Skip to main content

താമര പെണ്ണ്

ചെന്താമര എന്നും കുളിക്കാനിറങ്ങുന്നു
ഹരിത മനോഹര പുടവ ചുറ്റി
ചേറുള്ള കുളത്തിൽ മാറുലഞ്ഞു
പൊക്കിൾക്കൊടി കാട്ടി തണ്ടുലഞ്ഞു
പല ദളങ്ങളായി  മുങ്ങി നിവരുന്നു
സൂര്യനെ നോക്കിയാ താമരയാൽ
വെള്ളത്തിലായിട്ടും നീന്തി തുടിക്കുന്ന
വേരോ സുവർണ്ണ പാദസരം
വൈരം പതിപ്പിച്ച മൂക്കൂത്തി പോലെ
വെള്ള തുള്ളികളെങ്ങും തിളങ്ങി നില്പ്പൂ
മാറിലെ മാദക കൂമ്പുകളായി
പൂമൊട്ടു പലതും ഒളിച്ചുനില്പ്പൂ
തേൻ തേടി പാറുന്ന വണ്ടുകളായ്
കണ്ണുകൾ നീളുന്നു നിന്നെ നോക്കി
എൻ മനം കാറ്റായി ഉലച്ചതാണോ
നാണിച്ചു നീ മുഖം കുനിച്ചതാണോ

Comments

  1. താമരാക്ഷികള്‍

    ReplyDelete
  2. ശൃണു മമ ഹൃദയം,

    സ്മരശര നിലയം..!!



    നല്ല വരികൾ ഭായ്.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. സംസ്കൃതം വ്യാകരണം കൂടി ഇനി പഠിക്കണം അത് കഴിഞ്ഞു വേണം മലയാളം പഠിക്കുവാൻ
      സംസ്കൃതം പഠിക്കാൻ പറ്റിയിട്ടില്ല പഠിക്കണം
      നന്ദി സൌഗന്ധികം

      Delete
  3. Replies
    1. വളരെ സന്തോഷം ഈ കൊച്ചു വരികൾ ഇഷ്ടമായതിൽ ഷഹിദ്

      Delete
  4. manasil thamarakal iniyum vidaratte......

    ReplyDelete
    Replies
    1. നന്ദി അനു രാജ് വളരെ നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...