണങ്ങൾ മാത്രം ശിലയോ ഉരുകി ഉറച്ച ലാവയോ മണൽ തരികളൊ. ശരീരത്തിൽ ഒരു മനസ്സിന്റെ കാഠിന്യം പോലും ശരീരത്തിലെ എല്ലിനു പോലും ഇല്ലല്ലോ! ഇത്ര ഫ്ലെക്സിബ്ലെ ആയിട്ടുള്ള ദേഹവും വെച്ചാണ്‌ മൂന്നക്ഷരം ഉള്ള എഗോ(എഗോ) അല്ലെങ്കിൽ വാശിയുടെ ബലത്തിൽ ഉള്ള ഒരു മാതിരി എല്ലാ കളികളും, പ്രപഞ്ചത്തിൽ പോലും പൂര്ണമായും സത്യം എന്നൊന്നില്ല എന്ന് തോന്നും. കാരണം ഒരു സത്യം പോലും അതിൽ ഒരു പാട് കള്ളത്തരങ്ങളും അത് മറ്റൊന്നുമായി ബന്ധപെട്ടും നില്ക്കുന്നു.. ആപേക്ഷിക സത്യങ്ങള എന്ന് പറയാം. സൂര്യൻ കിഴക്കുദിക്കുന്നു അത് സത്യമാണ് പക്ഷെ സൂര്യൻ ഉദിക്കുന്നുണ്ടോ കറങ്ങുകയല്ലേ? അങ്ങിനെ മരണം പോലും വെറും അര്തസത്യം നമുക്ക് അറിയാത്തത് പലതും കള്ളവും സത്യവും ആകുന്നു അപ്പോൾ നാം തന്നെ അല്ലെ ഒരു വല്യ കള്ളവും അതിലും വല്യ സത്യവും ചിന്തിച്ചാൽ ഒരു അന്തവുമില്ല
      തിരിച്ചു വരവിൽ ഒരു പാട് സന്തോഷം, ഒരു വിരഹത്തിന്റെ വേദന സുഹൃത്ത്‌ ഉള്ളില പെറുമ്പോൾ, ആണ് എന്റെ ഈ സന്തോഷം എന്നറിയാം എന്നാലും സാരമില്ല. പ്രവാസം ഒരു ഉള്തുടിപ്പായി അറിയുവാൻ നാം ബാദ്യസ്ഥരല്ലേ, യാത്ര സുഖമായിരുന്നില്ലേ?

      Delete
    2. ഇല്ല സഖേ എത്തിയിട്ടില്ല ...
      ചെറിയൊരു പ്രശ്നം വന്നൂ .
      നാല് ദിവസ്സം കൊണ്ട് എത്തും ..
      ഇടക്ക് വീട്ടില്‍ നിന്നും കേറിയപ്പൊല്‍ എഴുതിയതാണ്
      സ്നേഹം സഖേ

      Delete
  4. പക്ഷെ സ്ത്രീത്വം മറന്ന എന്റെ ഫെമിനിസ്റ്റ് സുന്ദരി നീ ഇന്ന് കൂടുതൽ സുന്ദരി ആയിരിക്കുന്നു അത് കൊണ്ട് തന്നെ പറയട്ടെ, അതിൽ കൂടുതൽ നിനക്ക് എന്താ ചെയ്യാൻ കഴിയുക?
    നന്നായിട്ടുണ്ട് ഈ പ്രയോഗം...................

    ReplyDelete
    Replies
    1. നന്ദി ഉദയപ്രഭൻ വളരെ നന്ദി പ്രത്യേകിച്ച് സൂചിപ്പിച്ചതിനു

      Delete
  5. ഞാന്‍ ആദ്യമായാണിവിടെ . കൊള്ളാം നല്ല പ്രണയം . @PRAVAAHINY

    ReplyDelete
    Replies
    1. വരവ് ആദ്യത്തെ ആണെങ്കിലും വന്നത് ഒരു വല്യ അഥിതി ആയിരുന്നു.. ഒരു പാട് സന്തോഷം വല്യ മനസ്സുകൊണ്ട് ഇനിയും ഒരു പാട് ദൂരം സഞ്ചരിക്കുവാൻ കഴിയട്ടെ, മനസ്സ് പോലെ ആരോഗ്യം ആയി ശരീരവും കൂടെ ഉണ്ടാവട്ടെ

      Delete
    2. അഥിതി കൊള്ളാം . ഞാന്‍ എങ്ങും അഥിതി അല്ല ഒരു പാവം. ഒരു പാട് നന്ദി എന്‍റെ ബ്ലോഗും സന്ദര്‍ശിച്ച് അഭിപ്രായം പറഞ്ഞതിനു . വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ

      Delete
  6. കൊള്ളാം നല്ല കവിത

    ReplyDelete
    Replies
    1. വളരെ വളരെ നന്ദിയുണ്ട് വരവിനും അഭിപ്രായത്തിനും

      Delete
  7. ഉള്ളത് ഒരു ഉറുമ്പിന്റെ കടി പോലെ ഒരു തരി നൊവുമാത്രം പിന്നെയോ? അതിൽ നിറഞ്ഞു തുളുമ്പി നില്ക്കുന്ന നിന്റെ രൂപവും!

    ReplyDelete
    Replies
    1. ആകെ കൊള്ളാവുന്ന ഒന്നുരണ്ടു വരികളിൽ മനോഹരമായ ഒരെണ്ണം തന്നെ തിരഞ്ഞെടുത്തതിൽ ഒരു പാട് സന്തോഷം ഉണ്ട്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..